ഖത്തർ ലോകകപ്പിനെതിരെ ഉപരോധരാജ്യങ്ങളുടെ ഗൂഢാലോചന
text_fieldsദോഹ: 2022ൽ ഖത്തർ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ച ാമ്പ്യൻഷിപ്പ് ഖത്തറിൽ നിന്നും എടുത്തുമാറ്റുന്നത് സംബന്ധിച്ച ഉപരോ ധരാജ്യങ്ങളുടെ ഗൂഢാലോചനക്കെതിരെ പ്രാദേശിക അറബി പത്രം അൽ ശർഖ് . ഉപരോധരാജ്യങ്ങളുടെ ഗൂഢാലോചന പ്രതിഷേധാർഹവും തരംതാണ കളിയു മാണെന്ന് ദിനപത്രം എഡിറ്റോറിയലിൽ രേഖപ്പെടുത്തി.
ദോഹയോടുള്ള അടങ്ങാത്ത പകയും വൈരാഗ്യവും ഖത്തറിനെതിരായ ഉപരോധത്തിലേക്കാണ് വഴിമാറിയതെന്നും ഇതിന് പിന്നിലുള്ള രാഷ്ട്രത്തലവന്മാരുടെ നയങ്ങൾ പുറം ലോകമറിയാൻ ഈ ഉപരോധം കാരണമായെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് നേടിയതിന് ശേഷം നിരവധി തവണയാണ് ഉപരോധരാഷ്ട്രങ്ങൾ ഖത്തറിനെതിരായ ഗൂഢാലോചനയിൽ പങ്കെടുത്തത്. ഖത്തറിൽ നിന്നും ലോകകപ്പ് എടുത്തുമാറ്റുന്നതിന് ബില്യൻ കണക്കിന് ഡോളറാണ് ചെലവഴിച്ചതെന്നും പത്രം തെളിവ് സഹിതം വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ലണ്ടനിൽ ഉപരോധരാജ്യങ്ങളിലെ പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങൾ ലണ്ടനിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തു. ഖത്തറിന് ലോകകപ്പ് സംഘാടനം ലഭിച്ചത് ചോദ്യം ചെയ്യുന്നതിന് മാത്രമായിരുന്നു ഇതെന്നും ദി ഗാർഡിയൻ പത്രത്തെ ഉദ്ധരിച്ച് അൽ ശർഖ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിൽ നിന്നും ലോകകപ്പ് ഒഴിവാക്കണമെന്ന വ്യക്തമായി പ്രസ്താവിച്ച് കൊണ്ടുള്ള പ്രത്യക്ഷ കാമ്പയിനും കഴിഞ്ഞ വർഷാവസാനം സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിലും ഉപരോധരാജ്യങ്ങളിലൊന്നാണെന്നും അൽ ശർഖ് ദിനപത്രം വ്യകതമാക്കി.
കടുത്ത ഉപരോധത്തിലൂടെ ഖത്തറിനെ പ്രതിരോധത്തിലാക്കിയിട്ടും രാജ്യത്തെ ലോകകപ്പ് പുരോഗതി വളരെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. കടുത്ത വെല്ലുവിളികൾക്കിടയിലും അതെല്ലാം മറികടന്ന് 2022 ലോകകപ്പ് ഒരു അദ്ഭുതസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്ന കൊച്ചുരാജ്യമെന്നും അൽ ശർഖ് ദിനപത്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.