Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പ് പരിശീലന...

ലോകകപ്പ് പരിശീലന വേദികൾ നിർമാണം പുരോഗമിക്കുന്നു: അടുത്ത വർഷത്തോടെ തയാർ

text_fields
bookmark_border
ലോകകപ്പ് പരിശീലന വേദികൾ നിർമാണം പുരോഗമിക്കുന്നു: അടുത്ത വർഷത്തോടെ തയാർ
cancel

ദോഹ: 2022ൽ നടക്കാനിരിക്കുന്ന അറബ് ലോകത്തെ ആദ്യ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള പരിശീലന ഗ്രൗണ്ടുകളു ടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 2019 അവസാനത്തോടെ മുഴുവൻ ഗ്രൗണ്ടുകളുടെയും നിർമാണം പൂർത്തിയാക്കാനാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പദ്ധതി. നിർമാണം അവസാനത്തോടടുക്കുന്ന പരിശീലന വേദികളുടെ ചിത്രങ്ങൾ സുപ്രീം കമ്മിറ്റി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു. ഒനൈസ, ഖത്തർ യൂനിവേഴ്സിറ്റി, ദോഹ ഗോൾഫ് ക്ലബ് തുടങ്ങി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പരിശീലന ഗ്രൗണ്ടുകളുടെ നിർമാണത്തിന് സുപ്രീം കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.

2019 അവസാനത്തോടെ മുഴുവൻ ഗ്രൗണ്ടുകളുടെയും നിർമ്മാണം പൂർത്തിയാകുമെന്നും സുപ്രീം കമ്മിറ്റി ട്വീറ്റ് ചെയ്തു. ലോകോത്തര നിലവാരത്തിലുള്ള പരിശീലന ഗ്രൗണ്ടുകളാണ് സജ്ജമാക്കുന്നത്. ഇൗ വർഷം തന്നെ ചില ഗ്രൗണ്ടുകൾ പൂർത്തിയാകുമെന്ന് സുപ്രീം കമ്മിറ്റി ട്രെയിനിംഗ് സൈറ്റ്സ് മാനേജർ അഹ്മദ് അൽ ഉബൈദലി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 55 കിലോമീറ്ററാണെന്നും കുറഞ്ഞ സമയമെടുത്തുള്ള യാത്ര കളിക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. പരിശീലന ഗ്രൗണ്ടുകളോടൊപ്പം കളിക്കാർക്കും ഒഫീഷ്യൽസിനും താമസിക്കാനും യോഗങ്ങൾ ചേരാനും െഡ്രസിംഗിനുമായി മോഡ്യുലാർ ബിൽഡിംഗുകൾ പണി കഴിപ്പിക്കും. പ്രത്യേക പാർക്കിംഗ് സൗകര്യവും ജനങ്ങൾക്ക് പരിശീലനം കാണുന്നതിനുള്ള സൗകര്യവും സജ്ജീകരിക്കുന്നുണ്ട്. ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകൾ പൊതു കായിക സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld cupmalayalam news
News Summary - world cup-qatar-gulf news
Next Story