ദോഹ: ഖത്തർ ലോകകപ്പിെൻറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ റാസ് അബൂ അബൂദ് സ്റ്റേഡിയത്തിെൻറ നിർമ്മാണ കരാർ ഖത്തരി കമ്പനിയായ എച്ച് ബി കെ കോൺട്രാക്ടിംഗ് കമ്പനിക്ക്. മനോഹരമായ ചെറുനഗരത്തിെൻറ മാതൃകയിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിൽ 40000 പേർക്കാണ് ഇരിപ്പിടമൊരുങ്ങുന്നത്.
നിർമ്മാണ കരാർ ഖത്തരി കമ്പനിക്ക് നൽകുന്നതിൽ ഏറെ അഭിമാനിക്കുന്നതായും പദ്ധതിയുടെ നിർമ്മാണം ഇതിനകം ആരംഭിച്ചതായും സുപ്രീം കമ്മിറ്റി ടെക്നിക്കൽ ഡെലിവറി ഓഫീസ് ചെയർമാൻ എഞ്ചി. ഹിലാൽ അൽ കുവാരി പറഞ്ഞു. ടൂർണമെൻറിന് ശേഷവും ഖത്തറിെൻറ സാമ്പത്തിക പദ്ധതികൾക്ക് സംഭാവന നൽകുന്നതിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ലോകത്തിൽ തന്നെ ആദ്യമായി നിർമ്മിക്കുന്ന ഇത്തരമൊരു സ്റ്റേഡിയത്തിെൻറ നിർമ്മാണാധികാരം പ്രാദേശിക കമ്പനിക്ക് നൽകുന്നതിലൂടെ തെളിയുന്നതെന്നും ഹിലാൽ അൽ കുവാരി പറഞ്ഞു. ഖത്തറിെൻറയും അറബ് ലോകത്തിെൻറയും അഭിമാന ചാമ്പ്യൻഷിപ്പിെൻറ ഭാഗമാകാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായി എച്ച് ബി കെ പ്രസിഡൻറ് ശൈഖ് അലി ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
ഒരു ഖത്തരി കമ്പനിയെന്ന നിലക്ക് ലോകകപ്പിെൻറ തയ്യാറെടുപ്പിൽ ഭാഗമാകുകയെന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സാങ്കേതികമായി ഏറെ വെല്ലുവിളികളുള്ള ജോലിയാണ് റാസ് അബൂ അബൂദ് സ്റ്റേഡിയം നിർമ്മാണത്തിലുള്ളതെന്ന് െപ്രാജക്ട് മാനേജർ മുഹമ്മദ് അൽ മുല്ല പറഞ്ഞു. അതേസമയം, സ്റ്റേഡിയം നിർമ്മാണത്തിെൻറ പ്രഥമഘട്ടത്തിന് കഴിഞ്ഞ വർഷം അവസാനത്തിൽ തന്നെ സുപ്രീം കമ്മിറ്റി തുടക്കമിട്ടിരുന്നു. 2020ഓടെ നിർമ്മാണം പൂർത്തീകരിക്കാനാണ് പദ്ധതി.
ലോകകപ്പിനായുള്ള ഏഴാമത് സ്റ്റേഡിയമാണ് ഇത്. ഷിപ്പിംഗ് കണ്ടെയ്നറുകളുടെ മാതൃകയിലുള്ള സ്റ്റേഡിയം പൂർണമായും നീക്കം ചെയ്യാനും പുനസ്ഥാപിക്കാനും സാധിക്കും വിധത്തിലാണ് തയ്യാറാക്കുക. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഇത്തരമൊരു സ്റ്റേഡിയം ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കേവലം ഒന്നര കിലോമീറ്റർ മാത്രം ദൂരത്തായി 450000 ചതുരശ്രമീറ്റർ സ്ഥലത്താണ് സ്റ്റേഡിയം.
ഫെൻവിക് ഐറിബറൻ ആർക്കിടെക്സാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയാകുക. ലോകകപ്പിെൻറ ഉദ്ഘാടന മത്സരവും ഫൈനൽ പോരാട്ടവും നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിെൻറ രൂപരേഖ മാത്രമാണ് ഇനി പുറത്തുവിടാനുള്ളത്.