ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഖത്തറിനെ ബർഷിമും സാംബയും നയിക്കും
text_fieldsദോഹ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്ത ർ സംഘെത്ത നയിക്കുക രാജ്യത്തിെൻറ അഭിമാന താരങ്ങളായ മുഅ്തസ് ഇസ ്സാ ബർഷിമും അബ്ദുറഹ്മാൻ സാംബയും. 213 രാജ്യങ്ങളിൽ നിന്നുള്ള താ രങ്ങൾ ഖത്തറിലെത്തുമ്പോൾ ശ്രദ്ധാ കേന്ദ്രമാകുക ഖത്തറിെ ൻറ അഭിമാന താരം മുഅ്തസ് ഇസ്സാ ബർഷിമും ഹർഡിൽസ് താരം അബ്ദുറഹ്മാൻ സാംബയുമായിരിക്കും.
2017ലെ ലോക ചാമ്പ്യനായ ബർഷിം ആ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2018 സീസൺ പരിക്കുമൂലം ട്രാക്കിൽനിന്ന് വിട്ടുനിന്ന താരം പുതു ഉൗർജവുമായാണ് സീസൺ പുനരാരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഹൈജംപറാണ് മുഅ്തസ് ബർഷിം. 2.43 മീറ്ററിൽനിന്ന് ലോക റെക്കോർഡോടെ 2.45 മീറ്ററിലേക്കായിരിക്കും താരം നോട്ടമിടുന്നത്. 2013ലെ ലോക ചാമ്പ്യനും 2014ൽ 2.42 മീറ്ററോടെ ഒന്നാമതെത്തിയ യുക്രെയ്െൻറ ബൊൻഡാരെങ്കോ, ഇറ്റലിയുടെ ഗിയാൻമാർകോ ടാംബെരി എന്നിവർ ഖത്തർ താരത്തിന് വെല്ലുവിളിയാകും. അബ്ദുറഹ്മാൻ സാംബയും ചാമ്പ്യൻഷിപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്.
സെപ്റ്റംബർ 30ന് 400 മീറ്റർ ഹർഡിൽസിന് വെടിപൊട്ടുന്നതോടെ മറ്റൊരു ലോക റെക്കോർഡിലേക്കാകും സാംബ ഓടിയെത്തുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ആറുവരെ ദോഹയില്‍ നടക്കുന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ആൻറി ഡോപ്പിങ് കമീഷന് തലവന്‍ നാസര്‍ സഅദ് അമാന്‍ അല്‍സഅദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് കായിക മാമാങ്കത്തെ വരവേൽക്കാൻ ദോഹയും പ്രധാന വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി 49 ഫൈനലുകളാണ് നടക്കുക. ആകെ 192 മെഡലുകൾക്കായി 200ലധികം രാജ്യങ്ങളിൽനിന്നായി 3650 അത്ലറ്റുകളാണ് ചാമ്പ്യൻഷിപ്പിനെത്തുക. 2500 മാധ്യമപ്രവർത്തകരും എത്തും. ചാമ്പ്യൻഷിപ്പിൽ പോരിനിറങ്ങുന്നത് 25 അംഗ ഇന്ത്യൻ സംഘമാണ്. ലോകമീറ്റിന് യോഗ്യത നേടിയവരെയും റിലെ ടീമിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ മികച്ച സംഘത്തെ ഇറക്കുന്നത്. ഒരു വർഷം കഴിഞ്ഞ് നടക്കുന്ന ഒളിമ്പിക്സ് കൂടി മുന്നിൽ കണ്ടാണ് താരങ്ങൾ ദോഹയിലേക്ക് വണ്ടി കയറുന്നത്. ഒമ്പത് പുരുഷ താരങ്ങൾ ഉൾപ്പെടെ 12 മലയാളികളാണ് ടീമിലുള്ളത്.
ഖത്തർ സംഘത്തിൽ ഇവർ
100 മീറ്റർ: ഉവാബ് ബാരോ, 200 മീറ്റർ: അബ്ദുൽ അസീസ് മുഹമ്മദ്, 400 മീറ്റർ: അബ്ദുല്ല ഹാറൂൺ, അബ്ദുറഹ്മാൻ സാംബ 400 മീറ്റർ: അബൂബക്കർ ൈഹദർ അബ്ദുല്ല, 1500 മീറ്റർ: അബ്ദുറഹ്മാൻ സഇൗദ് ഹസൻ. 3000 മീറ്റർ സ്റ്റീപിൾ ചേസ്: യാസർ സലീം ബഗ്റാബ്, 400 മീറ്റർ ഹർഡിൽസ്: അബ്ദുറഹ്മാൻ സംാബ. ഹൈ ജംപ്: മുഅ്തസ് ഇസ്സാ ബർഷിം, ഹാമർ ത്രോ: അഷ്റഫ് അംഗാദ് എൽ സീഫി. 4x100 മീറ്റേഴ്സ് റിലേ: യാക്കൂബ് അൽ ഹസനി, ഉവാബ് ബാരോ, മുഹമ്മദ് സക്കരിയ ഖാലദ്, അബ്ദുൽ അസീസ് മുഹമ്മദ്, ഫെമി ഒഗുനോദ്, ടോസിൻ ഒഗുനോദ്. 4x400 മീറ്റേഴ്സ് റിലേ: മുഹമ്മദ് നാസർ അബ്ബാസ്, അബ്ദലാഹ് ഹാറൂൺ, ബാസിം ഹെമിദ, ഫെമി ഒഗ്നോദ്, അഷ്റഫ് ഹസൻ ഉസ്മാൻ, അബ്ദുറഹ്മാൻ സാംബ.
വനിതകൾ: 400 മീറ്റർ: കെൻസ സോസെ, 400 മീറ്റേഴ്സ് ഹർഡിൽസ്: മറിയം മംദൂഹ് ഫാരിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.