Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക...

ലോക അത്ലറ്റിക്സ് മീറ്റ്: മികച്ച സേവനവുമായി വളൻറിയർ വിഭാഗം

text_fields
bookmark_border
ലോക അത്ലറ്റിക്സ് മീറ്റ്: മികച്ച സേവനവുമായി വളൻറിയർ വിഭാഗം
cancel
camera_alt??????? ????????????????????????? ?????????????????????????????? ?????????????????????? ??????????????????? ??????????????????????????????????? ????????????????????
ദോഹ: ഖലീഫ ഇൻറനാഷനൽ സ്റ്റേഡിയം, കോർണിഷ് എന്നിവിടങ്ങളിലായി പുരോഗമിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മികച്ച സേവ നവുമായി വളൻറിയർ വിഭാഗം. 100 രാജ്യങ്ങളിൽ നിന്നുള്ള മലയാളികളട ക്കം 3000ത്തിലധികം പേരാണ് സംഘത്തിലുള്ളത്.
ഒരു ഗൾഫ് രാജ്യം ആദ്യമാ യി ആതിഥേയത്വം അരുളുന്ന ലോക അത്ലറ്റിക്സ് മീറ്റിെൻറ വി ജയത്തിനായി സേവനം ചെയ്യുന്നത് ഏറെ അഭിമാനമാണെന്ന് അക്രഡിറ്റേ ഷൻ വിഭാഗത്തിലെ വളൻറിയർമാരായ കൊടുവള്ളി പാലങ്ങാട് സ്വദേശി ഹാറൂൺ പാലങ്ങാട്, ഭാര്യ ഷബ്ന, വെളിയേങ്കാട് സ്വദേശി റിഫാസ് എന്നിവർ പറയുന്നു. മഞ്ഞ നിറത്തിലുള്ള ജഴ്സിയാണ് വളൻറിയർമാരുടെ യൂനിഫോം.
ഖത്തറിലെ ഇതുവരെയുള്ള ഏറ്റവും വലിയ വളൻറിയർ േപ്രാഗ്രാമിങ് ആയാണ് ലോകമീറ്റിലേത് വിശേഷിപ്പിക്കപ്പെടുന്നത്. 2000ത്തിലധികം വരുന്ന താരങ്ങൾക്കും ഒഫിഷ്യലുകൾക്കും 10,000ത്തിലധികം വരുന്ന സന്ദർശകർക്കും വിവിധ സേവനങ്ങൾ നൽകാനായി ഇവർ മുൻപന്തിയിലുണ്ട്. നേരത്തേ രജിസ്ട്രേഷൻ നടത്തി തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. ഖത്തറിലെ കാൽഗരി യൂനിവേഴ്സിറ്റി ലോക അത്ലറ്റിക്സ് മീറ്റിനായി നൽകുന്നത് 64 നഴ്സിങ് വളൻറിയർമാരെയാണ്. കാനഡ സർക്കാറുമായി സഹകരിച്ചാണ് ഖത്തറിൽ കാൽഗരി നഴ്സിങ് യൂനിവേഴ്സിറ്റി പ്രവർത്തിക്കുന്നത്. നഴ്സിങ്ങിൽ ബാച്ലർ, മാസ്റ്റർ ഡിഗ്രി നൽകുന്ന ഖത്തറിലെ ഏക കനേഡിയൻ യൂനിവേഴ്സിറ്റിയാണ് കാൽഗരി. 16 കനേഡിയൻ പരിശീലകരെയും മീറ്റിനായി സ്ഥാപനം നൽകുന്നുണ്ട്.
ഇവർ മീറ്റ് നടക്കുന്ന ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിലും മറ്റും സജീവമായി പ്രവർത്തിക്കുകയാണ്. കോർണിഷിലും കഴിഞ്ഞ ദിവസം സംഘം സേവനം ചെയ്തിരുന്നു. ചാമ്പ്യൻഷിപ്പിെൻറ ഒൗദ്യോഗിക മെഡിക്കൽ സംഘത്തോടൊപ്പം ചേർന്നാണ് ഇവർ പ്രവർത്തിക്കുന്നത്. ലോകതലത്തിൽ തന്നെ നടക്കുന്ന ഇത്രയും വലിയൊരു ചാമ്പ്യൻഷിപ്പിെൻറ ഭാഗമാകാൻ കഴിഞ്ഞത് വൻനേട്ടമാണെന്ന് കാൽഗരി യൂനിവേഴ്സിറ്റി വിദ്യാർഥിയും വളൻറിയറുമായ ഹജർ അൽകുവാരി പറയുന്നു.
ഇതാദ്യമായാണ് ലോകതലത്തിലുള്ള ഒരു കായിക മൽസരത്തിന് യൂനിവേഴ്സിറ്റി വളൻറിയർമാരെ സജ്ജമാക്കിയിരിക്കുന്നത്. ലോകചാമ്പ്യൻഷിപ്പിെൻറ സമയക്രമത്തിനനുസരിച്ച് യൂനിവേഴ്സിറ്റി പല ക്ലാസുകളുടെയും സമയം മാറ്റിയിട്ടുണ്ട്.
10 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ അടങ്ങുന്ന ബഹുഭാഷാ സംഘമാണ് മീറ്റിലെ വളൻറിയർ സംഘത്തിെൻറ പ്രധാന സവിശേഷത. കാണികൾക്ക് സേവനം നൽകുന്നത് മുതൽ ടിക്കറ്റിങ്, ഗതാഗതം, കാറ്ററിങ്, കായികം, മെഡിക്ക ൽ, മാധ്യമ വിഭാഗം തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഇവരുള്ളത്. മെഡിക്കൽ മേഖലയിലേക്ക് പരിശീലനം ലഭിച്ച നഴ്സിംഗ് വിദ്യാർഥികൾ തന്നെയാണുള്ളത്. ഖത്തറിലെത്തുന്നവരെ സ്വീകരിക്കുന്നതിന് 100ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരാണ് ഉള്ളതെന്ന് സംഘാടക സമിതി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മേധാവി ശൈഖ അസ്മാ ആൽഥാനി പറയുന്നു. നിരവധി പരിശീലന ശിൽപശാലകളാണ് വളൻറിയർമാർക്കായി സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world athletic meet qatar
News Summary - world athletic meet volunteers-qatar
Next Story