Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇറാന് സ്വാഗതം,...

ഇറാന് സ്വാഗതം, ഖത്തറിലേക്ക്

text_fields
bookmark_border
ഇറാന് സ്വാഗതം, ഖത്തറിലേക്ക്
cancel

ദോഹ: ഇടവേളക്കു ശേഷം ലോകകപ്പിന്‍റെ യോഗ്യത പോരാട്ടങ്ങൾക്ക് വീണ്ടും കിക്കോഫ് കുറിച്ചപ്പോൾ ഖത്തറിലേക്ക് ടിക്കറ്റുകളും മുറിച്ചു തുടങ്ങി. കഴിഞ്ഞ നവംബറിൽ നിർത്തിയിടത്തു നിന്നും ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഖത്തറിലേക്ക് ആദ്യമെത്തുന്നത് ഏഷ്യൻ കരുത്തരായ ഇറാൻ. ആതിഥേയരായ ഖത്തറിനെ മാറ്റിനിർത്തിയാൽ, ഏഷ്യാ വൻകരയിൽ നിന്നും 2022 ലോകകപ്പിന് ആദ്യം യോഗ്യത നേടുന്നവരായി മാറി ഇറാൻ.

എ.എഫ്.സി ക്വാളിഫയിങ് മൂന്നാം റൗണ്ട് ഗ്രൂപ് 'എ'യിൽ നിന്നും ഏഴ് കളിയിൽ ആറും ജയിച്ചാണ് ഇറാന്‍റെ ആധികാരിക പ്രവേശനം. മൂന്നു കളി ബാക്കിനിൽക്കെ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽപിച്ചത്. ഏഷ്യയിൽനിന്നും നാല് ടീമുകളാണ് നേരിട്ട് യോഗ്യത നേടുക. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മൂന്നാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാർ അനായാസം ഖത്തറിലേക്ക് ടിക്കറ്റ് നേടും. ശേഷം, രണ്ട് ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാർ നാലാം റൗണ്ട് കളിക്ക് ഇന്‍റർകോണ്ടിനെന്‍റൽ പ്ലേഓഫിന് യോഗ്യത നേടും. അതുവഴി ജയിച്ചു വന്നാൽ ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കാം.

ഇറാനു പുറമെ, ദക്ഷിണ കൊറിയയാണ് ഗ്രൂപ് 'എ'യിൽ നിന്നും ഏറെ സാധ്യതയുള്ളത്. ഏഴിൽ അഞ്ച് ജയവുമായി 17 പോയന്‍റോടെ രണ്ടാം സ്ഥാനത്താണ് കൊറിയ.

ഗ്രൂപ് 'ബി'യിൽ സൗദി (19), ജപ്പാൻ, (15), ആസ്ട്രേലിയ (14) ടീമുകൾ ഒപ്പത്തിനൊപ്പം പോരാട്ടത്തിലാണ്.

നിലവിൽ ഖത്തർ, അർജന്‍റീന, ബ്രസീൽ, ജർമനി, ഡെന്മാർക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് ടീമുകളാണ് ഇതിനകം ഖത്തറിലേക്ക് യോഗ്യത നേടിയത്.

ലോകറാങ്കിങ്ങിൽ 24ാം സ്ഥാനത്തുള്ള ഇറാന്‍റെ തുടർച്ചയായ മൂന്നാം ലോകകപ്പാണിത്. ആകെ ആറാമത്തെ ലോകകപ്പ് പങ്കാളിത്തവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup 2022
News Summary - welcome to iran
Next Story