60 മില്യണ്‍ ഗാലന് കടല്‍വെള്ളം ശുദ്ധീകരിക്കും; ഉം അല്‍ഹൗല്‍ ഉൗർജ പദ്ധതി തുടങ്ങി
text_fieldsദോഹ: ഖത്തറിലെയും മേഖലയിലെയും ഏറ്റവും വലിയ ഊര്ജപദ്ധതികളിലൊന ്നായ ഉം അല്‍ഹൗല്‍ ഊര്‍ജ പദ്ധതി പ്രവർത്തനം തുടങ്ങി. അമീര്‍ ശൈഖ് തമീം ബിന്‍ ഹ മദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ച ടങ്ങുകള്ക്കുശേഷം അമീര്‍ പ്ലാൻ റില്‍ സന്ദര്‍ശനം നടത്തി. പ്രവര്‍ത്തനരീതി, ഉത്പാദനം എന്നിവയെക്കുറി ച്ച് മനസിലാക്കി. ഊര്‍ജ പ്ലാൻറിെൻറ ലോഗോ അടങ്ങിയ മാഗ്നറ്റിക് പീസ് സ്ഥാപി ച്ചാണ് അമീര്‍ ഉദ്ഘാടനം നി ര്‍വഹിച്ചത്.
ഖത്തര്‍ ഇലക്ട്രിസിറ്റി ആൻ റ് വാട്ടര്‍ കമ്പനി(ക്യുഇഡബ്ല്യുസി) ഉംഅല്ഹൗലില് ഇന്നലെ രാവിലെയാണ ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി, മന്ത്രിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാന പദ്ധതിയാണിതെന്ന് ഊര്‍ജസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സിഇഒയു മായ എന്‍ജിനിയര്‍ സഅദ് ശരീദ അൽകഅബി പറഞ്ഞു. ഉംഅല്‍ഹൗല്‍ പവര്‍ കമ്പനിയുടെ ചെയര്‍മാനും ഖ ത്തര്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കമ്പനിയുടെ ജനറല്‍ മാനേജറുമായ ഫഹദ് ബിന്‍ ഹമദ് അല്‍മുഹന്നദി പ ദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
ഏറ്റവും ഉയര്‍ന്ന സാങ്കേതിക, രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു നിര്‍മാണം. പരിസ്ഥി പ്രത്യാഘാ തങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുള്ള നിര്‍മാണരീതിയാണ് അവലംബിച്ചത്. തൊഴിലിടത്തില്‍ തൊഴിലാളിക ളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. ഒരേസമയം 14,000 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. അപക ടമില്ലാതെ 69 മില്യണ്‍ മണിക്കൂറുകള്‍ ആണ് പൂര്‍ത്തിയാക്കിയത്.
കമീഷൻ ചെയ്തത് കഴിഞ്ഞ വേനലില്‍
കഴിഞ്ഞ വേനലിലാണ് ഉംഅല്‍ഹൗല്‍ ഊര്‍ജപദ്ധതി കമ്മീഷന് ചെയ്തത്. 11 ബില്യണ്‍ ഖത്തര്‍ റിയാലിെൻറ പദ്ധതിയാണിത്. പ്രതിദിനം 2520 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 13.6 കോടി ഗാലണ്‍ കടല്‍ ജല ശുദ്ധീക രണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ വൈദ്യുതി ഉത്പാദനത്തില്‍ നിന്നും 22ശതമാനവും ക ടല്ജലശുദ്ധീകരണത്തില് 25ശതമാനത്തിെൻറ വര്‍ധനവുമാണ് ഇതിലൂടെ സാധ്യമാകുക.
അടിസ്ഥാനസൗക ര്യങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് ഉം അല്‍ ഹൗലില്‍ പദ്ധതി നടപ്പാക്കുന്നത്. ഖത്തറിനു പുറമെ പശ്ചി മേഷ്യക്ക് ആകെ തന്നെ പ്രയോജനപ്രദമായ പദ്ധതിയാണിതെന്ന് ഖത്തര്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ കമ്പനി വ്യക്തമാക്കി. 60 മില്യണ്‍ ഗാലന് കടല്‍വെള്ള ശുദ്ധീകരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 60 ശതമാനം ഓഹരിയും കമ്പനിക്കാണ്. ഖത്തര്‍ പെട്രോളിയത്തിനും ഖത്തര്‍ ഫൗണ്ടേഷനും അഞ്ച് ശതമാനം വീതം ഓഹ രിയുണ്ട്. ബാക്കി വരുന്ന 30 ശതമാനം ഓഹരി മിറ്റ്സുബിഷി, ടിബ്കോ കമ്പനിക്കാണ്.
രാജ്യത്തിെൻറ വൈദ്യുതി ആവശ്യകതയുടെ 30ശതമാനവും വെള്ള ആവശ്യകതയുടെ 40ശതമാനവും നിറവേ റ്റാന്‍ പര്യാപ്തമാണ് പദ്ധതി. രാജ്യത്തിെൻറ വൈദ്യുതി, വെള്ളം ഉപഭോഗത്തെ പിന്തുണക്കുന്നതായിരിക്കും ഉംഅല്‍ഹൗല്‍ പവര്‍ സ്റ്റേഷന്. നിലവില്‍ ലഭ്യമാകുന്ന ശേഷിയില്‍ 25ശതമാനം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പുതിയ പ്ലാൻറിലൂടെ സാധിക്കും. ഖത്തറിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതിയാണ് ഉം അല്‍ ഹൗ ലിലേത്. ഗള്‍ഫ് മിഡില്‍ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഊര്‍ജ, കടല്‍ജല ശുദ്ധീകരണ പ്ലാൻറായിരിക്കു മിത്.
പ്രത്യേകിച്ചും റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തിെൻറ കാര്യത്തില്‍. ഖത്തറില്‍ വലിയതോതില്‍ സാമ്പത്തിക–നിര്മാണകുതിച്ചുചാട്ടം നടക്കുന്ന സാഹചര്യത്തില്‍ ജല, വൈദ്യുതി ആവശ്യം നിറവേറ്റുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.