മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഫലം കാണുന്നു
text_fieldsദോഹ: രാജ്യത്തെ മാലിന്യനിർമാർജന ശ്രമങ്ങൾ ഫലം കാണുന്നതായി രണ്ടാമത് വൊളൻററി നാഷണൽ റിവ്യു റിപ്പോർട്ട് വ്യക്തമാക്കുന്നു. സർക്കാർ നടത്തുന്ന വിവിധ ശ്രമങ്ങളെയും പദ്ധതികളെയും തുടർന്നാണ് മാലിന്യം കുറഞ്ഞുവരുന്നത്. രാജ്യത്ത് ആകെ ഉണ്ടാകുന്ന മാലിന്യത്തിൽ വലിയതോതിലുള്ള കുറവുണ്ടായിട്ടുണ്ട്. 2011നുശേഷം മാലിന്യത്തിൽ 32ശതമാനത്തിെൻറ കുറവുണ്ടായി. 2011ൽ ഏകദേശം 12.1 മില്യൺ ടണ്ണായിരുന്ന മാലിന്യം 2017ൽ ഏകദേശം 8.2 മില്യൺ ടണ്ണായി കുറഞ്ഞു.
പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും ഹരിതപദ്ധതികൾക്കും പരിപാടികൾക്കും ഹരിതകെട്ടിടങ്ങൾക്കും സർക്കാർ വർധിച്ച പ്രാധാന്യം നൽകുന്നുണ്ട്. പുനസംസ്കരണ പ്രവർത്തനങ്ങളിലൂടെ മാലിന്യോത്പാദനം കുറക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. നിർമാണ കെട്ടിട മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും പുനസംസ്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ മാത്രം 2011ൽ 9.6 മില്യൺ ടണ്ണായിരുന്നത് 2017ൽ 4.6 മില്യൺ ടണ്ണായി കുറഞ്ഞു. 2015ൽ ഖത്തറിലെ ആകെ ഖരമാലിന്യം 7.7മില്യൺ ടണ്ണായിരുന്നു.
നിർമാണമേഖലയിൽ നിന്നാണ് ഖരമാലിന്യങ്ങൾ കൂടുതലായുണ്ടാകുന്നത്. മാലിന്യപരിപാലനത്തിനും സംസ്കരണത്തിനും സർക്കാർ വർധിച്ച പ്രാധാന്യം നൽകുന്നുണ്ട്. പ്രതിദിന പ്രതിശീർഷ ഗാർഹിക മാലിന്യം വർധിക്കാതിരിക്കാനുള്ള ശ്രമങ്ങളും ഫലം കാണുന്നു. പ്രതിദിന പ്രതിശീർഷ ഗാർഹിക മാലിന്യം 1.3കിലോയാണ്. ജലേസ്രാതസ്സുകൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് രണ്ടാം ദേശീയ വികസന കർമപദ്ധതി 2018–2022ൽ ഉൗന്നൽ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യകതമാക്കുന്നു. പ്രകൃതിവിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിൽ വലിയ നേട്ടം കൈവരിക്കാൻ രാജ്യത്തിനായിട്ടുണ്ടെന്നും വൊളൻററി നാഷണൽ റിവ്യു റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.