ഖത്തറിൽ കാൽനടക്കാരുടെ ഗതാഗത നിയമലംഘനങ്ങൾക്ക് 500 റിയാൽ വരെ പിഴ
text_fieldsദോഹ: രാജ്യത്ത് ഇന്നുമുതൽ കാൽനടക്കാർ വരുത്തുന്ന ഗതാഗത നിയമലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തും, തുടർന്ന് ചെയ്യുന്ന കുറ്റത്തിനനുസരിച്ചുള്ള പിഴയും ഒടുക്കേണ്ടി വരും. അതിനാൽ നല്ല നടപ്പ് ശീലിക്കണം. ഇല്ലെങ്കിൽ കീശചോരും, മറ്റു നിയമനടപടികളും വരും. ‘അപകടരഹിത വേനൽ’ എന്ന ഗതാഗത വകുപ്പിെൻറ കാമ്പയിനുമായി ബന്ധെപ്പട്ടാണ് കാൽനടക്കാരുടെ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നത്. ഇതിെൻറ മുന്നോടിയായി കാൽനടക്കാർ റോഡ് മുറിച്ചുകടക്കുേമ്പാഴും മറ്റും നിയമം ലംഘിച്ചാൽ അവരുടെ ഖത്തർ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങൾ രജിസ്റ്റർ ആക്കുകയാണ് ചെയ്യുക.
കാൽനടക്കാരുടെ നിയമലംഘനങ്ങൾക്ക് പിഴ ഇങ്ങനെ:
കാൽനടക്കാർ റോഡിെൻറ മധ്യത്തുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കുവാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ അയാൾക്ക് 100 റിയാൽ പിഴ ഒടുക്കേണ്ടി വരും. വ്യാഴാഴ്ച മുതൽ ഇതു നടപ്പാക്കിത്തുടങ്ങും. ഇത്തരത്തിൽ റോഡിൽ കാൽനടക്കാർക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കിൽ കൂടി റോഡിെൻറ അരികിൽകൂടിതന്നെയാണ് നിർബന്ധമായും നടക്കേണ്ടത്. ഇതു പാലിക്കാത്ത ഘട്ടത്തിലും 100 റിയാൽ പിഴ നൽകേണ്ടി വരും.
കാൽനടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാലൈനുകൾ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റു മുൻകരുതൽ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് 200 റിയാൽ പിഴ അടക്കേണ്ടി വരും. മറ്റ് ഗതാഗത നിയമങ്ങൾ പാലിക്കാത്ത ഘട്ടത്തിൽ 500 റിയാൽ ആയിരിക്കും പിഴ.
ഇൻറർസെക്ഷനിൽ റോഡ് സിഗ്നൽ തെളിയുന്നതിനു മുമ്പായുള്ള മുറിച്ചുകടക്കൽ, മിലിറ്ററി പരേഡ് പോലുള്ള ഘട്ടത്തിൽ അധികൃതർ മറ്റു വാഹനങ്ങളെ തടഞ്ഞുനിർത്തുന്ന ഘട്ടത്തിൽ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തിൽ പെരുമാറുന്ന കാൽനടക്കാർ എന്നിവർ ഇൗ പിഴ നൽകേണ്ടി വരും.
ദേശീയ റോഡ് സുരക്ഷാ നയത്തിെൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നടപടികൾ അധികൃതർസ്വീകരിക്കുന്നത്. ഖത്തറിൽ റോഡ് അപകടങ്ങൾ കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2006ൽ അപകടങ്ങളെ തുടർന്നുള്ള മരണം 16.6 ശതമാനമായിരുന്നു. 2018ൽ ഇത് 4.9 ആയി കുറഞ്ഞു.
റോഡ് സുരക്ഷയിൽ കാൽനടക്കാർക്കും വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. തോന്നുംപടി റോഡ് മുറിച്ചുകടക്കുക, സിഗ്നലുകൾ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. രാജ്യത്തെ പൗരന്മാരുെടയും താമസക്കാരുടെയും റോഡിലെയും നിരത്തുകളിലെയും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയിെല്ലന്നും അതിനാലാണ് ബോധവത്കരണ പരിപാടികളും ശിക്ഷയും ഏർപ്പെടുത്തുന്നതെന്ന് ഗതാഗതവകുപ്പ് അസി. ഡയറക്ടർ കേണൽ നാസർ ദർമാൻ അൽ ഹജ്രി, ബോധവത്കരണവകുപ്പ് അസി. ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ ജബർ മുഹമ്മദ് ഉദൈബ എന്നിവർ പറഞ്ഞു. വാഹനം ഒാടിക്കുന്നവരെക്കാൾ എണ്ണത്തിൽ കൂടുതൽ കാൽനടയാത്രക്കാരാണ്. ഇതിനാൽ റോഡ് സുരക്ഷ പാലിക്കുന്നതിൽ കാൽനടക്കാരുടെയും പങ്ക് വലുതാണ്.
‘കാൽനട ഗതാഗതത്തിെൻറ പുതിയ സംസ്കാരം’ വളർത്തിയെടുക്കുകയാണ് ഇത്തരത്തിെല പരിപാടികൾകൊണ്ടുള്ള പരമമായ ലക്ഷ്യം. കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ അതിേൻറതായ മാർഗങ്ങൾതന്നെ ഉപയോഗിക്കണം. ക്രോസ്വാക്കുകൾ, കാൽനടപ്പാതകൾ എന്നിവയിലൂടെതെന്ന റോഡ് മുറിച്ചുകടക്കണം. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥെൻറയോ ട്രാഫിക് സിഗ്നലിെൻറയോ അഭാവത്തിലും റോഡ് മുറിച്ചുകടക്കുന്നവരെ കൂടി പരിഗണിക്കാനും അവരുടെ സുരക്ഷയിൽ വീഴ്ചവരുത്താതിരിക്കാനും ൈഡ്രവർമാർ നിർബന്ധിക്കപ്പെടും.
ഗതാഗതനിയമത്തിൽ കാൽനടക്കാരുടെ കടമകളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉൾപ്പെടുന്നുണ്ട്. ഇത് എല്ലാവരും പാലിക്കണം. കാൽനടക്കാർ ഉൾെപ്പടുന്ന റോഡ് അപകടങ്ങൾ 2018ൽ കുറഞ്ഞിട്ടുണ്ടെങ്കിലും പരമമായ ലക്ഷ്യത്തിലേക്കെത്താൻ ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗതാഗത പഠന ഗവേഷണ വിഭാഗം ഒാഫിസർ ഫസ്റ്റ് ലഫ്റ്റനൻറ് അബ്ദുൽ റഹ്മാൻ അൽ അവി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
