Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ഖുദുസ്...

അൽ ഖുദുസ് ഇസ്രാേയൽ അതിക്രമം: അറബ് ലീഗ് അസാധാരണ മന്ത്രിതല യോഗം ഇന്ന്

text_fields
bookmark_border
അൽ ഖുദുസ് ഇസ്രാേയൽ അതിക്രമം: അറബ് ലീഗ് അസാധാരണ മന്ത്രിതല യോഗം ഇന്ന്
cancel

ദോഹ: ഫലസ്തീനികൾക്കെതിരായ ഇസ്രാേയൽ അതിക്രമം ചർച്ചചെയ്യാൻ ഖത്തറിെൻറ അധ്യക്ഷതയിൽ അറബ് ലീഗിെൻറ അസാധാരണ മന്ത്രിതല യോഗം ചൊവ്വാഴ്ച ചേരും. ഓൺലൈൻ യോഗമാണ് നടക്കുകയെന്ന് അറബ്ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. അൽ ഖുദുസിൽ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങൾ ചർച്ച ചെയ്യനാണിത്.

ഫലസ്തീെൻറ അഭ്യർഥന പ്രകാരമാണ് അറബ്ലീഗ് രാജ്യങ്ങളുെട വിദേശകാര്യമന്ത്രിമാർ പങ്കെടുക്കുന്ന യോഗം നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളുടെ യോഗത്തിന് പകരം ഫലസ്തീനിലെ സാഹചര്യം കണക്കിലെടുത്താണ് വിദേശകാര്യമന്ത്രിമാർ പങ്കെടുക്കുന്ന തലത്തിലേക്ക് യോഗം മാറ്റിയതെന്ന് അറബ് ലീഗ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഹസം സാകി പറഞ്ഞു.

മസ്ജിദുൽ അഖ്സയിൽ റമദാനിലെ അവസാന വെള്ളിയാഴ്ച നമസ്കരിക്കുകയായിരുന്ന വിശ്വാസികൾക്ക് നേരെയും ശൈഖ് ജർറാഹ് പ്രദേശത്തുകാർക്കുനേരെയുമുള്ള ഇസ്രായേൽ പട്ടാളത്തിെൻറ നിരന്തര ആക്രമണത്തിെൻറ പശ്ചാത്തലത്തിലാണിത്. ഖുദുസിനെയും ജൂതവത്കരിക്കാനുള്ള ആസൂത്രിക നീക്കത്തിെൻറ ഭാഗമായാണിത്. നിയമാനുസൃതമായ ഭൂപ്രദേശ അതിർത്തികളും ചരിത്രപരമായ ഫലസ്തീെൻറ നിലയും മാറ്റാനാണ് ഇസ്രായേലിെൻറ അതിക്രമങ്ങൾ.

അറബ് ലീഗ് യോഗത്തിൽ അൽ ഖുദുസിലെ മുസ്ലിംകൾക്കുനേരെയും ക്രിസ്ത്യാനികൾക്കുനേരെയുമുള്ള ഇസ്രായേൽ കുറ്റകൃത്യങ്ങളും ൈകയേറ്റവും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്യും. ഖുദുസിലെയും ശൈഖ് ജർറാഹിലെയും ഫലസ്തീനികളുടെ വീടുകളും സ്ഥലങ്ങളും കൈവശപ്പെടുത്താനാണ് ആക്രമണങ്ങൾ. മുസ്ലിംകളുടെ വിശുദ്ധ സ്ഥലം ഒഴിപ്പിക്കാനും അവിെട ഇസ്രായേലികളെ കുടിയിരുത്താനും ലക്ഷ്യമിട്ടാണ് ഇതെന്നും ഹസം സാകി പറഞ്ഞു. ഫലസ്തീനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചു.

ഫലസ്തീനികളുടെ നിയമപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണ അമീർ ശൈഖ് തമീം വീണ്ടും ഉറപ്പുനൽകിയിരുന്നു.ഫലസ്തീൻ ജനതയുടെ എല്ലാ അവകാശ പോരാട്ടങ്ങൾക്കും നിരുപാധികമായ പിന്തുണ നൽകുന്ന ഖത്തറിെൻറ ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ് പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഫലസ്തീനിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മാഈൽ ഹനിയ്യയുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സംഭാഷണം നടത്തി.

ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽ ഒരടി പിന്നോട്ടില്ലെന്നും സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ഉണ്ടാകുമെന്നും അമീർ വ്യക്തമാക്കി. മസ്ജിദുൽ അഖ്സയിൽ നടന്ന ഇസ്രായേൽ ആക്രമണത്തെ ഖത്തർ വിദേശകാര്യമന്ത്രാലയവും കടുത്തഭാഷയിൽ അപലപിച്ചിരുന്നു.

ആക്രമണങ്ങൾക്കെതിരെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും രംഗത്തെത്തിയിരുന്നു.ഫലസ്തീനികളുടെ മതപരമായ അവകാശങ്ങളും 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രവുമുൾപ്പെടെയുള്ളവ നൽകണമെന്നതാണ് ഖത്തറിെൻറ എക്കാലത്തെയും നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelArab League
News Summary - Violence in Al Quds Israel: Arab League Minister of State for Foreign Affairs Head meeting today
Next Story