മത്സ്യബന്ധന നിയമലംഘനം; പരിശോധന കർശനം
text_fieldsനിയമലംഘനത്തിന് പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ട്
ദോഹ: ഖത്തറിന്റെ കടൽ തീരങ്ങളിൽ നിരോധിത ഉപകരണങ്ങളുമായുള്ള മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിരോധിത മത്സ്യബന്ധന വലകളും മറ്റും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സമുദ്ര സംരക്ഷണ വിഭാഗം പരിശോധന ശക്തമാക്കിയത്.
വടക്കൻ മേഖലയിൽ മത്സ്യങ്ങളെ പിടിക്കാനായി ഉപയോഗിച്ച നിരോധിത വലകൾ അധികൃതർ നീക്കം ചെയ്തു. മറ്റൊരു പരിശോധനയിൽ നിരോധിത ഉപകരണങ്ങളുമായി മത്സ്യബന്ധനം നടത്തിയ ബോട്ടും ഉപകരണങ്ങളും അധികൃതർ പിടികൂടി.
തൊഴിലാളികൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ നിയമങ്ങൾ പാലിക്കണമെന്നും ദ്വീപുകളും അഴിമുഖങ്ങളും ഉൾപ്പെടെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ മീൻപിടിത്തത്തിന് നിരോധിത മത്സ്യബന്ധന വലകൾ ഉപയോഗിക്കരുതെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

