Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്...

കോവിഡ് ചട്ടലംഘനം: പരിശോധന കർശനം

text_fields
bookmark_border
കോവിഡ് ചട്ടലംഘനം: പരിശോധന കർശനം
cancel
camera_alt

വാഹനങ്ങൾ പരിശോധിക്കുന്ന പൊലീസ് ബോധവത്കരണത്തിെൻറ ഭാഗമായി മാസ്കുകൾ നൽകുന്നു

ദോഹ: കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ അധികൃതരുെട പരിശോധന കർശനം. മാസ്ക് ധരിക്കാത്തതിന് ശനിയാഴ്ച 55 പേർെക്കതിരെയാണ് പൊലീസ് നടപടിയെടുത്തത്. ഇതോടെ ഈ കുറ്റത്തിന് നടപടി നേരിട്ടവർ ആകെ 2,329 ആയി. കാറിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ പേർ യാത്ര ചെയ്തതിന് ഇതുവരെ 167 പേർക്കെതിരെയാണ് നടപടിയുണ്ടായത്.

മാസ്ക് ധരിക്കാത്ത 89 പേർക്കെതിരെയാണ് വെള്ളിയാഴ്ച നടപടിയെടുത്തത്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.

മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തുന്നുണ്ട്. മാസ്ക് ധരിക്കുേമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയിൽ നിന്ന് മുക്തമാകും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹത്തിെൻറ സുരക്ഷക്ക് വേണ്ടിയാണ്. നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. ഹോം ക്വാറൻറീൻ നിർദേശങ്ങൾ ലംഘിച്ചതിന് അഞ്ച് പേരെയാണ് സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പൊതുജനാരോഗ്യ വകുപ്പ് അധികാരികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചവരാണിവർ. പൊതു സുരക്ഷ ഉറപ്പാക്കുന്നതിെൻറയും കോവിഡ് വ്യാപനം തടയുന്നതിെൻറയും ഭാഗമായാണ് നടപടി.

നൂഹ് സുലൈമാൻ മുബാറക് അൽ ഹുസാനി, മുഹമ്മദ് സുലൈമാൻ മുബാറക് അൽ ഹുസാനി, സുൽത്താൻ മഹവശ് ഹാമിദ് നാസർ അൽനാസർ, സാസർ ജുമുഅ ഗൈഥ് ഗൈത് അൽ ഖൈതർ, ആരിഫ് മഹ്മൂദ് എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ട്.രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറൻറീൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതു സുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു.നിയമം ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആളുകൾ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി വാഹനത്തിൽ അല്ലാതെയും പ്രത്യേക പരിശോധന സംഘങ്ങളെ മാളുകൾ, സൂഖുകൾ, മറ്റ് വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ നിയോഗിച്ചിട്ടുണ്ട്. കടകളിൽ സാധനങ്ങൾ വാങ്ങുേമ്പാഴോ, സൂഖുകളിൽ നടന്നുനീങ്ങുേമ്പാഴോ മാസ്ക് ധരിച്ചില്ലെങ്കിൽ നിങ്ങളെ നിരീക്ഷിക്കാൻ പൊലീസുകാർ ഉണ്ടാവുമെന്നർഥം. സാമൂഹിക അകലം പാലിക്കൽ പരിശോധന, ഇഹ്തിറാസ് പരിശോധന എന്നിവയും കടകൾക്കുള്ളിലടക്കം പരിശോധിക്കാൻ പൊലീസുകാർ ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maskqatar covidViolation Covid
Next Story