Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദേശ വ്യാപാര...

വിദേശ വ്യാപാര മിച്ചം 52 ബില്യണ്‍ ഡോളര്‍

text_fields
bookmark_border
വിദേശ വ്യാപാര മിച്ചം 52 ബില്യണ്‍ ഡോളര്‍
cancel

ദോഹ: 2018ല്‍ ഖത്തറിെൻറ വിദേശവ്യാപാരത്തില്‍ 52 ബില്യണ്‍ ഡോളര്‍ (5,200 കോടി ഡോളര്‍ അഥവാ 18,928 കോ ടി റിയാല്‍) മിച്ചം കൈവരിക്കാനായതായി വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവ ാരി. യുഎസിലെ ഗ്ലോബല്‍ എൻറര്‍പ്രെനര്‍ഷിപ് ഡവലപ്മെൻറ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ 2018ലെ ആഗോള സംരംഭകത്വ സൂചികയില്‍ അറബ് മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ 22ാമതുമാണ് ഖത്തര്‍. കുറഞ്ഞ നാണയപ്പെരുപ്പത്തിെൻറ കാര്യത്തില്‍ ഖത്തര്‍ ഒന്നാമതാണ്. സ്വകാര്യമേഖലക്ക് വലിയ പ്രാധാന്യം നല്‍കിയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. 2017നെ അപക്ഷിച്ച് വിദേശവ്യാപാരത്തിൽ 40ശതമാനമാണ് വര്‍ധന. ഖത്തറിെൻറ എണ്ണ, വാതകേതര കയറ്റുമതിയില്‍ 25ശതമാനമാണ് വര്‍ധന. ജിഡിപിയില്‍ എണ്ണയിതര മേഖലയുടെ സംഭാവനയില്‍ 2017ല്‍ 52ശതമാനത്തിെൻറ വര്‍ധനവുണ്ടായിട്ടുണ്ട്.

ലോകബാങ്കിെൻറ റിപ്പോര്‍ട്ട് പ്രകാരം ഖത്തരി സമ്പദ്ഘടനയില്‍ ഈ വര്‍ഷം 2.7ശതമാനവും അടുത്ത വര്‍ഷം മൂന്നുശതമാനവും വളര്‍ച്ചാവര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. നിരവധി രാജ്യാന്തര റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ ഖത്തറിനായിട്ടുണ്ട്. നികുതിനിര്‍ദേശങ്ങള്‍ മല്‍സരക്ഷമതയെ ബാധിക്കാത്ത ലോകത്തിലെ ആറാമത്തെ രാജ്യവും നിക്ഷേപത്തോതില്‍ ലോകത്തിലെ എട്ടാമത്തെ രാജ്യവും ഖത്തറാണ്. സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് പൊതുമേഖലയുടെ സഹായം ഉറപ്പാക്കുന്ന സമീപനമാണ് ഖത്തറിേൻറത്. ഉല്‍പാദനക്ഷമത ഉയര്‍ത്തി രാജ്യത്തെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാക്കാനാണ് വാണിജ്യ വ്യവസായ മന്ത്രാലയം ശ്രമിക്കുന്നത്. രണ്ടാം ദേശീയ പഞ്ചവല്‍സര പദ്ധതിയില്‍ ഖത്തര്‍ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളാണ് ശ്രദ്ധേയമായ ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഖത്തറിനെ സഹായിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsvidesha vyaparam
News Summary - videsha vyaparam-qatar-qatar news
Next Story