കുറ്റം ചെയ്താൽ ഇനി വാഹനം വീട്ടിൽ തന്നെ
text_fieldsദോഹ: ഗതാഗത നിയമലംഘനം നടത്തിയാൽ ഇനി വ്യത്യസ്ത ശിക്ഷ. വാഹനം സ്വന്തം വീട്ടുമുറ്റത്ത് തന്നെ ത ടഞ്ഞുവെക്കുകയാണ് ഇനി ഗതാഗത വകുപ്പ് ചെയ്യുക. ഇതിനുള്ള സ്മാർട്ട് ഉപകരണം ആഭ്യന്തരമന്ത്രാലയ ത്തിന് കീഴിലുള്ള പൊതു ഗാതഗത വകുപ്പ് പുറത്തിറക്കി. പുതിയ സംവിധാനത്തിലൂടെ പോലീസ് നിർദേശിക്കുന്ന സ്ഥലത്ത് നിശ്ചിത കാലയളവിൽ വാഹനം നിർത്തിയിടുന്നതിന് പകരം വീട്ടുമുറ്റത്ത് വാഹനം പിടിച്ചു വെക്കാൻ സാധിക്കും. പൊതു ഗതാഗത വകുപ്പ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ സ്മാർട്ട് ഉപകരണം പുറത്തിറക്കിയത്. സ്മാർട്ട് ഇംപൗണ്ട് എന്ന പേരിലുള്ള ഈ ഉപകരണം വഴി വാഹനങ്ങളുടെ സ്ഥാനവും മറ്റും ട്രാക്ക് ചെയ്യാൻ സാധിക്കും.
ശിക്ഷയായി നിർണയിക്കപ്പെട്ട കാലയളവിൽ ലംഘനം നടത്തുന്നുണ്ടോയെന്നും അറിയാൻ സാ ധിക്കും. ഉപകരണം സ്ഥാപിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രവർത്തനക്ഷമമാകും. ഇതിലൂടെ വാഹനം ത ടഞ്ഞുവെക്കുന്നതിനുള്ള കാലയളവ് സെറ്റ് ചെയ്യാൻ സാധിക്കും. ഉപകരണം ഘടിപ്പിച്ചുകൊണ്ട് തന്നെ വാഹനം നീക്കിയാൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ക്യാപ്റ്റൻ റിആദ് അഹ്മദ് മുഹമ്മദ് പറഞ്ഞു. നേരത്തെ, ചില ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷയായി വാഹനം ഒരു നിശ്ചിത കാലയളവിൽ ഇൻഡസ് ട്രിയൽ ഏരിയയിലെ പോലീസ് യാർഡിൽ കൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു. എന്നാൽ പുതിയ ഉപക രണം പുറത്തിറക്കിയതിലൂടെ ഇൗ സാഹചര്യം ഒഴിവാകും.
കുറ്റകൃത്യത്തിെൻറ തോതനുസരിച്ച് വാഹനം പിടി ച്ചിടുന്ന കാലയളവിൽ മാറ്റം വരും. എന്നാൽ എല്ലാ നിയമലംഘനങ്ങൾക്കും വാഹനം സ്വന്തം ഉടമസ്ഥതയിൽ തന്നെ തടഞ്ഞുവെക്കാൻ സാധി ക്കുകയില്ല. കുറ്റക്കാരെൻറ മൊബൈലിലേക്ക് പോലീസിെൻറ സന്ദേശം എത്തുകയും ഗതാഗത വകുപ്പിലെ വിദഗ്ധർ വന്ന് ഉപകരണം ഘടിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിെൻറ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.