നിങ്ങളുടെ സുരക്ഷക്കായി, സീറ്റ് ബെൽറ്റ് ധരിക്കൂ
text_fieldsദോഹ: ‘അപകടങ്ങളില്ലാത്ത േവനൽക്കാലം’ എന്ന ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിലുള്ള ഗതാഗതവകുപ്പ് നടത്തുന്ന കാമ്പയിൻ അടുത്ത ഘട്ടത്തിലേക്ക്. കാമ്പയിൻ മൂന്നാംവാരത്തിലേക്ക് പ്രവേശിച്ചു.
‘നിങ്ങളുടെ സുരക്ഷക്കായി, സീറ്റ് ബെൽറ്റ് ധരിക്കൂ’ എന്ന പ്രമേയത്തിലാണ് ഇൗയാഴ്ച കാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഗതാഗത വകുപ്പിെൻറ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗതാഗതവകുപ്പ് മേധാവി (നോർത്ത്) കേണൽ അബ്ദുല്ല മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.
വാഹനം ഒാടിക്കുേമ്പാൾ സീറ്റ് ബെൽറ്റ് ധരിക്കാത്തത് അപകടങ്ങൾക്ക് പ്രധാന കാരണമാണ്. വലിയ പരിക്കുകൾക്കും മരണത്തിനും വരെ ഇത് ഇടയാക്കുന്നു. സീറ്റ്ബെൽറ്റ് ധരിക്കുന്നതിെൻറ പ്രാധാന്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ മാധ്യമങ്ങൾക്കും സാമൂഹികമാധ്യമങ്ങൾക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപകടം സംഭവിക്കുേമ്പാൾ യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴുന്നത് അപകടത്തിെൻറ രൂക്ഷത വർധിപ്പിക്കുന്നു. വാഹനം ഇടിക്കുേമ്പാഴോ മറ്റുമുള്ള ആഘാതത്തിൽ വാഹനത്തിെൻറ മറ്റ് ഭാഗങ്ങളിൽ തലയിടിക്കുക പോലുള്ളവയും സംഭവിക്കുന്നു. യാത്രക്കാരും ഡ്രൈവറും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരുപരിധിവെര ഒഴിവാക്കാനാകും.
വലിയ പരിക്കുകൾ ഇല്ലാതാക്കാനും മരണത്തിലേക്ക് നയിക്കുന്ന ക്ഷതങ്ങൾ ഒഴിവാക്കാനും സീറ്റ്ബെൽറ്റ് ധരിക്കുന്നതിലൂടെ സാധിക്കും. റോഡ് അപകടങ്ങൾ മൂലമുള്ള പരിക്കുകളും മരണങ്ങളും കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗതവകുപ്പ് കാമ്പയിൻ നടത്തുന്നത്. കാമ്പയിൻ കാലയളവിൽ വിവിധ ബോധവത്കരണ പരിപാടികളാണ് നടക്കുന്നത്.
സിഗ്നലുകളിലെ മഞ്ഞ ബോക്സുകളിൽ വാഹനം നിർത്തുക, വാഹനം ഒാടിക്കുേമ്പാൾ മൊബൈൽ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ മുൻനിർത്തിയാണ് കാമ്പയിെൻറ കഴിഞ്ഞ ആഴ്ചകളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നത്. ഇതോടെ ഇത്തരം നിയമലംഘനങ്ങൾ ഏെറ കുറക്കാനായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ വാഹനം ഒാടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സംഭവങ്ങൾ 340 ആയി കുറക്കാനായിട്ടുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്താനായി ഗതാഗത വകുപ്പ് പുതിയ റഡാർ സംവിധാനമടക്കമുള്ള പരിശോധകസംഘത്തെയും വിന്യസിക്കുന്നുണ്ട്.
ഇേൻറണൽ റോഡുകളിലും എക്സ്റ്റേണൽ റോഡുകളിലുമാണ് പ്രത്യേക സംഘം ഉണ്ടാവുക. പ്രത്യേക റഡാർ സംവിധാനം സംഘത്തിെൻറ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ടാവും. അതുവഴി അമിതവേഗതയിൽ പോകുന്നവെരയും മറ്റ് നിയമലംഘകരെയും പിടികൂടാനാകും.
നിയമലംഘകരെ പിടിക്കാൻ റഡാർ കാമറ
ദോഹ: ഗതാഗതനിയമലംഘകരെ പിടികൂടാൻ അത്യാധുനിക റഡാർ സംവിധാനമുള്ള വാഹനങ്ങളുമായി പ്രത്യേക നിരീക്ഷണ സംഘം. റോഡ് സുരക്ഷാകാമ്പയിെൻറ ഭാഗമായാണ് കാറുകളിൽ അത്യാധുനിക റഡാർ ക്യാമറകളുമായി ട്രാഫിക് വിഭാഗം രംഗശത്തത്തുന്നത്.
കൂടുതൽ പരാതികളും പ്രശ്നങ്ങളുമുണ്ടാകുന്ന ഇേൻറണൽ, എക്സ്റ്റേണൽ റോഡുകളിലായിരിക്കും ഇത്തരം വാഹനങ്ങൾ ഗതാഗത വകുപ്പ് ഉപയോഗിക്കുക. കാറിനുള്ളിലെ റഡാർ പാർക്ക് ചെയ്ത അവസ്ഥയിലും അമിത വേഗതയിലുള്ള വാഹനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
പുതിയ റഡാർ സംവിധാനം സാങ്കേതികമായ ഏറെ മികവുറ്റതാണെന്ന് ക്യാപ്റ്റൻ ഷബീബ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.
ഫ്ളാഷ് വെളിച്ചം ഇല്ലാതെ ഇൻഫ്രാറെഡ് തരംഗങ്ങൾ വഴിയാണ് വാഹനങ്ങളുടെ ചിത്രം റഡാറുകൾ പകർ ത്തുന്നത്. കാറിെൻറ മുൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഹിഡൻ സ്പീഡ് സെൻസറാണ് വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത്. ഏത് കാലാവസ്ഥയിലും ഇരുവശങ്ങളിലെയും ആറ് വരിയിലൂടെ വരെയുള്ള വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.