യു.എ.ഇ സുരക്ഷാ ഉപദേഷ്ടാവ് ഖത്തറിൽ
text_fieldsദോഹയിലെത്തിയ യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിന് െസയ്ദ് ആല് നഹ്യാനെ അമിരി ദിവാനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിന് െസയ്ദ് ആല് നഹ്യാൻെറ നേതൃത്വത്തിലുള്ള ഉന്നത സംഘം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സന്ദർശിച്ചു.
2017 ജൂണിലെ ഉപരോധത്തിനു ശേഷം ആദ്യമായാണ് യു.എ.ഇയിൽനിന്നുള്ള ഉന്നത സംഘം ഖത്തർ സന്ദർശിക്കുന്നത്. ഉന്നത തല പ്രതിനിധി സംഘത്തിനൊപ്പമാണ് ശൈഖ് തഹ്നൂനിൻെറ വരവ്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സെയ്ദ് ആൽ നഹ്യാൻ, ൈവസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സെയ്ദ് ആൽ നഹ്യാൻ എന്നിവരുടെ ആശംസകൾ ശൈഖ് തഹ്നൂൻ ഖത്തർ അമീറിനെ അറിയിച്ചു.
യു.എ.ഇ ഭരണ നേതൃത്വത്തിനുള്ള ഖത്തറിൻെറ ആശംസയും, ആശിർവാദവും അമീർ തിരിച്ചും അറിയിച്ചു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധവും, സൗഹൃദവും ചർച്ചയായി. ഖത്തറിനും യു.എ.ഇക്കുമിടയിലെ സാമ്പത്തിക, വ്യാപാര, നിക്ഷേപ പദ്ധതികളെക്കുറിച്ചും, മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും ചർച്ച നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയിലെ തുർക്കി സന്ദർശനത്തിനു പിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻദോഹയിലെത്തുന്നത്.
2017ലെ ഉപരോധത്തിനു ശേഷം, സൗദി, ഈജിപ്ത്, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലെ അൽഉല കരാറിനു പിന്നാലെയാണ് ഉഭയകക്ഷി ബന്ധങ്ങൾ പൂർവസ്ഥിതിയിലായത്.
തുടർന്ന് സൗദിയും ഈജിപ്തും ഖത്തറിലേക്കും ഖത്തർ തിരികെയും അംബാസഡർമാരെ നിയോഗിച്ചു.
എന്നാൽ, ബഹ്റൈനും യു.എ.ഇയും ഖത്തറിലേക്ക് ഇതുവരെ അംബാസഡർമാരെ നിയോഗിച്ചിട്ടില്ല.