ഉപരോധം കള്ളങ്ങളുടെ പിന്തുണയിൽ –അമീർ
text_fieldsദോഹ: ഖത്തറിനെതിരായ ഉപരോധം വലിയ കള്ളങ്ങളുടെ പിന്തുണയിലാണെന്ന് അമീര ് ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി. ഉപരോധത്തിനായി ഖത്തറിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്യാമ്പയിന് നടന്നതായി വ്യക്തമാക്കുന്ന നിരവധി വസ്തുതകള്‍ വെളിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ന്യുയോര്‍ക്കില്‍ െഎക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പൊതുസഭയുടെ 73ാമത് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. പ്രതിസന്ധി സൃഷ്ടിക്കുന്നതിനായി നിരവധി കാര്യങ്ങൾ കെട്ടിച്ചമച്ചു. ദുഷ്പ്രചാരണങ്ങ ൾ നടത്തി. ഇതിന് പുറമെയായിരുന്നു ഇത്തരം ക്യാമ്പയിന്. ഖത്തറിനെതിരായി പ്രചരിപ്പിക്കപ്പെട്ട ആരോപണങ്ങളെല്ലാം കള്ളമാണെന്ന് രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടുണ്ട്. കെട്ടിച്ചമച്ചതും അസത്യവുമായ ആരോപണങ്ങളുടെ ന്യായംപറഞ്ഞ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നടപടികളെ സാധൂകരിക്കാന്‍ പല കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇൗ ആരോപണങ്ങളുടെ പൊള്ളത്തരം ലോകത്തിന് മനസിലായതായും അമീര്‍ ചൂണ്ടിക്കാട്ടി.
രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനം
രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിെൻറയും രാജ്യാന്തര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഖത്തറിനെതിരായ ഉപരോധത്തിലൂടെ ഉണ്ടായത്. ഖത്തറിെൻറ സുരക്ഷയും സുസ്ഥിരതയും അപകടത്തിലാക്കുന്നതിനും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതിനും പല പ്രവൃത്തികളും ഉപരോധ രാജ്യങ്ങൾ നടത്തി. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനായുള്ള സാമ്പത്തിക യുദ്ധവും നടന്നു. എന്നാൽ ഇതിനെല്ലാം ഇടയിലും ഖത്തറിെൻറ പദവി ശക്തിപ്പെട്ടു. എല്ലാ മേഖലയിലും വളർച്ചയുണ്ടായി. മേഖലാ, രാജ്യാന്തര വേദികളില്‍ ഖത്തറിെൻറ സജീവപങ്കാളിത്തത്തിന് സ്വീകാര്യതയും അംഗീകാരവും ലഭിച്ചു. ഖത്തറിെൻറ സമ്പദ്ഘടന തുടര്‍ന്നും വളര്‍ച്ച കൈവരിക്കുകയാണ്. രാജ്യത്തിെൻറ പ്രഭാവത്തിെൻറയും സുസ്ഥിരതയുടെയും തെളിവാണ് ഈ വളര്‍ച്ച. രാജ്യാന്തര തലത്തില്‍ ഖത്തര്‍ വിവിധ റാങ്കിങുകളില്‍ മുന്നിലാണ്. മനുഷ്യ സുരക്ഷ, മനുഷ്യവിഭവശേഷി വികസനം എന്നിവയിലെല്ലാം മുന്നിലെത്താന്‍ രാജ്യത്തിനായി. തങ്ങളുടെ സാധ്യതകളിലും മൂല്യങ്ങളിലും തത്വങ്ങളിലുമുള്ള ഖത്തരി ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുകയായിരുന്നു ഇതിലൂടെയെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
പരമാധികാരത്തെ ബഹുമാനിച്ചുള്ള ചർച്ച വേണം
പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം സംവാദമാണെന്നും അമീർ പറഞ്ഞു. ഖത്തര്‍ സം വാദത്തിന് സന്നദ്ധമായിരുന്നു. ഇപ്പോഴും അതിന് ഒരുക്കമാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള സഹോദര സൗഹൃദ രാജ്യങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെ പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള നിരുപാധികമായ ചര്‍ച്ചകളിലൂടെയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടത്.
ജി.സി.സി ക്ഷയിക്കരുത്
ചില മേഖലാ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകളിലെ ഭിന്നതകള്‍ ജി സിസിയെപ്പോലെയൊരു സുപ്രധാന സംഘടനയുടെ കാര്യക്ഷമതയെ തളര്‍ത്തുകയാണ്. ഇതിലേക്ക് കാര്യങ്ങൾ എത്തരുത്. ജിസിസി രാജ്യങ്ങളുടെ ബഹുമാന്യതയെ പ്രതിസന്ധി ബാധിച്ചു. മേഖലാ രാജ്യാന്തര വിഷയങ്ങളില്‍ ജിസിസിയുടെ പങ്കിനെ സാരമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റൽ ചാരപ്പണിക്കെതിരെ നടപടി വേണം
ഡിജിറ്റല്‍ പൈറസി ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ബാധിക്കുന്നുണ്ട്. ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യാന്തരതലത്തില്‍ സമ്മേളനം വിളിച്ചുചേര്‍ക്കണം. സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും അമീര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍, ഡിജിറ്റല്‍ ടെക്നോളജി എന്നിവയുടെ വികസനം പ്രാ ധാന്യത്തോടെ കാണണം. മുമ്പ്അജ്ഞാതമായിരുന്ന നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ പൊന്തിവന്നിട്ടുണ്ട്. ഡിജിറ്റല്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും രാജ്യാന്തരതലത്തില്‍ നടപടികളുണ്ടാകണമെന്നും അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.