ഉപരോധം ചർച്ച ചെയ്യാത്ത ജിസിസി ഉച്ചകോടി പരാജയമാകും
text_fieldsദോഹ: ഗൾഫ് പ്രതിസന്ധിയും അതിെൻറ തുടക്കമായ ഉപരോധവും ചർച്ച ചെയ്യാത്ത ജിസി സി ഉച്ചകോടി പരാ ജയമാകുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയർമാ ൻ ഡോ. അലി ബിൻ സിമൈഖ് അൽ മർരി പറഞ്ഞു. വിയന്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ സംവിധാനം കൂടുതൽ വിശാലമാക്കുന്നത് സംബന്ധിച്ച് ജിസിസി രാ ജ്യങ്ങളിലെ സിവിൽ സൊസൈറ്റി സംഘടനകൾ കൂടിയാലോചനാ യോഗങ്ങൾ നിർബന്ധമായും നടത്തണം. ജി സി സി രാജ്യങ്ങളിലെ തർക്ക–സംഘർഷ പരിഹാര സംവിധാനവും മനുഷ്യാവകാശങ്ങളും പരിമിതമാണ്. ഒന്നര വർഷത്തോളമായി ഖത്തറിനെതിരെ തുടരുന്ന അന്യായമായ ഉപരോധം ഇത് തെളിയിച്ചു കഴിഞ്ഞതാണ്. അന്യായമായ ഉപരോധവും ഉപരോധരാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളും ചർച്ച ചെയ്യാത്ത ജി സി സി ഉച്ചകോടി തീരുമാനങ്ങൾ എവിടെയുമെത്തില്ല.
ഗൾഫ് ജനതയുടെ ഐക്യം മുൻനിർത്തിയും അടിസ്ഥാനമാക്കിയുമാണ് ജി സി സി രൂപം കൊണ്ടിരിക്കുന്നത്. എന്നാൽ ഖത്തറിനെതിരായ അന്യായമായ ഉപരോധം ഗൾഫ് സാമൂഹിക തലത്തിൽ വളരെ പ്രതികൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി നീണ്ടുപോകുന്ന കാലത്തോളം ഗൾഫ് രാഷ്ട്രങ്ങൾക്കും പ്രത്യേകിച്ച് ഗൾഫ് ജനതക്കുമിടയിലുള്ള വിടവും ഭിന്നതയും വർധിച്ചുവരും. ഇതിന് വലിയ വില നൽകേണ്ടി വ രും. ഗൾഫ് ജനതയുടെ ഐക്യത്തിലൂടെ മാത്രമേ ഗൾഫ് രാഷ്ട്രങ്ങളുടെ ഐക്യം പൂർണമാകൂ. ഗൾഫ് പ്രതിസന്ധിയുടെ ഇരകളുടെ പ്രശ്നങ്ങളെ കേൾക്കാതെയും മനുഷ്യാവകാശ പ്രശ്നങ്ങൾ ഇനിയാവ ർത്തിക്കില്ലെന്ന് ഉറപ്പുതരാതെയുമുള്ള ജി സി സി ഉച്ചകോടി പൂർണപരാജയമായിരിക്കും. സുരക്ഷാ, സാമ്പത്തി ക, സാമൂഹിക മേഖലകളിലെ തീരുമാനങ്ങൾ വ്യർഥമാകുമെന്നും ജി സി സി ഉച്ചകോടിയിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
സർക്കാറുകളേക്കാളേറെ ജനങ്ങളെയാണ് ഖത്തറിനെതിരായ ഉപരോധം ഏറെ ബാധിച്ചതെന്ന സത്യത്തെ അ വഗണിക്കുക അസാധ്യമാണ്.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിെൻറ പ്രധാന്യം നേതാക്കൾ തിരിച്ചറിയണം. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ജനങ്ങളെ ബലിയാടാക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച കരാർ പ്രാബല്യ ത്തിലാക്കുന്നത് തീർച്ചയായും പരിഗണിക്കണം. ഇരകളുടെ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നിന്ന് മനുഷ്യാവകാശ സമിതി ഒരടി പിന്നോട്ടുവെക്കില്ല. നേരത്തെ ആസ്ട്രിയയിലെ മനുഷ്യാവകാശ സമിതിയായ ആസ്ട്രിയൻ ഓംബുഡ്സ്മാൻ സമിതി ഉന്നത ഉദ്യോ ഗസ്ഥരുമായി ഡോ. അലി ബിൻ സിമൈഖ് അൽ മർരി കൂടിക്കാഴ്ച നടത്തിയിരുന്നു. മനുഷ്യാവകാശ മേഖലയിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നത് സംബന്ധിച്ചും വിവര കൈമാറ്റവുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.