ജനാധിപത്യ രീതിയിലൂടെ സംഘടനാ നേതൃത്വം വരുന്നതാണ് ഗുണം ചെയ്യുക - ഉമ്മൻചാണ്ടി
text_fieldsദോഹ: ജനാധിപത്യ രീതിയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ സംഘടനാ നേതൃത്വം വരുന്നതാണ് കോൺഗ്രസിന് ഗുണം ചെയ്യുകയെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്തിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. പാർട്ടിയിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണ്. നോമിനേഷൻ വഴി നേതൃത്വം വരുന്നത് യഥാർത്ഥ പാർട്ടി പ്രവർത്തകർക്കു നേതൃത്വത്തിലെത്താനുള്ള അവസരങ്ങൾ നഷ്ടപ്പെടുകയാണ് ഇത് പലരെയും നിരാശപ്പെടുത്തുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു .ശഹാനിയ അൽ ഫൈസൽ ഗാർഡനിൽ ഇൻകാസ് സംഘടിപ്പിച്ച നേതാക്കളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. മറ്റു രാഷ്ട്രീയപാർട്ടികൾ അധികാരത്തിലെത്തുന്നത് ഒരു അപകടമൊന്നുമല്ല.
പ്രതിസന്ധികൾ മുമ്പും രാജ്യവും പാർട്ടിയും നേരിട്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രാജ്യവും പാർട്ടിയും വലിയ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.അതിൽ നിന്നെല്ലാം പാർട്ടി അതിജീവിക്കും. ഇന്നും ഇന്ത്യയിൽ ജന പിന്തുണയുള്ള പ്രധാന രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സാണ്. ബിജെപിക്കെതിരെയുള്ള കൂട്ടായ്മയിൽ ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ പങ്ക് വളരെ വലുതാണ്. കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കുവാൻ ഏറെ കഴിയുന്നത് വിദേശത്തുള്ള മലയാളികൾക്കാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ ഒരാശ്വാസം ബിജെപി യെ തളച്ചിടാൻ കഴിഞ്ഞു എന്നുള്ളതാണ് അതിൽ ഇരു മുന്നണികളും ആശ്വാസത്തിലുമാണ്.
കേരളത്തിൽ ഇടതുപക്ഷ ഭരണം എല്ലാവരെയും നിരാശരാക്കിയിരിയ്ക്കുകയാണ് എന്നാൽ അതുകൊണ്ടു എല്ലാം അനുകൂലമാണ് എന്ന് നാം ധരിക്കരുത് കോൺഗ്രസിന്റെ ശക്തമായ പ്രവർത്തനങ്ങളിലൂടെ അത് പ്രയോജനപ്പെടുത്തണം. യുഡിഫ് സർക്കാർ അവസാന നാളിൽ എടുത്ത തീരുമാനങ്ങൾ പുനഃ പരിശോധിക്കാൻ പിണറായി സർക്കാർ നിയമിച്ച സബ് കമ്മറ്റിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല . 700ലധികം തീരുമാനങ്ങൾ പരിശോധിച്ചു 105 തീരുമാനങ്ങളാണ് റദ്ദാക്കിയത് . എന്നാൽ അതിലൊന്നും അഴിമതിയോ വഴിവിട്ട കാര്യങ്ങളോ കണ്ടുപിടിക്കാനായില്ല അപാകതകൾ ഒന്നും കണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വിടാത്തത്.
അന്നത്തെ തീരുമാനങ്ങൾക്കെതിരെ നമ്മുടെ പാർട്ടിയിൽ നിന്നും ചിലർ പ്രതികരിച്ചതാണ് തെരഞ്ഞെടുപ്പുസമയത്തു എൽ ഡി എഫ് പ്രചാരണത്തിന് ശക്തിപകർന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സ്വയം ഏറ്റെടുത്തുകൊണ്ട് താൻ നേരത്തേയെടുത്ത തീരുമാനമാണ് സംഘടനാതലത്തിലേക്കോ മറ്റു നേതൃത പദവികളിലേക്കോ ഇല്ല എന്നത് , ഗൾഫ് രാജ്യങ്ങളിലെ പല പാർട്ടി പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു ഏറെ സമയം പാർട്ടി പ്രവർത്തകരോടൊപ്പം ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കുന്നത് ഇതാദ്യമാണ്. അതിന് ഇൻകാസ് നേതൃത്വത്തെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു .
കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്തു ഉമ്മൻ ചാണ്ടി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ഡി സി സി മുൻ കോഴിക്കോട ്പ്രസിഡൻറ് കെ.സി അബു ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. ഇൻകാസ് വൈസ് പ്രസിഡൻറ് രാജശേഖരൻ നായർ അധ്യക്ഷനായിരുന്നു . ഡോ. കെ സി ചാക്കോ , ഇൻകാസ് പ്രസിഡൻറ് കെ കെ ഉസ്മാൻ, വർഗീസ് ചാക്കോ , മുഹമ്മദ് അലി പൊന്നാനി .നാരായണൻ കരിയാട്, കേശവദാസ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.