ദോഹ: സിദ്റ മെഡിസിനിൽ വേര്‍പെടുത്തിയ മാലി സ്വദേശികളായ സയാമീസ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ഒന്നാം ജൻമദിനം. കരളും മാറിലെ എല്ലും ഒട്ടിച്ചേര്‍ന്ന് പിറന്നുവീണ സയാമീസ് ഇരട്ടക്കുഞ്ഞുങ്ങളെ ക ഴിഞ്ഞവര്ഷമാണ് സിദ്റ മെഡിസിന് വിജയകരമായി വേര്‍പെടുത്തിയത്. പടിഞ്ഞാറന്‍ ആഫ്രിക ്കന്‍ രാജ്യമായ മാലി സ്വദേശികളായ ദമ്പതികളുടെ മക്കളാണിവർ. ഖത്തറിനോടും അമീറിനോടുമുള ്ള സ്നേഹത്താല്‍ ഹമദെന്നും തമീമെന്നുമാണ് രണ്ടു കുഞ്ഞുങ്ങള്‍ക്കും പേരിട്ടിരിക്കുന്നത് . കഴിഞ്ഞ ദിവസം മാലിയിലെ തങ്ങളുടെ വസതിയില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഇവർ ആദ്യ ജന്മദിനം ആഘോഷിച്ചപ്പോൾ ഖത്തറിനും അത് ആനന്ദനിമിഷങ്ങളായി.
അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് നാലു മാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ വേര്‍പെടുത്തിയത്. മെയ് 25 ശനിയാഴ്ചയായിരുന്നു പിറന്നാള്‍ ദിനം. കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച ഖത്തറിനോടുള്ള സ്നേഹവും കടപ്പാടും ഒരിക്കലും മറക്കാനാവില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. തമീമും ഹമദും മാലിയിലെ വസതിയില്‍ ആരോഗ്യത്തോടെ കളിച്ചുവളരുന്നു. സാധാരണയുള്ള സ്വതന്ത്രമായ ജീവിതം അവര്‍ ആസ്വദിക്കുകയാണെന്ന് ‘ദി പെനിന്‍സുല’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
‘ഇരട്ടക്കുഞ്ഞുങ്ങള്‍ നന്നായിരിക്കുന്നു. അവരുടെ ആരോഗ്യകരമായ സാഹചര്യങ്ങളും വളര്‍ച്ചയും തുടര്‍ച്ചയായി അന്വേഷിച്ചുവരുന്നുണ്ട്. കുഞ്ഞുങ്ങളോടുള്ള സ്നേഹവും ഇഷ്ടവും ഏറുകയാണ്. മാലിയിലെ വീട്ടില്‍വെച്ച് പകര്‍ത്തിയ ഇരുവരുടെയും ഫോട്ടോ അടുത്തിടെ കണ്ടിരുന്നു. ശരിക്കും നല്ല രീതിയില്‍, ആരോഗ്യകരമായി തന്നെ വളര്‍ന്നുവരുന്നു’^കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യംചെയ്ത ലീഡ് സര്ജന്മാരില് ഒരാള്‍ എന്ന നിലയില്‍ അത്യധികമായ ആഹ്ലാദവും അതിനപ്പുറമുള്ള വികാരവുമാണ് തനിക്കുള്ളതെന്ന് പീഡിയാട്രിക് സര്‍ജറി വകുപ്പ് ചെയര്‍ ഡോ. മന്‍സൂര്‍ അലി പ്രതികരിച്ചു. ഏതു സങ്കീര്‍ണ ശസ്ത്രക്രിയക്കും തങ്ങള്‍ സജ്ജമാണന്നതിെൻറ നല്ല ഉദാഹരണമാണിതെന്ന് സിദ്റ മെഡിസിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്ല അല്‍കഅബി ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറ്റവും മികച്ച പരിചരണം സിദ്റയില്‍ തുടരും.
സങ്കീര്‍ണമായ ശിശുരോഗചികിത്സക്കും ശസ്ത്രക്രിയകള്‍ക്കും മേഖലയിലെ ഏറ്റവും പ്രധാന ചികിത്സാകേന്ദ്രമായി സിദ്റയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. മേഖലയില്‍ മുമ്പുണ്ടായിട്ടില്ലാത്ത സ്രോതസ്സുകളും പീഡിയാട്രിക് സര്‍ജിക്കല്‍ സേവനങ്ങളുമാണ് സിദ്റ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു ഇരട്ടക്കുഞ്ഞുങ്ങളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ സിദ്റ മെഡിസിനില്‍ നടന്നത്. ഈ ഫെബ്രുവരിയില്‍ അവര്‍ മാലിയിലേക്ക് മടങ്ങുകയായിരുന്നു.
കുഞ്ഞുങ്ങളെ വേര്‍പെടുത്താന്‍ അല്ലാഹു ഏറ്റവും മികച്ച സ്ഥലത്തേക്ക് തങ്ങളെ അയക്കുകയായിരുന്നുവെന്ന് കുഞ്ഞുങ്ങളുടെ പിതാവ് ഔസ്മാനെ മുഹമ്മദ് പറയുന്നു. പ്രതിസന്ധികളും സങ്കീര്‍ണതകളും ഏറെയുണ്ടായിരുന്നുവെങ്കിലും ശസ്ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തിയാക്കാനായി. അവരുടെ പ്രായത്തിലുള്ള മറ്റേതു കുട്ടികളെയുംപോലെ അവരും നല്ല ആരോഗ്യത്തോടെ സാധാരണജീവിതം നയിക്കുകയാണ്. പ്രസവ വേളയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ശസ്ത്രക്രിയവേളയില്‍ സിദ്റ മെഡിസിനും നല്കിയ ശ്രദ്ധക്കും പരിചരണത്തിനും നന്ദി പറയുകയാണ്.