Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിവേചന രഹിത ചികിൽസ:...

വിവേചന രഹിത ചികിൽസ: ഖത്തറിന് യു.എൻ പ്രശംസ

text_fields
bookmark_border
വിവേചന രഹിത ചികിൽസ: ഖത്തറിന് യു.എൻ പ്രശംസ
cancel
camera_alt???? ?????? ?? ?????

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. വിവേചന രഹിതമായി രാജ്യത്തെ എല്ലാവർക് കും അന്താരാഷ്ട്ര ഗുണനിലവാരത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ആതുര സേവനവും നൽകുന്നതിനാണ് യു. എന്നിെൻറ പ്രശംസ .കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും രോഗവ്യാപനം തടയുന്നതിെൻറയും ഭാഗമായി നടത്തുന്ന ശ്രമങ്ങൾ സംബന്ധിച്ച് ഖത്തറിലെയും മേഖലയിലെയും ഐക്യരാഷ്ട്രസഭ പ്രതിനിധികൾക്ക് വിദേശകാര്യ സഹമന്ത്രിയും ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ ഒാൺലൈൻ കോൺഫെറൻസ് വഴി വിശദീകരണം നൽകി. യു.എൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ലുൽവ റാഷിദ് വിശദീകരണം നൽകുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര വികസന ഉപദേഷ്ടാവും കൊറോണ പ്രതിരോധ ദേശീയ സമിതി വിദേശകാര്യമന്ത്രാലയ പ്രതിനിധിയുമായ ഖാലിദ് ബിൻ റാഷിദ് അൽ മൻസൂരിയും കോൺഫെറൻസിൽ പങ്കെടുത്തു.


യുനെസ്കോ അറബ് സ്റ്റേറ്റ്സ് ഓഫ് ഗൾഫ് ആൻഡ് യമൻ ഓഫീസ് ഡയറക്ടർ ഡോ. അന്ന പൗളിനി, അന്താരാഷ്ട്ര തൊഴിൽ സംഘടന ഖത്തർ ഡയറക്ടർ ഹൂട്ടൻ ഹൊമയുൻപോർ, ഖത്തർ യു.എൻ ഹ്യൂമൻ റൈറ്റ്സ് ൈട്രനിങ് ആൻഡ് ഡോക്യുമെേൻറഷൻ സെൻറർ ഡയറക്ടർ ഡോ. അബ്ദുൽ സലാം സിദാഹ്മദ്, ഖത്തർ യൂനിസെഫ് ഓഫീസ് ഡയറക്ടർ ആൻറണി മക്ഡൊണാൾഡ്, യു എൻ എച്ച് സി ആർ ആക്ടിംഗ് ഹെഡ് ആയത് എൽ ദിവാരി, മേഖലയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റായനാ ബൂഹകാ തുടങ്ങിയവരുമായാണ് ഖത്തർ വിദേശകാര്യസഹമന്ത്രി ലുൽവ അൽ ഖാതിർ വീഡിയോ കോൺഫെറൻസിലൂടെ സംവദിച്ചത്.ദേശീയ തലത്തിൽ കോവിഡ്–19നെതിരായ ഖത്തർ പോരാട്ടത്തെയും ശ്രമങ്ങളെയും യു . എൻ പ്രതിനിധികൾ പ്രശംസിച്ചു. അന്താരാഷ്ട്ര തലത്തിലും കോവിഡ്–19നെതിരായ ഖത്തറിെൻറ ശ്രമങ്ങളെ യു. എൻ പ്രത്യേകം പരാമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatartreatmentgulf news
News Summary - treatment-qatar-gulf news
Next Story