Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്മുക്തം...

കോവിഡ്മുക്തം ഖത്തർ എയർവേസ് യാത്ര

text_fields
bookmark_border
കോവിഡ്മുക്തം ഖത്തർ എയർവേസ് യാത്ര
cancel

ദോഹ: കോവിഡ്കാലത്ത് യാത്രക്കാർക്ക് ഖത്തർ എയർവേസ് നൽകുന്നത് കോവിഡ്മുക്ത യാത്രകൾ. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേസ് വിമാനത്തിൽ യാത്ര ചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്കു മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ട്. ഫെബ്രുവരി മുതൽ 37,000 കോവിഡ്-19 രഹിത വിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധയേറ്റില്ല.മഹാമാരിയെ തുടർന്ന് ഖത്തർ എയർവേസ് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണുനശീകരണ പരിപാടികൾ തുടങ്ങിയവ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്കു മാത്രമാണ് കോവിഡ് ഇക്കാലയളവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.വിമാനങ്ങളിൽ കാബിൻ ക്രൂ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നതിനു മുമ്പ് 0.002 ശതമാനം ജീവനക്കാർക്കു മാത്രമാണ് കോവിഡ് ബാധിച്ചത്. പി.പി.ഇ കിറ്റ് ധരിക്കാൻ തുടങ്ങിയശേഷം ഒരു ജീവനക്കാരനുപോലും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.

2020 മേയ് മാസം മുതലാണ് ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയത്. അതോടൊപ്പം യാത്രക്കാർക്ക് ഫേസ് ഷീൽഡും ഖത്തർ എയർവേസ് നൽകിവരുന്നുണ്ട്.ഖത്തർ എയർവേസ് നടപ്പാക്കിയ സുരക്ഷാ മുൻകരുതലുകളുടെ ഫലമാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കൃത്യസമയത്തിൽതന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്പനിക്ക് സാധിച്ചു. യാത്രക്കാർക്കിടയിലെ സുരക്ഷാ അകലവും വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും ശുചീകരണവും അണുനശീകരണവും ഇതിൽ മുഖ്യപങ്ക് വഹിച്ചു. യാത്രക്കാർക്ക് വിമാനയാത്രയിൽ ആശങ്കയുണ്ടാകേണ്ടതില്ല.

അത്യാധുനിക വൈറസ് നിരീക്ഷണസംവിധാനമാണ് ഖത്തർ എയർവേസ് അവതരിപ്പിച്ചിരിക്കുന്നത്. വാണിജ്യ വ്യോമയാത്രാ സംവിധാനം പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതിന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണം. വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ അവർ സുരക്ഷിതരായിരിക്കണം.

കോവിഡ്-19 അപകടസാധ്യതകൂടിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഖത്തർ എയർവേസ് അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് കോവിഡ് പരിശോധന നിർബന്ധമാക്കിയത് രോഗവ്യാപനം തടയുന്നതിൽ വളരെ നിർണായകമായിട്ടുണ്ട്. വിമാനത്തിനുള്ളിൽ അത്യാധുനിക ഹെപ വായു ശുചീകരണ സംവിധാനമാണ് ഉപയോഗിച്ച് വരുന്നത്.

കൂടാതെ, ഈയടുത്തായി ഹണിവെൽസിൽ നിന്നുള്ള യു.വി കാബിൻ സംവിധാനവും അണുനശീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമെന്നും അതിനായി സാധ്യമാകുന്നതൊക്കെ ചെയ്യുന്നുണ്ടെന്നും ബാക്കിർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysTravel free
Next Story