Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുവർണാവസരമാണ്,...

സുവർണാവസരമാണ്, പാഴാക്കരുത്

text_fields
bookmark_border
സുവർണാവസരമാണ്, പാഴാക്കരുത്
cancel
camera_alt

ഗ്രേസ് പിരീഡ് സംബന്ധിച്ച വിശദാംശങ്ങൾ ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രി, ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദ്

എന്നിവർ വിശദീകരിക്കുന്നു

ദോഹ: ഖത്തറിലെ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികളോട് നിലവിലെ ഗ്രേസ് പിരീഡ് ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ. മാർച്ച് 31 വരെ നിലനിൽക്കുന്ന ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം പരമവാധി നേരത്തെ ഉപയോഗപ്പെടുത്തണമെന്നും, ഇതുപ്രകാരം സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ശ്രമിക്കുന്നവർക്ക് നിയമനടപടികൾ ഉൾപ്പെടെയുള്ള തടസ്സങ്ങളുണ്ടാവില്ലെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെർച് ആൻഡ് ഫോളോഅപ് വിഭാഗത്തിലെ ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രി, യൂനിഫൈസ് സർവിസ് വിഭാഗത്തിലെ ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദ് എന്നിവരാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങൾ അറിയിച്ചത്.

കഴിഞ്ഞ ഒക്ടോബർ 10ന് ആരംഭിച്ച ഗ്രേസ് പിരീഡ് കാലയളവ് ഡിസംബർ 31ന് അവസാനിച്ചതിനുപിന്നാലെ, മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. നിലവിൽ മാർച്ച് 31വരെയാണ് രാജ്യത്തെ വിസ, എൻട്രി-എക്സിറ്റ് നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള സമയം. ഇതിനകം ആയിരങ്ങൾ ഉപയോഗപ്പെടുത്തി കഴിഞ്ഞ ഇളവുകൾ, ശേഷിച്ചവരും കാലാവധി പൂർത്തിയാകും മുമ്പേ ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മാർച്ച് 31വരെ കാത്തിരിക്കാതെ നേരത്തെ തന്നെ മന്ത്രാലയം നിർദേശിക്കുന്ന ഓഫിസുകളിൽ സമയബന്ധിതമായി എത്തി ഇളവുകൾ ഉപയോഗപ്പെടുത്തണമെന്ന് വ്യക്തമാക്കി.

• ആനുകൂല്യങ്ങൾ ഏറെ

വിസ, റെസിഡന്‍റ് നിയമങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കി രാജ്യത്ത് തുടരാനും തൊഴിലുടമയെ മാറാനും നിയമവിധേയമായി രാജ്യം വിടാനും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഗ്രേസ് പിരീഡിന്‍റെ ഭാഗമായി ലഭിക്കും. ഇതിന് പുറമെ, ഇതുസംബന്ധിച്ച പിഴകളിൽ 50 ശതമാനം വരെ ഇളവുകൾ നൽകുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ അവസരം കാലതാമസമില്ലാതെ പ്രയോജനപ്പെടുത്തണമെന്നും നിയമവ്യവസ്ഥയുമായി സഹകരിക്കാൻ എല്ലാവിഭാഗം പ്രവാസികളും സന്നദ്ധമാവണമെന്നും ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രി ആവശ്യപ്പെട്ടു.

നിയമലംഘകരായി തുടരുന്നവർ, ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്താനായി സർച്ച് ആൻഡ് ഫോളോഅപ് ഓഫിസുകളെ സമീപിക്കുമ്പോൾ അറസ്റ്റോ മറ്റ് നിയമനടപടികളോ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെ വിവിധ സാമൂഹിക നേതാക്കളും പൊതു പ്രവർത്തകരും നിയമലംഘകരായി തുടരുന്ന പ്രവാസികളെ ഈ അവസരം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

• സൗകര്യം ലഭിക്കാൻ ചെയ്യേണ്ടത്

ഗ്രേസ് പിരീഡ് സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ എരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സർവിസ് സെന്‍ററുകളെ സമീപിക്കണമെന്ന് ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദ് വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെ ഉച്ച ഒരു മണിമുതൽ ആറ് വരെയാണ് ഓഫിസ് പ്രവർത്തനസമയം.

നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ റസിഡൻസ് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സെറ്റിൽമെന്‍റ് അപേക്ഷകൾ 13 സേവനകേന്ദ്രങ്ങളിൽ എവിടെയെങ്കിലും സമർപ്പിക്കാം. അൽ ഷമാൽ, അൽ ഖോർ, അൽ ദായിൻ, ഉംസലാൽ, പേൾ, ഉനൈസ, സൂഖ് വാഖിഫ്, അൽ റയ്യാൻ, ഉം സിനൈം, അൽ ഷഹാനിയ, മിസൈമീർ, അവക്റ, ദുഖാൻ എന്നിവിടങ്ങളിലെ മന്ത്രാലയം കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

• അവസാന ദിനം വരെ കാത്തിരിക്കരുത്

മാർച്ച് 31വരെ ഗ്രേസ് പിരീഡ് കാലാവധിയുണ്ടെങ്കിലും അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. പല കേസുകളിലും സർച്ച് ആൻഡ് ഫോളോഅപ് വിഭാഗങ്ങളെ സമീപിക്കുന്നവർക്ക്, മറ്റു മന്ത്രാലയങ്ങളിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. അപേക്ഷകന് അറിവില്ലാത്ത പല നിയമ നടപടികളും പൂർത്തിയാക്കാൻ ബാക്കിയുണ്ടാവുമെന്നതിനാൽ സമയമെടുത്തേക്കും. ഇത്തരം സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ അവസാന ദിവസങ്ങൾ വരെ കാത്തിരിക്കരുതെന്ന് ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രി പറഞ്ഞു.

• ആർക്കൊക്കെ ഈ അവസരം

1 - റസിഡൻറ് പെർമിറ്റ് ഇല്ലാത്തവരും ആർ.പിയുടെ കാലാവധി കഴിഞ്ഞ് 90 ദിവസം പൂർത്തിയാക്കിയിട്ടും പുതുക്കാത്തവരും തൊഴിൽ ദാതാവിൻെറ പരാതിയില്ലെങ്കിൽ അവസരം ഉപയോഗപ്പെടുത്തി നിയമവിധേയമാവാം.

2-തൊഴിലുടമയുടെ പരാതിയുള്ളവർക്ക്, കേസ് ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിലാണെങ്കിൽ എസ്.എഫ്.ഡിയിലെത്തി നിയമ നടപടികളൊന്നുമില്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങാം. ഇവർക്ക് മറ്റു വിസകളിൽ തിരികെ ഖത്തറിലെത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ല.

3- കുടുംബ വിസയിലും സന്ദർശക വിസയിലും കാലാവധി കഴിഞ്ഞവർക്ക് അവസരം ഉപയോഗപ്പെടുത്താം.

4-തൊഴിലുടമയിൽനിന്ന് ഒളിച്ചോടി നിയമലംഘനം നടത്തിയ വിദേശികൾ, പരാതി ഫയൽ ചെയ്ത് 30 ദിവസം പിന്നിട്ടവരാണെങ്കിലും എസ്.എഫ്.ഡിയിലെത്തി നാട്ടിലേക്ക് മടങ്ങാം.

എന്നാൽ, ഈ വിഭാഗം ഖത്തറിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ നിയമപരമായ ബാധ്യതകൾ തീർക്കണം.

5-ആർ.പി റദ്ദാക്കി, 90 ദിവസം കഴിഞ്ഞ പ്രവാസികൾക്ക് നിയമപരമായ പിഴത്തുക അടച്ചുതീർപ്പാക്കിയശേഷം രാജ്യത്ത് തിരികെ പ്രവേശിക്കാൻ അനുവാദം നൽകം.

ഇതിനു പുറമെ, 18 വയസ്സിന് താഴെയുള്ളവരാണ് അനധികൃത താമസക്കാരെങ്കിൽ, നിയമനടിപടികളോ മറ്റോ നേരിടേണ്ടിവരില്ല. ഇവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിലും വിലക്കുണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visa Rules
News Summary - Visa rules
Next Story