കോവിഡ് വ്യാപിക്കുന്നു; വൃക്കരോഗികൾ ഏറെ ശ്രദ്ധിക്കണം
text_fieldsവൃക്കരോഗികൾക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും പ്രത്യേക മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്ത് കോവിഡ്-19 വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ വൃക്കസംബന്ധമായ രോഗങ്ങളുള്ളവർ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായവർക്കും ഇതുസംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയത്തിെൻറ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണിത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയുൾപ്പെടുന്ന രോഗലക്ഷണങ്ങളാണ് കോവിഡ്-19നുള്ളത്. ഉയർന്ന തോതിൽ രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയുമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
മറ്റു വൈറസുകളെ പോലെതന്നെ, രോഗമുള്ള ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ് കോവിഡ്-19ന് ഇടയാക്കുന്ന കൊറോണ വൈറസ്. ഇത് പ്രധാനമായും ശ്വാസകോശ സംവിധാനത്തെയാണ് ബാധിക്കുക. തുമ്മൽ, ചുമ, സംസാരം എന്നിവയിലൂടെയും രോഗബാധിതരായവരുമായുള്ള അടുത്ത സമ്പർക്കം മൂലവും രോഗം പടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. നിലവിൽ രാജ്യത്ത് കിഡ്നി രോഗമുള്ള 1500 പേർ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിൽ 75 പേർ കിഡ്നി മാറ്റിെവക്കൽ ശസ്ത്രക്രിയക്കുവേണ്ടി കാത്തിരിക്കുന്നവരാണ്. ഇവർ എല്ലാവരും ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചവരാണ്.
രാജ്യത്ത് വർഷങ്ങളായി വൃക്ക (കിഡ്നി) മാറ്റിവെക്കൽ ശസ്ത്രക്രിയാപദ്ധതി വിജയകരമായി നടക്കുന്നുണ്ട്. 2019ൽ 31 കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി. എച്ച്.എം.സിക്ക് 30 വർഷത്തിൽ അധികമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് പരിചയമുണ്ട്. സിദ്റയുമായും എച്ച്.എം.സി ഇക്കാര്യത്തിൽ ഏറെക്കാലമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
കിഡ്നി ട്രാൻസ്പ്ലാൻറ് ബയോപ്സീസ്, ഡയഗ്നോസ്റ്റിക് റേഡിയോളജി, പാത്തോളജി, യൂറിനറി ട്രാക്റ്റ് റീ കൺസ്ട്രക്ഷൻ, നെഫ്റക്ടമീസ് തുടങ്ങിയ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്കുവേണ്ട എല്ലാ സൗകര്യങ്ങളും സിദ്റ മെഡിസിനിൽ ലഭ്യമാണ്. ജീവിച്ചിരിക്കുന്നവരിൽനിന്നും അല്ലാത്തവരിൽനിന്നും അവയവം വേർപ്പെടുത്താനും രോഗിയിൽ വെച്ചുപിടിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്. എച്ച്.എം.സിയുടെ അവയവദാന കേന്ദ്രവുമായി (ഹിബ) സിദ്റ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
വൃക്കരോഗമുള്ളവർക്ക് കോവിഡ് അപകടം കൂട്ടും
വൃക്കരോഗമുള്ളവർക്കും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായവർക്കും കോവിഡ്ബാധയുണ്ടായാൽ അപകടം കൂട്ടും. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നതിലൂടെ വലിയ അപകടസാധ്യത ഇക്കൂട്ടർക്ക് നിലനിൽക്കുന്നു. ഇതിനാൽ വൃക്കസംബന്ധമായ അസുഖമുള്ളവർ പ്രധാനമായും സുരക്ഷാ മുൻകരുതലുകൾ എടുക്കണം. സാമൂഹിക, ശാരീരിക അകലം പാലിക്കണം. വൃക്കരോഗത്തിെൻറ തുടക്കാവസ്ഥയിലാണെങ്കിലും വൃക്ക സ്വീകരിച്ചവരാണെങ്കിലും കോവിഡുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും ആശങ്കകൾക്കും നിങ്ങളുടെ ഡോക്ടർമാരുമായും നെേഫ്രാളജിസ്റ്റുമായും ബന്ധപ്പെടണം.
ഡയാലിസിസ് ചെയ്യുന്നവർ, നിരീക്ഷണത്തിലുള്ളവർ
ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കിൽ ഒരിക്കലും ചികിത്സയിൽ മുടക്കം വരുത്തരുത്. നിങ്ങളുടെ ഡയാലിസിസ് യൂനിറ്റ്, ചികിത്സ ലഭിക്കുന്നുണ്ടെന്ന് നിങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതായിരിക്കും. നിരന്തരം രക്തപരിശോധനക്കും നിരീക്ഷണത്തിനും വിധേയമാകുന്നവരാണെങ്കിലും ഏറെ മുൻകരുതൽ എടുക്കണം. പ്രധാനമായും സുരക്ഷിത അകലം പാലിക്കുകയാണ് വേണ്ടത്.
വൃക്കരോഗികൾ, മുൻകരുതലുകൾ
വൃക്കരോഗികൾ പുതിയ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. മറ്റ് ആളുകളിൽനിന്ന് സുരക്ഷിത അകലം പാലിക്കണം. വീട്ടിൽനിന്ന് കഴിയുന്നതും പുറത്തിറങ്ങാതിരിക്കണം. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും മറ്റുമായി ജനങ്ങളുമായി കലരാതിരിക്കണം. കൈ നിരന്തരം കഴുകി വൃത്തിയാക്കണം. ഇതിലൂടെ രോഗബാധ വരാതെ സൂക്ഷിക്കണം. പൊതുസ്ഥലങ്ങളിലും ആളുകളുമായി ഇടപഴകുന്ന സാഹചര്യങ്ങളിലും മാസ്ക്കും കൈയുറയും ധരിക്കണം. വ്യക്തിശുചിത്വം അനിവാര്യമായും പാലിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈ എപ്പോഴും അണുവിമുക്തമാക്കണം. ഡോക്ടർ നിർദേശിച്ച പ്രകാരം മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുറഞ്ഞത് രണ്ടാഴ്ചക്കാലയളവിലേക്കെങ്കിലും കഴിക്കാനുള്ള മരുന്നിെൻറ ശേഖരം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
വൃക്കരോഗം ബാധിച്ച കുട്ടികൾ
മേൽപറഞ്ഞ എല്ലാ മുൻകരുതലുകളും നിർദേശങ്ങളും നിർബന്ധമായും വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഇക്കാര്യത്തിൽ ഇളവുകളില്ല.
ഭക്ഷണശീലം, ജീവിതക്രമം
വൃക്കരോഗികൾ തങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പുകവലിക്കരുത്, ധാരാളം ജലപാനം ചെയ്യുക, സന്തുലിതമായ ഭക്ഷ്യശീലം പാലിക്കണം, ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം. നേരത്തെ തയാറാക്കിയ ഭക്ഷണം, റെഡ് മീറ്റ്, മധുരം എന്നിവയുടെ തോത് കുറക്കണം. കോവിഡ് വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കണം. ഉയർന്ന രക്തസമ്മർദം, കൊളസ്േട്രാൾ, പ്രമേഹം എന്നിവ നിയന്ത്രിക്കണം. കൃത്യമായ ഉറക്കം ശീലിക്കണം. വ്യായാമം ശീലമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.