Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാലിബാൻ-യു.എസ്...

താലിബാൻ-യു.എസ് ചർച്ച ദോഹയിൽ തുടങ്ങി

text_fields
bookmark_border
താലിബാൻ-യു.എസ് ചർച്ച ദോഹയിൽ തുടങ്ങി
cancel

ദോഹ: അഫ്ഗാനിസ്ഥാനിലെ പ്രമുഖ കക്ഷിയായ താലിബാനും അമേരിക്കയും തമ്മിലുള്ള സമവായ ച ർച്ച ദോഹയിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് താലിബാനുമായി ചർച്ച നടക്കുന്ന കാര്യം അമേ രിക്ക ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ചർച്ചകൾക്ക് വേണ്ടി മേധാവി ദൽമാ ഖലീൽ സാദിെൻറ നേതൃത്വത്തിൽ അമേരിക്കൻ ദൗത്യ സംഘം ദോഹയിലുണ്ട്. താലിബാൻ പ്രതിനിധി സംഘവും ദോഹയിൽ ചർച്ചക്ക് വേണ്ടി എത്തിയതായി താലിബാൻ ഒൗദ്യോഗിക വക്താവ് സബീഹുല്ലാ മുജാഹിദ് വ്യക്തമാക്കി. ചർച്ചകൾ രണ്ട് ദിവസം നീണ്ടുനിൽക്കുമെന്നാണ് അറിയുന്നത്. അതിനിടെ താലിബാനെതിരിൽ നീങ്ങിയാൽ ചർച്ചയിൽനിന്ന് പിൻമാറുമെന്ന് താലിബാൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാനിസ്താനിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ചർച്ച നടത്തി വരുന്നതെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചന നൽകി. അതേസമയം,അഫ്ഗാനിസ്താനിലെ ഗവൺമെൻറിന് ശക്തമായ മുന്നറിയിപ്പ് നൽകി കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 150ലധികം ആളുകളാണ്. അമേരിക്കയുടെ നീക്കം തങ്ങൾക്കെതിരായാൽ വരാനിരിക്കുന്ന പ്രത്യാഘാതത്തെ സംബന്ധിച്ച വ്യക്തമായ സൂചനയാണ് ഇതെന്ന നിരീക്ഷണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ജൂലൈക്ക് ശേഷം അമേരിക്കൻ പ്രതിനിധി സംഘവും താലിബാൻ സംഘവും തമ്മിൽ നാല് തവണ സമവായ ചർച്ചകൾ നടന്നതായി അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.

2001ൽ അഫ്ഗാനിസ്താനിൽ തുടക്കം കുറിച്ച യുദ്ധം അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി അവിടുത്തെ നിലവിലെ സൈനിക ശക്തി കുറക്കാൻ ഇതിനകം തന്നെ ട്രംപ് ഭരകൂടം തീരുമാനം എടുത്തിട്ടുണ്ട്. പതിനാലായിരം വരുന്ന സൈനികരുടെ എണ്ണം നേർ പകുതിയാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഏഴായിരം സൈനികർ ഇവിടെ നിന്ന് പിൻമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taliban
News Summary - taliban - US discussion in doha-qatar-gulfnews
Next Story