Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നട്ടെല്ലാണീ മല്ലൂ വളൻറിയേഴ്സ്
cancel

ദോഹ: സന്നദ്ധ പ്രവർത്തനം നെഞ്ചേറ്റുന്ന മലയാളികൾക്കിടയിൽ 'ഖത്തർ മല്ലു വളൻറിയേഴ്സ്' (ക്യു.എം.വി) എന്ന പേര് സുപരിചിതമാണ്. അനൗദ്യോഗികമായ ഖത്തറിലെ ഒരു സൗഹൃദക്കൂട്ടായ്മ കൂടിയാണ് ക്യു.എം.വി. ഖത്തറിൽ മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള ഒരുകൂട്ടം വളൻറിയർമാരുടെ സംഘം. പത്തോ പതിനഞ്ചോ ആളുകളിൽനിന്ന് ആരംഭിച്ച് ഇന്ന് 700പേരുടെ സംഘമായി മാറിയ ഈ കൂട്ടായ്മയിൽ അംഗമാവാൻ ഒരു ഡിമാൻഡ് മാത്രമേയുള്ളൂ. ഖത്തർ വേദിയായ ഏെതങ്കിലും കായികമത്സരങ്ങൾക്ക് വളൻറിയറായി സേവനം ചെയ്ത പരിചയം മാത്രം.

2019ൽ മിഡിലീസ്റ്റിൽ ആദ്യമായെത്തിയ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ സമയത്ത് വളൻറിയർ പരിശീലനത്തിനെത്തി പരിചയപ്പെട്ട സുഹൃത്തുക്കൾ ചാമ്പ്യൻഷിപ് അപ്ഡേറ്റുകൾ കൈമാറുന്നതിനായി തുടങ്ങിയ ചെറിയ വാട്സ്ആപ് ഗ്രൂപ്പാണ് ക്യു.എം.വിയായി മാറിയതെന്ന് തുടക്കക്കാരിൽ ഒരാളായ മുഹമ്മദ് സുഹൈൽ അലി പറയുന്നു. ഖത്തറിലെ കായിക ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ എല്ലാ ഇവൻറുകളുടെയും വളൻറിയർ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മലയാളികൾക്കിടയിൽ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോമായി ക്യു.എം.വി പിന്നീട് മാറി. ഖത്തറിലെ ഇവൻറുകൾക്ക് പുറമെ, ഖത്തറിന് പുറത്ത് നടക്കുന്ന ടൂർണമെൻറുകളുടെ വിവരങ്ങളും വളൻറിയർ സേവനങ്ങളുടെ വിവരങ്ങളും ഗ്രൂപ് അംഗങ്ങൾക്ക് ലഭ്യമാക്കാനും പിന്നണി പ്രവർത്തകർ ശ്രമിക്കുന്നു.

നാനാമേഖലയിൽ തൊഴിലെടുക്കുന്നവർ ഗ്രൂപ്പിലുണ്ടെന്നതിനാൽ തൊഴിൽ സംബന്ധമായ വിവരങ്ങളും ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഇവിടെ ലഭിക്കും. 20 മുതൽ 50 വയസ്സ് വരെയുള്ള അംഗങ്ങളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള ജീവനക്കാരും പുറമെ, സ്വന്തമായി ബിസിനസ് ചെയ്യുന്നവരും ഉൾപ്പെടും. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുപുറമെ, അനോക്ക് ബീച്ച് ഗെയിംസ്, ഫിഫ ക്ലബ് ലോകകപ്പുകൾ, അമീർ കപ്പ് ഫൈനൽ, ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗ്, ആഫ്രിക്കൻ സൂപ്പർ കപ്പ് ഫൈനലുകൾ, ഫിന ലോക നീന്തൽ ചാമ്പ്യൻഷിപ്പ്തു ടങ്ങിയവയിലെല്ലാം ഗ്രൂപ് അംഗങ്ങൾ സേവനരംഗത്തുണ്ട്. ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസൻറ്, ഹമദ് മെഡിക്കൽ കോർപറേഷൻ തുടങ്ങിയവക്കു കീഴിലെ വിവിധ പദ്ധതികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്യു.എം.വിയുടെ പ്രവർത്തനം ഖത്തറിൽ പരിമിതപ്പെടുത്താതെ നാട്ടിലേക്കും വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്ന് സുഹൈൽ അലി പറയുന്നു. അർഹരായവർക്ക് ഭക്ഷ്യക്കിറ്റ് വിതരണം, പഠനോപകരണ വിതരണം എന്നിവയുൾപ്പെടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലും ഖത്തർ മല്ലു വളൻറിയേഴ്സ് സജീവമായി രംഗത്തുണ്ട്. പുതിയ വളൻറിയർ അവസരങ്ങളും ഖത്തറിലെ പ്രധാന അറിയിപ്പുകളും അറബ് കപ്പ്, ലോകകപ്പ്, വളൻറിയേഴ്സ് തുടങ്ങിയ പല വിവരങ്ങളും ഈ പേജുകളിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:super Volunteers
News Summary - super Volunteers
Next Story