Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭാവി തലമുറക്കായി...

ഭാവി തലമുറക്കായി സുബാറയിലെ ചരിത്രശേഷിപ്പ് 

text_fields
bookmark_border
ഭാവി തലമുറക്കായി സുബാറയിലെ ചരിത്രശേഷിപ്പ് 
cancel

ദോഹ: അൽ സുബാറയിലെ പുരാതന കോട്ടയുടെയും നഗരത്തിെൻറയും (ഡേറ്റ് പ്രസ് സൈറ്റ്) പുനരുദ്ധാരണവും സംരക്ഷണവും പൂർത്തിയാക്കിയതായി ഖത്തർ മ്യൂസിയം അറിയിച്ചു. പുതുതലമുറയെയും പൂർവികരെയും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ച് ഖത്തർ മ്യൂസിയം നടത്തുന്ന പദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. 1980ലാണ് സുബാറയിലെ പുരാതന നഗരം ചരിത്രാന്വേഷകർ കണ്ടെത്തുന്നത്. സുബാറയുടെ ചരിത്രം മണ്ണിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള പദ്ധതി 2016ലാണ് ആരംഭിച്ചത്.

രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ സമാപിച്ചിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്ര വിദഗ്ധരും പുരാവസ്തുമേഖലയിലെ പരിചയസമ്പന്നരുമാണ് ഇതിന് നേതൃത്വം നൽകിയത്. ഖത്തറിലുടനീളമുള്ള പുരാതന–ചരിത്ര നഗരങ്ങളും കേന്ദ്രങ്ങളും വീണ്ടെടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഖത്തർ മ്യൂസിയത്തിന് കീഴിലെ ആർക്കിയോളജിക്കൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറും ആർക്കിയോളജി ഡിപ്പാർട്ട്മെൻറും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഖത്തറിെൻറ സത്വവും സമ്പന്നമായ പൈതൃകവും സംരക്ഷിക്കപ്പെടുകയെന്നതാണ് ഇതിെൻറ പരമലക്ഷ്യമെന്നും ഖത്തറിെൻറ ഭാവി യുവാക്കളിലാണെന്നും തങ്ങളുടെ പൂർവികർ വെട്ടിത്തളിച്ച പാത സംബന്ധിച്ച് അവർ അറിഞ്ഞിരിക്കണമെന്നും ഖത്തർ മ്യൂസിയം ആക്ടിംഗ് ചീഫ് ആർക്കിയോളജി ഓഫീസർ അലി അൽ കുബൈസി പറഞ്ഞു.

രാജ്യത്തിെൻറ ശോഭനമായ ഭാവി പടുത്തുയർത്താൻ ഇത് അവർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുനെസ്കോയുടെ പൈതൃക പട്ടികയിലിടം പിടിച്ച സുബാറ പുരാതന നഗരത്തിലെ ഏറ്റവും പുതിയ ഭാഗമാണ് വിജയകരമായി പുനരുദ്ധാരണം പൂർത്തിയാക്കപ്പെട്ടത്. 18–19 നൂറ്റാണ്ടിൽ വളർന്നു വന്ന നഗര–വ്യാപാര കേന്ദ്രമായാണ് സുബാറ അറിയപ്പെടുന്നത്. 1900ത്തോടെ പൂർണമായും നാമാവശേഷമായ സുബാറ പട്ടണം, പിന്നീട് കുവൈത്ത് കടൽ വ്യാപാരികളുടെ ശ്രമഫലമായാണ് വീണ്ടെടുക്കാൻ സാധിച്ചത്. ഇന്ത്യൻ മഹാസമുദ്രം, അറേബ്യ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവയുമായി സുബാറക്ക് ബന്ധമുണ്ടായിരുന്നതായി ഇവിടെ നിന്നുള്ള ഖനനത്തിൽ നിന്നും ചരിത്രാന്വേഷകർക്ക് മനസിലായിട്ടുണ്ട്. നഗരത്തിെൻറ അധിക ഭാഗങ്ങളും ഇപ്പോഴും മണൽ മൂടിക്കിടക്കുകയാണ്. സുബാറയിലെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ഉൽഖനനം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssubarahistorical remains
News Summary - subara-historical remains-gulf news
Next Story