Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്ഥിരം...

സ്ഥിരം താമസാനുമതി: പരക്കെ സ്വാഗതം

text_fields
bookmark_border
സ്ഥിരം താമസാനുമതി: പരക്കെ സ്വാഗതം
cancel

ദോഹ: ഖത്തർ അമീർ കഴിഞ്ഞ ദിവസം ഒപ്പുവെച്ച വിദേശികൾക്ക് സ്ഥിരം താമസാനുമതി നിയമം സ്വദേശികളും വിദേശികളും പരക്കെ സ്വാഗതം ചെയ്തു. ഭരണത്തലവെൻറ ദീർഘ വീക്ഷണത്തോടെയുള്ള അഭിമാനകരമായ നടപടിയെന്നാണ് ഈ തീരുമാനം പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇരുപത് വർഷത്തോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തവരെ അംഗീകരിക്കൽ കൂടിയാണ് ഈ നടപടിയിലൂടെ ഉണ്ടായിട്ടുള്ളതെന്ന് പലരും വ്യക്തമാക്കി. ഖത്തരി വനിതകളെ വിവാഹം ചെയ്ത വിദേശികൾ, അവരുടെ മക്കൾ, സ്വദേശികളുടെ വിദേശ ഭാര്യമാർ, രാജ്യത്തിന് വേണ്ടി മികച്ച സേവനം അർപ്പിക്കുന്നവർ, വ്യാപാര പ്രമുഖർ തുടങ്ങി വ്യത്യസ്ത വിഭാഗക്കാർക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസവും സന്തോഷവുമാണ് നൽകിയത്. സ്ഥിരം താമസാനുമതി ലഭിക്കുന്നവർക്ക് സ്വദേശികൾക്ക് ലഭിക്കുന്നത് പോലെ വിദ്യഭ്യാസം, ചികിത്സ, തൊഴിൽ എന്നീ മേഖലയിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നത് വലിയ നേട്ടം തന്നെയാണ്.

ഗൾഫ് മേഖലയിൽ ഇത്തരത്തിലൊരു നയം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. വിദേശികൾക്ക് മുന്തിയ പരിഗണനയാണ് ഈ രാജ്യം എന്നും നൽകിയത്. രാജ്യത്തിെൻറ നിർമാണത്തിൽ വിദേശികളുടെ പങ്ക് ഇക്കഴിഞ്ഞ യു.എൻ പ്രസംഗത്തിൽ അമീർ പ്രത്യേകം പരാമർശിച്ചിരുന്നു. അമീറിെൻറ പുതിയ പ്രഖ്യാപനം അതിവേഗം വികസനം നടന്നുകൊണ്ടിരിക്കുന്ന ഖത്തറിന് പുത്തൻ ഉണർവ് പകരുമെന്ന് ൈപ്രമറി ഹെൽത്ത് കെയർ ഡെപ്യൂട്ടി ഡയറക്ടർ മുസ്ലിം അന്നാബിത് പറഞ്ഞു. രാജ്യത്തിന് വേണ്ടി മികച്ച സേവനം അർപ്പിക്കുന്നവർക്കുള്ള അംഗീകാരമാണിത്. കൂടുതൽ മികച്ച സാമൂഹിക പശ്ചാത്തലം ഒരുങ്ങുന്നതോടെ സേവനത്തിൽ വലിയ വളർച്ച രാജ്യത്തിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിെൻറ തീക്ഷ്ണതയിലും രാജ്യത്തിെൻറ ഭരണഘടനയിൽ തന്നെ സുപ്രധാന മാറ്റം വരുത്തിക്കൊണ്ടുള്ള അമീറിെൻറ പ്രഖ്യാപനം സന്തോഷപൂർവമാണ് സ്വാഗതം ചെയ്യുന്നതെന്ന് എഞ്ചിനീയർ മുഹമ്മദ് അൽകുവാരി വ്യക്തമാക്കി.


ആഭ്യന്തരമന്ത്രാലയം രൂപീകരിക്കുന്ന പെർമനൻറ് റെസിഡൻസി പെർമിറ്റ് ഗ്രാൻറിംഗ് കമ്മിറ്റിയായിരിക്കും സ്ഥിരം താമസാനുമതിക്കുള്ള വിദേശിയുടെ അപേക്ഷകൾ പരിഗണിക്കുക. യോഗ്യരായവർക്കുള്ള സ്ഥിരം റെഡിസൻസി പെർമിറ്റി നൽകുന്നതിൽ അന്തിമതീരുമാനമെടുക്കുന്നത് ആഭ്യന്തരമന്ത്രിയായിരിക്കും. സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കുന്നയാൾ വിദേശത്ത് ജനിക്കുകയും ഖത്തരി റെഡിസെൻസ് പെർമിറ്റിൽ 20 വർഷം തികക്കുകയും ചെയ്യണം. എന്നാൽ ഇവിടെ ജനിച്ച വ്യക്തിയാണെങ്കിൽ ഖത്തരി റെസിഡൻസി പെർമിറ്റിൽ 10 വർഷം ഖത്തറിൽ പൂർത്തിയാക്കിയാൽ മതി. പ്രസ്തുത കാലയളവ് തുടർച്ചയായി പൂർത്തിയാക്കിയിരിക്കണമെന്നും പുതിയ നിയമം നിർദേശിക്കുന്നുണ്ട്. തുടർച്ചയായി താമസിക്കുന്നതിനിടയിൽ വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ ഖത്തറിന് പുറത്ത് പോകാൻ പാടില്ല. ഖത്തറിന് പുറത്ത് താമസിച്ചിട്ടുള്ള കാലയളവ് സ്ഥിരം താമസാനുമതിയിൽ നിന്നും കുറക്കും.


സ്ഥിരം താമസാനുമതിക്ക് അപേക്ഷിച്ച ശേഷം ആറ് മാസത്തിനിടയിൽ കൂടുതൽ ഖത്തറിൽ നിന്നും പുറത്ത് പോയാൽ അപേക്ഷകെൻറ മുൻ താമസാനുമതി തള്ളിക്കളയാനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനുണ്ട്. തെൻറയും കുടുംബത്തിെൻറയും ചെലവ് പൂർണമായും വഹിക്കാൻ പാകത്തിലുള്ള വരുമാനം അപേക്ഷകന് ഉണ്ടായിരിക്കണം. പരമാവധി വരുമാനം എത്രയാണെന്നും മറ്റും മന്ത്രിസഭ തീരുമാനത്തിലൂടെ അറിയിക്കും. അപേക്ഷകൻ നല്ല പെരുമാറ്റ രീതിയും സ്വഭാവഗുണങ്ങളും ഉള്ള വ്യക്തിയായിരിക്കണമെന്നും മുമ്പ് കുറ്റകൃത്യങ്ങളിലേർപ്പെടുകയോ അപേക്ഷകെൻറ പേരിൽ കേസുകളോ ഇല്ലാതിരിക്കുകയും വേണം. ഇതോടൊപ്പം അപേക്ഷന് അറബി ഭാഷയിൽ നൈപുണ്യമുണ്ടായിരിക്കണം. ഖത്തരി സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്ത ഖത്തരി വനിതയിൽ പിറന്ന കുട്ടികൾ, ഖത്തരി വനിതയുടെ ഖത്തരിയല്ലാത്ത ഭർത്താവ്, ഖത്തരിയുടെ വിദേശ ഭാര്യ, സർക്കാറിന് ഉപയോഗപ്പെടുത്താൻ വിധത്തിൽ കഴിവും പ്രാപ്തിയുമുള്ള വ്യക്തികൾ എന്നിവർക്ക് നിയമത്തിെൻറ ആർട്ടിക്കിൾ ഒന്ന് ബാധമാകുകയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newssthiram thamasanumathi
News Summary - sthiram thamasanumathi-qatar-qatar news
Next Story