വിസ്മയങ്ങൾ ഒളിപ്പിച്ച് അൽ ബെയ്ത് സ്റ്റേഡിയം ഒരുങ്ങുന്നു
text_fieldsദോഹ: 2022 ലോകകപ്പിലെ സെമി ഫൈനൽ വേദിയായ അൽഖോറിലെ അൽ ബെ യ്ത് സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിച ്ചു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇതു സംബന്ധിച്ച ് ട്വിറ്ററിൽ സ്റ്റേഡിയത്തിെൻറ പുതിയ ചിത്രം പുറത്തുവിട്ട ിട്ടുണ്ട്. സ്റ്റേഡിയത്തിെൻറ സൗന്ദര്യവത്കരണ പ്രവൃത്തികളും ലാൻഡ്സ്കേപ്പിങ്ങും ഏകദേശം അവസാനിച്ച രീതിയിലാണ് ചിത്രത്തിൽ വ്യക്തമാകുന്നത്.
2022 ലോകകപ്പിലെ ഏറ്റവും സുന്ദരമായ സ്റ്റേഡിയങ്ങളിലൊന്നായി അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം അറിയപ്പെടും. സ്റ്റേഡിയത്തിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള പുൽത്തകിടിയും ജലധാരകളും കണ്ണിന് ഇമ്പമേകുന്ന കാഴ്ചകളാണ്.60,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളെല്ലാം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തെ നിർമാണങ്ങളെല്ലാം ഏറക്കുറെ അവസാനിച്ചു. കൂടാതെ, കളിക്കാർക്ക് എത്താനുള്ള തുരങ്കത്തിെൻറ നിർമാണവും ഈയടുത്ത് അവസാനിച്ചിരുന്നു.
ആസ്പയർ സോൺ ഫൗണ്ടേഷനാണ് അൽ ബെയ്ത് സ്റ്റേഡിയത്തിെൻറ നിർമാതാക്കൾ.ഖത്തറിെൻറ പൈതൃകവും തനിമയും വിളിച്ചോതുന്ന പരമ്പരാഗത തമ്പ് അൽ ബയ്ത് അൽ ശഹറിെൻറ മാതൃകയിലാണ് സ്റ്റേഡിയം. ദൂരെനിന്ന് നോക്കിയാൽ ചെറിയ കുന്നുകൾ പോലെ തോന്നിപ്പിക്കുകയും എളുപ്പത്തിൽ കാണാൻ സാധിക്കുകയും ചെയ്യുന്ന തമ്പുകളുടെ പശ്ചാത്തലം നേരത്തേ ഒരുക്കിയിട്ടുണ്ട്. നാടോടികൾ താമസിക്കുന്ന തമ്പുകളുടെ മാതൃകയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് തമ്പുകളുടെ കറുപ്പും വെളുപ്പും നിറങ്ങളാണ് നൽകുന്നത്. 2015 സെപ്റ്റംബറിൽ നിർമാണം ആരംഭിച്ച ശേഷം നിരവധി നാഴികക്കല്ലുകൾ പിന്നിട്ട് വളരെ വേഗത്തിലാണ് പണി പുരോഗമിക്കുന്നത്.
60,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്റ്റേഡിയത്തിൽ ലോകകപ്പ് സെമി ഫൈനൽ അടക്കമുള്ള പ്രധാന മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. സ്റ്റേഡിയത്തിലെ മുകളിലത്തെ നിലയിലെ ഇരിപ്പിടങ്ങൾ ലോകകപ്പിനു ശേഷം നീക്കം ചെയ്യുകയും കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ തയാറാക്കുന്നതിന് പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും. 2022 ലോകകപ്പിന് ശേഷവും ഉപയോഗിക്കാൻ സാധിക്കുന്ന രൂപത്തിലാണ് സ്റ്റേഡിയത്തിെൻറ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.