കളിമൈതാനങ്ങളെ സൈബർ ഭീഷണി മുക്തമാക്കും
text_fieldsദോഹ: കായികമേഖലയിലെ സുരക്ഷയുടെ വിവിധ മേഖലകൾ ചർച്ച ചെയ്ത് സുരക്ഷാസമ്മേളനം. ല ോകകപ്പ് 2022നെ സൈബര്‍ ആക്രമണത്തില്‍ നിന്നും സുരക്ഷിതമാക്കാനും പങ്കാ ളിത്ത രാജ്യങ്ങള്‍ തമ്മില്‍ വിവിധ വിവ രങ്ങള്‍ കൈമാറാനുമാണ് സമ്മേള നത്തിൽ പ്രാധാന്യം നൽകുന്നത്. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസിയുമായി സഹകരിച്ച് ഇൻറര്‍പോള്‍ (പ്രൊജക്ട് സ്റ്റേഡിയ) സംഘടിപ്പിക്കുന്ന കായിക മേഖലയിലെ നാലാമത് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ സമ്മേളനത്തിന് തുടക്കമായി.
ഖത്തര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് രണ്ടുദിവസത്തെ സമ്മേളനം നടക്കുന്നത്. രാജ്യത്തേയും അ ന്താരാഷ്ട്ര തലത്തിലേയും നിരവധി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വന്‍ കായിക മേളകളില്‍ ഉള്‍പ്പെടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചര്‍ച്ചയാവുന്നത്.
വന്‍കരകളും രാജ്യങ്ങളും കടന്നെത്തുന്ന സൈബര്‍ സുരക്ഷാ ഭീഷണികളുടെ വെളിച്ചത്തില്‍ കായിക മേള കള്‍ക്ക് സുസ്ഥിര സുരക്ഷക്കുള്ള അന്താരാഷ്ട്ര പങ്കാളിത്തം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രൊജക്ട് സ്റ്റേഡിയ സീനിയര്‍ മാനേജര്‍ ഫലാഹ് അബ്ദുല്ല അല്‍ ദോസരി പറഞ്ഞു.
വന്‍ കായിക മേളകള്‍ നേരിടുന്ന സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ എതിരിടാനുള്ള ശക്തി വര്‍ധിപ്പിക്കും.ലോകത്തെ സുരക്ഷിത കേന്ദ്രമാക്കാന്‍ ഇൻറര്‍പോള്‍ എല്ലാ രാജ്യങ്ങളിലും സുരക്ഷാ സേവനങ്ങള്‍ നിര്‍വ്വഹി ക്കുന്നുണ്ട്. പ്രൊജക്ട് സ്റ്റേഡിയയുടെ ഉന്നത സാങ്കേതികവിദ്യയിലൂടെ എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങ ള്ക്കുമെതിരെയും പോരാടാനാവും. വിജ്ഞാന സുരക്ഷാ രംഗത്തെ വ്യത്യസ്ത മേഖലകളെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സുപ്രിം കൗ ണ്‍സില്‍ ഇലക്ട്രോണിക് സെക്യൂരിറ്റി യൂണിറ്റ് ഫസ്റ്റ് ലഫ്റ്റനൻറ് ഖാലിദ് മുഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ഫ ര്‍മേഷന്‍ സുരക്ഷാ വിഭാഗത്തിലെ ഓപറേഷന്‍സ് റൂമിനാണെന്ന് ഇൗ വിഭാഗത്തിെൻറ തലവന്‍ ഫസ്റ്റ് ലഫ്റ്റനൻറ് ജബ്ര് അബ്ദുല്ല അല്‍ മന്നാഇ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.