Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചികിത്സാ...

ചികിത്സാ രംഗത്തെ പുതുയുഗം –ശൈഖ മൗസ

text_fields
bookmark_border
ചികിത്സാ രംഗത്തെ  പുതുയുഗം –ശൈഖ മൗസ
cancel

ദോഹ: വനിതകൾക്കും കുട്ടികൾക്കുമായി ലോകോത്തര നിലവാരത്തിലുള്ള ആശുപത്രിയായ സിദ്റ മെഡിസി െൻറ ഔദ്യോഗിക ഉദ്ഘാടനം ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ നിർവഹിച്ചു. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ സാന്നിദ്ധ്യം ചടങ്ങിനെ സമ്പന്നമാക്കി. ചികിത്സാ രംഗത്തെ പുതുമയും മികവും കൈമുതലാക്കി വളരുന്ന സിദ്റ മെഡിസിൻ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ പുതിയ തലങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ ഏറെ സഹായിച്ചിരിക്കുന്നുവെന്നും ആരോഗ്യ ചികിത്സാ രംഗത്തെ പുതിയ യുഗത്തിനാണ് സിദ്റയിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്നും ശൈഖ മൗസ ബിൻത് നാസർ സിദ്റയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

പീഡിയാട്രിക് ശസ്ത്രക്രിയകളിലെ റോബോട്ടിക്സ് സാങ്കേതികവിദ്യയും ഹാർട്ട് സെൻററും പ്രമേഹത്തിനും കാർഡിയോ വാ സ്കുലാർ രോഗങ്ങൾക്കുമുള്ള പുതിയ ശാസ്ത്ര ഗവേഷണ കണ്ടുപിടുത്തങ്ങളും സിദ്റയെ കുറഞ്ഞ കാലയ ളവിനുള്ളിൽ ഉന്നതങ്ങളിലെത്തിച്ചിരിക്കുന്നുവെന്നും ശൈഖ മൗസ ചൂണ്ടിക്കാട്ടി.
ഖത്തർ ജീനോം െപ്രാജക്ടുമായി സഹകരിച്ച് നാഷണൽ ജീനോം ഡാറ്റാബേസിന് സിദ്റയിൽ തുടക്കം കുറിച്ചിരിക്കുന്നു. രോഗത്തിെൻറ തീവ്രതയും ആഴവും വ്യക്തമാക്കുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും ഇത് വലിയ ചുവടുവെപ്പായി മാറുമെന്നും അവർ വ്യക്തമാക്കി.

മെഡിക്കൽ ടൂറിസത്തിെൻറ മേഖലയിലെ പ്രധാന കേന്ദ്രമായി സിദ്റ മെഡിസിൻ ഇതിനകം മാറിയിരിക്കുന്നുവെന്നും അവർ സൂചിപ്പിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, മറ്റു വിവിധ വകുപ്പുകളുടെ ചുമതലകളുള്ള മന്ത്രിമാർ, രാജ്യാന്തര അതിഥികൾ, ആരോഗ്യമേഖലയിൽ നിന്നുള്ള വിദഗ്ധർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2018 ജനുവരി 14ന് ആദ്യ ഇൻപേഷ്യൻറിനെ സ്വീകരിച്ച സിദ്റയിൽ ഇതുവരെയായി 120000 പേർ ചികിത്സ തേടിയെത്തിയതായി ഖത്തർ ഫൗണ്ടേഷൻ അംഗം കൂടിയായ സിദ്റ മെഡിസിൻ അധികൃതർ നേരത്തെ വ്യക്തമാ ക്കിയിരുന്നു. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസറിെൻറ നിർദേശപ്രാകരം ഖത്തറിലും മിന മേഖലയിലും മുമ്പെങ്ങുമില്ലാത്ത അത്യാധുനിക സാങ്കേതികവിദ്യകൾ മുഖേന കുട്ടികൾക്കും വനിതകൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സിദ്റ പ്രവർത്തിക്കുന്ന ത്. 

ഗർഭിണികൾക്കും കുട്ടികൾക്കും മികച്ച ചികിത്സ ലഭ്യമാകുന്ന മിന (മിഡിലീസ്റ്റ് –നോർത്താഫ്രിക്ക) മേഖല യിലെ മികച്ച ആശുപത്രിയാണ് സിദ്റ മെഡിസിൻ. നിലവിൽ 50 ഔട്ട് പേഷ്യൻറ് വിഭാഗങ്ങളാണ് ഇവിടെ പ്രവ ർത്തിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ് സേവനങ്ങളാണ് സിദ്റ നൽകുന്നത്. ഗർഭകാല പരിചരണ ത്തിനും ബോധവൽകരണങ്ങൾക്കുമായി ടെൻ മൂൺസ് ആപ്ലിക്കേഷൻ പുറത്തിറക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.
സമീപ ഭാവിയിൽ തന്നെ കൂടുതൽ ക്ലിനിക്കുകൾ തുറക്കാനുള്ള പദ്ധതിയിലാണ് സിദ്റ മെഡിസിൻ. മികച്ച പരിശീലനം ലഭിച്ച 85 രാജ്യങ്ങളിൽ നിന്നുള്ള 4000ലധികം വരുന്ന ക്ലിനിക്കൽ, സപ്പോർട്ട് ജീവനക്കാരാണ് സിദ്റയെ മുന്നോട്ട് നയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssidra
News Summary - sidra-gulf news-malayalam news
Next Story