‘ഗൾഫ് മാധ്യമം- ഷി ക്യൂ എക്സലൻസ് അവാർഡ്’; ഇനിയും അപേക്ഷിച്ചില്ലേ...?
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ വനിതാരത്നങ്ങൾക്കുള്ള ആദരവായി ‘ഗൾഫ് മാധ്യമം’ നൽകുന്ന ‘ഷി ക്യു എക്സലൻസ്’ പുരസ്കാരത്തിനുള്ള നാമനിർദേശ നടപടികൾ അവസാന ഘട്ടത്തിൽ. ഖത്തറിലെ പ്രവാസി സമൂഹം ഏറ്റെടുത്ത പ്രഥമ ഷി ക്യൂ എക്സലൻസ്’ അവാർഡ് കൂടുതൽ മോടിയോടെ എത്തുന്ന രണ്ടാം സീസൺ തുടക്കത്തിലേ ശ്രദ്ധേയമായി മാറി.
ജൂലൈ 20ന് നാമനിർദേശം ആരംഭിച്ചതോടെ വിവിധ വിഭാഗങ്ങളിൽ ഓരോന്നിലുമായി ഇതിനകം നൂറിലേറെ അപേക്ഷകൾ ലഭിച്ചതായി സംഘാടകർ അറിയിച്ചു. വേനലവധിയും പ്രവാസികളുടെ വെക്കേഷനും പരിഗണിച്ച് നാമനിർദേശ നടപടികൾ ഏതാനും ദിവസംകൂടി തുടരും. ഇത്തവണ ഫീൽഡ്, ഓപൺ എന്നീ കാറ്റഗറികളിലായി രണ്ടു വിഭാഗങ്ങളിൽ 11 അവാർഡുകളാണ് നൽകുന്നത്.
ഇന്ത്യക്കാരായ പ്രവാസി വനിതകൾക്ക് പുറമേ, ചില വിഭാഗങ്ങളിൽ സ്വദേശികളും മറ്റു രാജ്യക്കാരും ഉൾപ്പെടെ ഖത്തറിൽ നിന്നുള്ളവരെയും പരിഗണിക്കുന്നുണ്ട്. ഇത്തവണ പ്രവാസികൾക്കിടയിൽ ക്ഷേമ പ്രവർത്തനങ്ങളിലും മറ്റും സജീവമായ വനിതാ കൂട്ടായ്മകളെയും ഷി ക്യൂ പുരസ്കാരം നൽകി ആദരിക്കും.
നാമനിർദേശമായി ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച്, വ്യക്തികളുടെ മികവും നേട്ടങ്ങളും വിദഗ്ധർ അടങ്ങിയ പാനൽ വിലയിരുത്തിയ ശേഷം, ഓരോ വിഭാഗങ്ങളിലെയും ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചാവും വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഫൈനലിസ്റ്റുകളിൽ നിന്ന് ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് അടുത്ത ഘട്ടം. ആഗസ്റ്റ് 20ന് ആരംഭിക്കുന്ന ഓൺലൈൻ വോട്ടെടുപ്പിനു പിന്നാലെ സെപ്റ്റംബർ രണ്ടാം വാരം ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഷി ക്യൂ എക്സലൻസ് 2023’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
കാറ്റഗറികൾ
ഫീൽഡ് കാറ്റഗറി
ടെക് ക്യൂ അവാർഡ് (ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികവ്)
എജ്യൂ ക്യൂ അവാർഡ് (വിദ്യഭ്യാസ മേഖലകളിൽ മികവ്)
നാച്വർ ക്യൂ അവാർഡ് (പരിസ്ഥിതി പ്രവർത്തന മികവ്)
കെയർ ക്യൂ അവാർഡ് (നഴ്സിങ്, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ)
സ്പോർട്സ് ആൻഡ് അഡ്വഞ്ചർ ക്യൂ അവാർഡ്: (കായിക, സാഹസിക മേഖല)
ഹീൽ ക്യു അവാർഡ് (ആതുരസേവന രംഗത്തെ മികവ്)
കൈൻഡ് ക്യൂ അവാർഡ് (പ്രവാസി സാമൂഹിക സേവനം)
ബിസ് ക്യു അവാർഡ് (പ്രവാസി സംരംഭകർ)
ഓപൺ കാറ്റഗറി
ഷി ക്യൂ എംപ്രസ് അവാർഡ്: (ലൈഫ് ടൈം അച്ചീവ്മെന്റ് -നാമനിർദേശം ഇല്ല)
ഷി ക്യൂ പ്രിൻസസ് അവാർഡ് (യൂത്ത് ഐകൺ അവാർഡ്- നാമനിർദേശം ഇല്ല)
ഷി ക്യൂ ഇംപാക്ട് അവാർഡ്: (ഖത്തറിലെ വനിതാ സംഘടനകൾ, കൂട്ടായ്മകൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

