Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് രാജ്യാന്തര...

ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ഏഴു വയസ്സ്

text_fields
bookmark_border
ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ഏഴു വയസ്സ്
cancel
camera_alt

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം 

ദോഹ: ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം പ്രവർത്തനമാരംഭിച്ചിട്ട് ഏഴു വർഷം പിന്നിടുന്നു.നിരവധി രാജ്യാന്തര അവാർഡുകളും ബഹുമതികളും കരസ്ഥമാക്കിയ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഇതുവരെയായി 200 മില്യൻ യാത്രക്കാരാണ് കടന്നുപോയത്. 13 മില്യൻ ടൺ കാർഗോയും വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്തിട്ടുണ്ട്. ലോകെത്ത ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ചുരുങ്ങിയ വർഷങ്ങൾക്കകംതന്നെ ഹമദ് പേരെടുത്തു.

ഭൂമിശാസ്ത്രപരമായ സവിശേഷതകളാൽ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളമാണ് ഖത്തറിെൻറ അഭിമാനമായ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം. യാത്രക്കാരുടെ ഇഷ്ട ചോയ്സ് ആയി ഇതിനകം ഇവിടം മാറിക്കഴിഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ ആഗോള യാത്രക്കാരുടെ ഇഷ്ട വിമാനത്താവളങ്ങളുടെ പട്ടികയിൽ നിരവധി തവണയാണ് ഹമദ് ഇടംപിടിച്ചത്. ആഗോള ട്രാവൽ ഹബ് എന്നതിനോടൊപ്പം ഖത്തറിെൻറ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സിെൻറ വളർച്ചയിലും ഇക്കാലയളവിൽ വിമാനത്താവളം വലിയ പങ്കാണ് വഹിച്ചത്. ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന കോവിഡ് മഹാമാരിക്കാലത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളുമാണ് സ്ഥാപിച്ചതും രൂപപ്പെടുത്തിയതും. മഹാമാരിയുടെ പ്രതിസന്ധികൾ ഉയർന്ന ഘട്ടത്തിലും വാതിലുകൾ കൊട്ടിയടക്കാതെ ജനങ്ങളെ സ്വന്തം വീടുകളിലേക്കും പ്രിയപ്പെട്ടവരിലേക്കും എത്തിക്കുന്നതിലും വിമാനത്താവളം പ്രധാന പങ്കുവഹിച്ചു.

കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നീങ്ങിത്തുടങ്ങിയതോടെ കൂടുതൽ രാജ്യങ്ങളിലേക്ക് ഹമദ് വിമാനത്താവളത്തിൽനിന്നും വിമാനങ്ങൾ പറന്നുയരാൻ തുടങ്ങി. 2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം യാത്രക്കാരുടെ എണ്ണത്തിൽ 381 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ വിമാനത്താവളത്തിലൂടെ 976292 യാത്രക്കാരാണ് സഞ്ചരിച്ചത്. വിമാനങ്ങളുടെ നീക്കത്തിലും 142 ശതമാനം വർധനയാണ് ഉണ്ടായത്.

കഴിഞ്ഞവർഷത്തോടെ എയർ കാനഡ, ബദർ എയർലൈൻസ്, വിസ്താര എന്നീ പുതിയ വിമാനക്കമ്പനികളെ കൂടി ഹമദ് രാജ്യാന്തര വിമാനത്താവളം സ്വാഗതം ചെയ്തു. 33 എയർലൈനുകളാണ് വിമാനത്താവളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 142 കേന്ദ്രങ്ങളിലേക്കാണ് വിമാന സർവിസുള്ളത്.

ഭാവി മുന്നിൽക്കണ്ട് നിലവിൽ വിമാനത്താവളം വിപുലീകരണത്തിെൻറ പാതയിലാണ്.വിപുലീകരണത്തിെൻറ ഒന്നാംഘട്ടം 2022 ലോകകപ്പിന് മുമ്പായി പൂർത്തിയാകും. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിനാകും. വിമാനത്താവള വിപുലീകരണത്തിെൻറ രണ്ടാംഘട്ടം ലോകകപ്പിന് ശേഷമായിരിക്കും ആരംഭിക്കുക. ഇതോടെ വിമാനത്താവളത്തിെൻറ ശേഷി പ്രതിവർഷം 60 ദശലക്ഷമായി ഉയരും.

ഉറപ്പ്, കോവിഡ്മുക്ത യാത്ര

കോവിഡ് രൂക്ഷമായ സമയത്തുപോലും രോഗമുക്തമായ യാത്രകളാണ് ഹമദ് വിമാനത്താവളവും ഖത്തർ എയർവേസും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. സ്പർശന രഹിത പാസഞ്ചർ പോയൻറുകളാണ് വിമാനത്താവളത്തിലുള്ളത്. സാമൂഹിക അകലം പാലിച്ചാണ് പ്രവർത്തനം. എല്ലായിടത്തും സാനിറ്റൈസറുകൾ സ്ഥാപിച്ചിരിക്കുന്നു. കോവിഡിെൻറ തുടക്കം മുതൽതന്നെ എയർപോർട്ടിെൻറ മുക്കുമൂലകൾ അണുമുക്തമാക്കുന്നതിന് യുവി റോബോട്ടുകൾ സജ്ജമാക്കിയ വിമാനത്താവളമാണിത്. അത്യാധുനിക ശുചീകരണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്. മുൻകരുതൽ നടപടികളിൽ ഒരു വിട്ടുവീഴ്ചയുമില്ല. അണുമുക്ത റോബോട്ടുകളും തെർമൽ ഇമേജിങ് ഹെൽമറ്റുകളും യു.വി ടണലുകളുമുൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കോവിഡിന് ശേഷവും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ തെർമൽ സ്ക്രീനിങ്ങിന് വിധേയമാക്കും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ചുള്ള സ്മാർട്ട് തെർമൽ ഹെൽമറ്റുകളാണ് ഉപയോഗിക്കുക. ഏറെ സുരക്ഷിതവും കൊണ്ടുനടക്കാൻ കഴിയുന്നവയും ഉപയോഗിക്കാൻ എളുപ്പവും ഫലപ്രദവുമാണ് ഇവയുടെ സവിശേഷത. യാത്രക്കാരുമായി സമ്പർക്കം പുലർത്താതെ തന്നെ ശരീരോഷ്മാവ് പരിശോധിക്കാൻ ഇത് സഹായിക്കും. ഇൻഫ്രാറെഡ് തെർമൽ ഇമേജിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഒാഗ്മെൻറ് റിയാലിറ്റി ഡിസ്പ്ലേ എന്നീ സാങ്കേതികവിദ്യകളാണ് സ്മാർട്ട് തെർമൽ ഹെൽമറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

വിമാനത്താവള ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സംവിധാനം അണുകളെ നശിപ്പിക്കുന്ന റോബോട്ടുകളാണ്. പൂർണമായും സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ യുവി-സി വെളിച്ചം പുറത്തുവിട്ടാണ് അണുനശീകരണം സാധ്യമാക്കുക. രോഗാണുക്കളെ തടയുന്നതിന് ഫലപ്രദമായ കണ്ടെത്തലാണ് യുവി-സി വെളിച്ചം. യാത്രക്കാർ കൂടുതൽ ഇടപഴകുന്ന സ്ഥലങ്ങളിലും യാത്രക്കാരുടെ ലോഞ്ചുകളിലുമാണ് ഈ റോബോട്ടുകളെ വിന്യസിക്കുക.

യാത്രക്കാരുടെ ചെക്കിൻ ബാഗേജുകൾ അണുമുക്തമാക്കാനായി യു.വി ടണലുകൾ ഉണ്ട്. ഡിപ്പാർച്ചർ, അറൈവൽ, ട്രാൻസ്ഫർ എന്നിവിടങ്ങളിലെല്ലാം യാത്രക്കാരുടെ ബാഗേജുകൾ അണുമുക്ത തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ബാഗേജ് േട്രാളികളും ടബ്ബുകളുമെല്ലാം പതിവായി അണുമുക്തമാക്കുന്നുണ്ട്. വിമാനത്തിെൻറ അകവശവും അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് കൃത്യമായി അണുനശീകരണം നടത്തുന്നുണ്ട്.

യാത്രക്കാർക്ക് കോവിഡ്മുക്ത യാത്രകളാണ് ഖത്തർ എയർവേസും നൽകുന്നത്. 2020 ഫെബ്രുവരി മുതൽ ഖത്തർ എയർവേസ് വിമാനത്തിൽ യാത്രചെയ്ത 4.6 ദശലക്ഷം യാത്രക്കാരിൽ 582 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി മുതൽ 37000 കോവിഡ് രഹിതവിമാനങ്ങളാണ് വിവിധ സെക്ടറുകളിൽ പറന്നത്. 99.988 ശതമാനം യാത്രക്കാർക്കും രോഗബാധ ഏറ്റില്ല.

മഹാമാരിയെ തുടർന്ന് നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങളോടെയുള്ള മുൻകരുതൽ നടപടികൾ, ശുചീകരണ-അണുനശീകരണ പരിപാടികൾ തുടങ്ങിയവയുടെ ഫലമാണിത്. ഒരു ശതമാനത്തിനും താഴെയുള്ള യാത്രക്കാർക്ക് മാത്രമാണ് കോവിഡ് ഇക്കാലയളവിൽ സ്ഥിരീകരിച്ചത്.

വിമാനങ്ങളിൽ കാബിൻ ക്രൂ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കുന്നതിനു മുമ്പ് 0.002 ശതമാനം ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. പി.പി.ഇ കിറ്റ് ധരിക്കാൻ തുടങ്ങിയശേഷം ഒരു ജീവനക്കാരനുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. പൂർണമായും കോവിഡ് വാക്സിനെടുത്തവരുമായി പറക്കുന്ന ആദ്യ വിമാനക്കമ്പനിയെന്ന ഖ്യാതിയും ഖത്തർ എയർവേസ് സ്വന്തമാക്കിയിരുന്നു.

ക്യു.ആർ 6421 വിമാനമാണ് ചരിത്രത്തിലിടം നേടിയത്.വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണമായും കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു. ദോഹയിൽനിന്ന് ഒമാനിലേക്കും തിരിച്ചുമാണ് വിമാനം പറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad International AirportQatar Hamad International Airport
Next Story