Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വകാര്യ സ്കൂളുകൾക്ക്...

സ്വകാര്യ സ്കൂളുകൾക്ക്   ഗ്രേഡിങ് ഉടൻ; രക്ഷിതാക്കൾക്ക് അനുഗ്രഹമാകും

text_fields
bookmark_border
സ്വകാര്യ സ്കൂളുകൾക്ക്   ഗ്രേഡിങ് ഉടൻ; രക്ഷിതാക്കൾക്ക് അനുഗ്രഹമാകും
cancel
ദോഹ: സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ ഗുണനിലവാരം അടിസ്ഥാനമാക്കി  ഗ്രേഡിങ് ഏര്‍പ്പെടുത്താനുളള നീക്കങ്ങളുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട്. വിദ്യാഭ്യാസ ഗുണനിലവാരം, ഫീസ്ഘടന എന്നിവയുടെ  അടിസ്ഥാനത്തിലായിരിക്കുമിത്. ഗ്രേഡിങ് സംവിധാനം രക്ഷിതാക്കള്‍ക്ക് ഏറെ സഹായകമാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്ന സ്കൂളുകള്‍ എങ്ങനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഗ്രേഡിംങ് മാനദണ്ഡമാകും. സ്കൂളുകളുടെ ഫീസ് ഘടനയും ഗ്രേഡിംങുകളുടെ അടിസ്ഥാനത്തിലായിരിക്കും. ബന്ധപ്പെട്ട അതോറിറ്റികള്‍ സ്കൂളുകളുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും  ഫീസ് ഘടന നിർണ്ണയിക്കുക. എ, ബി, സി, ഡി എന്നിങ്ങനെയാണ്  സ്കൂളുകളുടെ ഗ്രേഡിംങ് രൂപപ്പെടുത്തുക. ഇൗ നടപടികൾ ഉൗർജിതമായി മുന്നോട്ടുപോകുകയാണ്. മികച്ച ഗുണനിലവാരവും തങ്ങളെക്കൊണ്ട് നൽകാൻ കഴിയുന്ന ഫീസ് ഘടനയുമുള്ള സ്കൂളുകള്‍ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കൾക്ക് ഇൗ സംവിധാനം വഴി കഴിയും. അതേസമയം ഗ്രേഡിംങ് നടത്തി സ്കൂളുകളുടെ നിലവാരത്തെ കുറിച്ച് ഉടൻ വെളിപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലി അറിയിച്ചു. പുതിയ സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും തുറക്കാനായി ഇതുവരെ എഴുപതോളം അപേക്ഷകള്‍  വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. അപേക്ഷകള്‍  സ്വീകരിക്കുന്ന അവസാന ദിവസം അടുത്തമാസം30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ റേഡിയോയുടെ ‘ഗുഡ്ഈവനിങ് ദോഹ പരിപാടി’യില്‍ സംസാരിക്കവെയാണ് അല്‍ഗാലി പുതിയ നയത്തെ കുറിച്ചറിയിച്ചത്. സ്വകാര്യ സ്കൂളുകളുടെ ഭരണനിര്‍വഹണം പ്രധാനമായും മൂന്നു വകുപ്പുകളെ കേന്ദ്രീകരിച്ചാണന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂള്‍ കാര്യ വകുപ്പ്, ലൈസന്‍സിങ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സെൻറര്‍, സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് എന്നിവയാണിത്. ഫീസ് വര്‍ധന ആവശ്യപ്പെട്ട് ഈ വര്‍ഷം 127 അപേക്ഷകള്‍ ലഭിച്ചെങ്കിലും മാനദണ്ഡങ്ങൾ പരിശോധിച്ച് 38 സ്കൂള്‍, കിൻറര്‍ഗാര്‍ട്ടനുകളുടെ അപേക്ഷകള്‍ക്കാണ് അംഗീകാരം നൽകിയത്. 
കോമ്പീറ്റൻറ് വകുപ്പിലെ പ്രത്യേക സംഘം ഭരണനിര്‍വഹണം, സാമ്പത്തികം, സാങ്കേതികം തുടങ്ങിയ വിവിധ വസ്തുതകൾ  വിശകലനം ചെയ്താണ് ഫീസ് വര്‍ധന വേണമോ എന്ന് തീരുമാനിക്കുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോഴാണ് സ്കൂള്‍ ഫീസ് നവീകരണത്തിനുള്ള അപേക്ഷകൾ പരിഗണിക്കുക. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതല്ലാതെയും പരിഗണിക്കും. 
നിക്ഷേപകരുടെയും രക്ഷിതാക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും സ്കൂൾ ഫീസുകളുടെ വർധനവിൽ തീരുമാനം ഉണ്ടാകുക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - school
Next Story