എല്ലാം സജ്ജം, അറിവരങ്ങിലേക്ക് സുസ്വാഗതം
text_fieldsദോഹ: സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയനവർഷം അടുത്തയാഴ്ച തു ടങ്ങാനിരിക്കെ എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പൂർത്തിയാക്കി ആഭ്യ ന്തര മന്ത്രാലയം. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം എല്ലാവരുടെ യും സുരക്ഷ മുൻനിർത്തി നിരത്തുകളിലും സ്കൂൾപരിസരങ്ങളിലും എല്ലാ വിധ സംവിധാനങ്ങളും മന്ത്രാലയം ഒരുക്കിക്കഴിഞ്ഞു. സ്കൂളുകൾ, വിവി ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു കെട്ടിടങ്ങൾ എന്നിവയിൽ സകലസുരക്ഷാപരിശോധനകളും പൂർത്തിയാക്കി. അറ്റകുറ്റപ്പണി വേണ്ടിടത്ത് അവയൊക്കെ പൂർത്തിയായെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ എല്ല അനുബന്ധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് നടപടികൾ. ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാകാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും എല്ലാവർക്കും ലക്ഷ്യസ്ഥാനത്തേക്ക് സുരക്ഷിതമായി എത്താനുംതക്ക കാര്യങ്ങളാണൊരുക്കിയിരിക്കുന്നത്.
അധ്യയനവർഷം മുൻനിർത്തി എല്ലാവരും സുരക്ഷാകാര്യങ്ങൾ കൃത്യമായി പാലിക്കണം. റോഡിൽ മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുതകുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സുരക്ഷാകാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിൽ പൊലീസ് പ്രത്യേക പരിശോധനകൾ കൂടുതൽ സജീവമാക്കുമെന്ന് അൽഫാസ പൊലീസ് ഡിപ്പാർട്മെൻറ് ഡയറക്ടർ മേജർ നായിഫ് ബിൻ ഫാലിഹ് ആൽഥാനി പറഞ്ഞു. സ്കൂൾ കെട്ടിടങ്ങൾക്കടുത്ത് ഗതാഗതപ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ കാര്യക്ഷമമായി ഇടപെടാൻ ഇതിലൂടെ സാധിക്കും. ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, ലഖ്വിയ എന്നിവയുമായി സഹകരിച്ചാണിത്. വിദ്യാർഥികൾ സ്കൂളുകളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വഴികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ചില റോഡുകൾ നിർമാണപ്രവൃത്തികളുടെ ഭാഗമായും മറ്റും അടച്ചിട്ടിട്ടുണ്ട്. ഇതിനാൽ കുട്ടികളെ നേരത്തേ സ്കൂളുകളിൽ എത്തിക്കാനുള്ള ഒരുക്കം രക്ഷിതാക്കൾ നടത്തണമെന്നും വൈകി പുറപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്നും മേജർ നായിഫ് കൂട്ടിച്ചേർത്തു. ഗതാഗതനിയമങ്ങളെല്ലാം പാലിക്കാൻ ൈഡ്രവർമാരും ശ്രദ്ധിക്കണം. അധികൃതരുെട നടപടികളുമായി വാഹനം ഒാടിക്കുന്നവർ സഹകരിക്കണം.
സ്കൂളുകളിലേക്കുള്ള പ്രധാന ജങ്ഷനുകളിലും സിഗ്നലുകളിലും റോഡുകളിലും പ്രത്യേകം പൊലീസിനെ നിയോഗിക്കുമെന്ന് ജനറൽ ഡയറക്ടേററ്റ് ഒാഫ് ട്രാഫിക് ബോധവത്കരണവിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു. കുട്ടികൾ സ്കൂളുകളിൽ കൃത്യസമയത്തുതന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുന്ന എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. വകുപ്പിെൻറ നേതൃത്വത്തിൽ നടന്ന ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ ഏറെ വിജയകരമാണ്. രാജ്യത്തിെൻറ എല്ലാ ഭാഗത്തും കുട്ടികൾക്കായും രക്ഷിതാക്കൾക്കുമായി വിവിധ ബോധവത്കരണ പരിപാടികൾ കാമ്പയിെൻറ ഭാഗമായി നടന്നിട്ടുണ്ട്. കുട്ടികൾക്ക് ഗതാഗതനിയമങ്ങൾ സംബന്ധിച്ചും മറ്റുമുള്ള അറിവുകൾ നൽകുന്ന പുസ്തകങ്ങളും ലഘുലേഖകകളും വിതരണം ചെയ്തു. സ്കൂൾബസുകളിൽ സുരക്ഷിതമായി എങ്ങനെ കയറാം, എങ്ങെന ഇറങ്ങാം, സീറ്റ് ബെൽട്ട് ധരിക്കേണ്ടതിെൻറ പ്രാധാന്യം, റോഡ് സുരക്ഷ എന്നിവ അടങ്ങിയ ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് രക്ഷിതാക്കളെയും കുട്ടികളെയും ഒരുക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും കാമ്പയിനിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സമ്മാനങ്ങൾ, ബോധവത്കരണപുസ്തകങ്ങൾ എന്നിവ ൈപ്രമറി, പ്രീസ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ഗതാഗതസുരക്ഷ സംബന്ധിച്ച് രക്ഷിതാക്കൾക്കും സ്കൂൾ ബസുകളുെട ചുമതലയുള്ള സൂപ്പർൈവസർമാക്കും ക്ലാസുകൾ നൽകി. ലൈസൻസില്ലാതെ വാഹനമോടിക്കൽപോലുള്ള ഗുരുതര കാര്യങ്ങളെപ്പറ്റി മുതിർന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്തുള്ള സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഗതാഗതഅച്ചടക്കം പൊലീസ് പ്രത്യേകം നിരീക്ഷിക്കും. വിദ്യാർഥികൾക്കിടയിലുള്ള ബോധവത്കരണ പരിപാടികളും ഫീൽഡ് സന്ദർശനവുമൊക്കെ വിദ്യാഭ്യാസ വർഷത്തിൽ ഉടനീളം നടത്തും. ‘ബാക്ക് ടു സ്കൂൾ’ കാമ്പയിെൻറ ഭാഗമായി തിങ്കളാഴ്ച മുതൽ നാലു ദിവസം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗതാഗത ബോധവത്കരണം നൽകാനായി ഫീൽഡ് സന്ദർശനം നടത്തും.
വിദ്യാഭ്യാസ മന്ത്രാലയവും ഗതാഗതവകുപ്പും ഇക്കാര്യങ്ങളിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ മാധ്യമ-വിദ്യാഭ്യാസ വിഭാഗം ഒാഫിസർ ഫസ്റ്റ് ലഫ്റ്റനൻറ് അബ്ദുൽ ഹാദി അലി അൽ മർറി പറഞ്ഞു. രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകളും മന്ത്രാലയത്തിെൻറ നടപടികൾ പൂർണമായി അനുസരിക്കണം. എല്ലാ സുരക്ഷാകാര്യങ്ങളും പാലിക്കണം. വകുപ്പിെൻറ നേതൃത്വത്തിൽ സ്കൂളുകളിൽ മിന്നൽപരിശോധനകൾ നടത്തും. എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സംവിധാനങ്ങളും സ്കൂളുകളിലും കെട്ടിടങ്ങളിലും പൂർണാർഥത്തിൽ സംവിധാനിച്ചിരിക്കണം.സ്കൂളുകളിൽ മന്ത്രാലയത്തിെൻറ ബോധവത്കരണ ക്ലാസുകൾ നടത്തണമെന്ന് ആഗ്രഹിക്കുന്ന സ്കൂൾ അധികൃതർ മന്ത്രാലയത്തിെൻറ വൈബ്ൈസറ്റ് വഴി രജിസ്റ്റർ ചെയ്യണം. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഭ്യന്തര വകുപ്പിെൻറ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.