സൗദിയോട് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ട്രംപ്
text_fieldsദോഹ: ഒരു വർഷത്തോളമായി തുടരുന്ന ഗൾഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിനോട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. മൂന്ന് ആഴ്ചക്കകം പ്രതി സന്ധി അവസാനിപ്പിക്കാനാണ് ട്രംപ് സൗദി ഭരണാധികാരിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരിൽ മേഖലയിൽ ശക്തമായ ഐക്യം രൂപപ്പെടുത്തണമെന്ന അമേരിക്കയുടെ താ ൽപര്യത്തിന് വിരുദ്ധമായുള്ള നീക്കങ്ങൾ കർശനമായി നിരീക്ഷിച്ച് വരികയാണെന്നും ഈ റിപ്പോർട്ടിൽ വ്യക്ത മാക്കുന്നു. ഇറാനെതിരിൽ ശക്തമായ നീക്കം നടക്കണമെങ്കിൽ ഗൾഫ് രാജ്യങ്ങളുടെ പൂർണ പിന്തുണ ആവ ശ്യമാണെന്ന് അമേരിക്ക കരുതുന്നു.
അമേരിക്കൻ പ്രസിഡൻറിെൻറ ആവശ്യത്തോട് സൗദി ഭരണാധികാരിയുടെ മറുപടി എന്തായിരുന്നുവെന്ന് വ്യക്തമല്ല.
ഇറാൻ മേഖലയിൽ ആയുധങ്ങൾ ശേഖരിക്കുന്നത് ഗൾഫ് മേഖല യെയും ഇസ്രായേലിനെയും ലക്ഷ്യം വെച്ചാണെന്ന് അമേരിക്ക കരുതുന്നു. നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് വലിയ പ്രിസന്ധി സൃഷ്ടിക്കും. സൗദി അറേബ്യയും യു.എ.ഇയും ഖത്തറി നെതിരിൽ നടത്തിയ ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് അമേരിക്കക്ക് ഇതിനകം ബോധ്യമായിട്ടുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണത്തെ സംബന്ധിച്ച വിവരങ്ങൾ ഇന്നലെ വൈറ്റ് ഹൗസ് പുറത്ത് വിട്ടു. ഗൾഫ് പ്രതിസന്ധി പരിഹരിക്കേണ്ടതിെൻറ ആവശ്യകതയാണ് ഈ ചർ ച്ചയിൽ ട്രംപ് ഉൗന്നി പറഞ്ഞതെന്ന് വ്യക്തമാകുന്നുണ്ട്.
ഈ മാസം ആറിന് അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം തന്നെയാണ് അമേരിക്കൻ പ്ര സിഡൻറ് ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത്. അതിനിടെ ഇറാനെതിരിൽ നടപടി ശക്തമാക്കി അമേരിക്ക വീണ്ടും രംഗത്തെത്തി. ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെ ശക്തായി നേരിടുമെന്ന മുന്നറി യിപ്പാണ് അമേരിക്ക നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.