സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി -ഖത്തർ ചർച്ച
text_fieldsദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയും സ്ഥിരതയും മുൻനിർത്തി ഖത്തറും സൗദി അറേബ്യയും തമ്മിൽ നിർണായക ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്. നയതന്ത്രതലത്തിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഇരു നേതാക്കളും വിലയിരുത്തി.
പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തിവരുന്ന സംയുക്ത ശ്രമങ്ങളെക്കുറിച്ചും, വരുംദിനങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ചും പ്രത്യേകമായി ഊന്നൽ നൽകി. അതേസമയം, യു.എ.ഇയിലെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാഥാനി വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരുമായി ആശയവിനിമയം നടത്തി. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്, പോർച്ചുഗൽ വിദേശകാര്യ മന്ത്രി പൗലോ റേഞ്ചൽ എന്നിവരുമായാണ് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

