റോഡുകൾ സുരക്ഷിതമാണ്
text_fieldsദോഹ: കഴിഞ്ഞ 10 വർഷത്തിനിടെ ഖത്തറിൽ റോഡപകട മരണനിരക്കിൽ 61 ശതമാനം കുറഞ്ഞതായി പഠനം.
ഐക്യരാഷ്ട്ര സഭ റോഡ് സുരക്ഷ പദ്ധതിയുമായി സഹകരിച്ച് ഹമദ് േട്രാമ സെൻറർ (എച്ച്.ടി.സി) 2011-2020 വരെയുള്ള കാലയളവിലുണ്ടായ റോഡപകടങ്ങളെ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് മരണനിരക്ക് കുറഞ്ഞതായി രേഖപ്പെടുത്തിയത്.
സെക്കൻഡ് ഡീക്കേഡ് ഓഫ് ആക്ഷൻ ഫോർ റോഡ് സേഫ്റ്റി പരിപാടിയുടെ ആരംഭവുമായി ബന്ധപ്പെട്ട് ദേശീയ ഗതാഗത സുരക്ഷാ സമിതി സംഘടിപ്പിച്ച ചടങ്ങിൽ എച്ച്.എം.സി േട്രാമ സർവിസസ് മേധാവി ഡോ. ഹസൻ ആൽഥാനി അവതരിപ്പിച്ച പ്രസേൻറഷനിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
റോഡ് അപകടങ്ങളിലുണ്ടാകുന്ന മരണനിരക്ക് കുറക്കുകയോ തടയുകയോ ആയിരുന്നു പ്രഥമ ഡീക്കേഡ് ഓഫ് ആക്ഷൻ ഫോർ റോഡ് സേഫ്റ്റിയുടെ ലക്ഷ്യമെന്നും റോഡ് സുരക്ഷാ മാനേജ്മെൻറ്, സേഫർ റോഡ് ആൻഡ് മൊബിലിറ്റി, സേഫർ വെഹിക്കിൾ, സേഫർ റോഡ് യൂസേർസ്, പോസ്റ്റ് ക്രാഷ് റെസ്പോൺസ് എന്നീ അഞ്ച് സ്തംഭങ്ങളിലൂന്നി ദേശീയവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനിലൂടെയാണ് ഇത് നടപ്പാക്കിയതെന്നും ഡോ. ആൽഥാനി വ്യക്തമാക്കി.
ഖത്തറിൽ ഒരുലക്ഷം പേരിൽ റോഡ് അപകട മരണനിരക്ക് 61 ശതമാനം കുറഞ്ഞുവെന്നും ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയ ഗതാഗത സുരക്ഷാ സമിതിയും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ആസൂത്രണത്തിെൻറയും സഹകരണത്തിെൻറയും ഫലമാണിതെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, അശ്ഗാൽ, ഖത്തർ യൂനിവേഴ്സിറ്റി ട്രാൻസ്പോർട്ടേഷൻ ആൻഡ് സേഫ്റ്റി സെൻറർ, ഹമദ് േട്രാമ സെൻറർ എന്നിവരും പരിപാടികളിൽ പങ്കാളികളായെന്നും അദ്ദേഹം വിശദീകരിച്ചു.
2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഖത്തർ ജനസംഖ്യയിൽ 70 ശതമാനം വർധന രേഖപ്പെടുത്തിയതായി ഹമദ് േട്രാമ സെൻറർ പുറത്തുവിട്ട പഠനത്തിൽ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ കൃത്യമായ ഇടപെടൽ മൂലം 858 ജീവനുകളെ മരണത്തിൽനിന്നും രക്ഷപ്പെടുത്താനായി. റോഡ് അപകട മരണങ്ങളിൽ 80 ശതമാനവും ആശുപത്രിയിലെത്തുന്നതിന് മുമ്പാണ് സംഭവിക്കുന്നത്. റോഡ് സുരക്ഷക്കായുള്ള സെക്കൻഡ് ഡീക്കേഡ് ഓഫ് ആക്ഷൻ ആരംഭിക്കുകയാണെന്നും ദേശീയ ഗതാഗത സുരക്ഷാ സമിതിയും വിവിധ മേഖലകളിൽനിന്നുള്ള പങ്കാളികളും ചേർന്ന് എല്ലാവർക്കും റോഡ് സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും ദേശീയ ഗതാഗത സുരക്ഷാ സമിതി ജനറൽ സെക്രട്ടറി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മൽകി പറഞ്ഞു. റോഡ് അപകട മരണനിരക്ക് കുറക്കുന്നതിൽ എല്ലാവരുടെയും പങ്കാളിത്തത്തിനും സഹകരണത്തിനും നന്ദി അറിയിക്കുകയാണെന്നും ഭാവിയിൽ കൂടുതൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രി. ജനറൽ അൽ മൽകി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

