Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോഡിലെ...

റോഡിലെ ചിഹ്നങ്ങള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തില്‍

text_fields
bookmark_border
റോഡിലെ ചിഹ്നങ്ങള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തില്‍
cancel
camera_alt?????????? ??????? ??????? ?????????????

ദോഹ: റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും മികച്ച റോഡ് ഗത ാഗതവും ലക്ഷ്യമിട്ട് പബ്ലിക്ക് വര്‍ക്സ് അതോറിറ്റി അശ്ഗാല്‍ പുതിയ പദ്ധ തിക്ക് തുടക്കമിട്ടു. വികസന മേഖലയിലെ മികവുകള്‍ ഉപയോഗപ്പെടുത്താ നും അതുവഴി അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാനും നിയന്ത്രിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും അതിനാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നതെന്നും അശ്ഗാല്‍ പ്രസിഡൻറ് ഡോ. എന്‍ജിനിയര്‍ സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു. ലോകോത്തര ഡിസൈനിംഗ് കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റിയെടുക്കാനാവും. ഡയറക്ഷണല്‍ സൈന്‍ നയത്തിലൂടെ മികച്ച അടിസ്ഥാന സൗകര്യ വികസനം നടക്കും. ചൂണ്ടുപലകകളുടെ നിലവാരം ഉറപ്പുവരുത്തും. വാഹനമോടിക്കുന്നവര്‍ക്ക് വായിക്കാനും പിന്തുടരാനും എളുപ്പത്തിലുള്ള സൈൻ ബോർഡുകൾ വരും. പ്രധാന കേന്ദ്രങ്ങളിലെത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയും ചെയ്യും. അതുവഴി വാഹനഗതാഗതവും പ്രധാന റോഡുകളും പ്രാദേശിക റോഡുകളും തമ്മിലുള്ള ബന്ധം എളുപ്പമാക്കുകയും റോഡ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.


നിലവിലുള്ള ദിശാസൂചികകള്‍ നിരീക്ഷിക്കുകയും അവ പുതുക്കുകയും മാറ്റുകയും ചെയ്യുക എന്നിവ ഉള്‍പ്പെടെയാണ് കരാറില്‍ ഉള്ളത്. പുതിയ ദിശാസൂചികകള്‍ ഉന്നത നിലവാരത്തിന് അനുസരിച്ചുള്ളതായിരിക്കും. രാജ്യത്തെ വ്യത്യസ്ത മേഖലകളിലേക്ക് വ്യക്തമായ വിവരങ്ങളാണ് ദിശാസൂചികകളിലൂടെ റോഡ് ഉപയോക്താക്കള്‍ക്ക് നൽകുക. തങ്ങള്‍ക്ക് പോകാനുള്ള മാര്‍ഗ്ഗം നേരത്തെ തന്നെ മനസ്സിലാക്കിയാല്‍ റോഡ് അപകടങ്ങളും യാത്രാ സമയവും കുറക്കാനാവുമെന്ന ഗുണവുമുണ്ട്. യാത്ര പോകുന്ന സ്ഥലത്തേക്കുള്ള ദൂരവും എത്തിച്ചേരുന്ന സമ യവും മുന്‍കൂട്ടി അറിയാവുന്നത് റോഡ് ഉപയോക്താക്കള്‍ക്ക് ഏറെ സുരക്ഷിതത്വം നൽകും. പുതിയ കരാര്‍ ഏറെ സന്തുഷ്ടകരമാണെന്ന് പാര്‍സണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഗാരോള്‍ഡ് ആദംസ് പറഞ്ഞു. അശ്ഗാലുമായി ചേര്‍ന്നുള്ള സഹകരണവും പങ്കാളിത്തവും ആദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ സ്ഥാപിക്കുന്ന ചൂണ്ടുപലകകള്‍ വാഹനമോടിക്കുന്നവര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നൽകുന്നതും രാത്രിയും പകലും ശരിയായ രീതിയില്‍ കാണാനാവുന്നതുമായിരിക്കും.


പ്രദേശങ്ങളുടെ പേരുകള്‍, റോഡുകള്‍, തെരുവുകള്‍, ചിഹ്നങ്ങള്‍, ചില പ്രത്യേക നിറങ്ങള്‍ തുടങ്ങിയവയാണ് സൂചനാ ബോര്‍ഡുകളിലുണ്ടാവുക. റോഡുകള്‍ തിരിച്ചറിയാനും വിവരങ്ങള്‍ ശരിയായ രീതിയില്‍ കൈമാറാനും കൃത്യസ്ഥലത്ത് എത്തിച്ചേരാനും റോഡിന്റെ കോഡ് ഉപയോഗിക്കാനാവും. സൂചക ഫലങ്ങളില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളില്‍ പ്രധാനമായും ക്യു ഉണ്ടാവും. പ്രദേശങ്ങള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ക്യു2, ക്യു4 തുടങ്ങിയ ചിഹ്നങ്ങളാണുണ്ടാവുക. മറ്റൊരു പ്രധാന ചിഹ്നമാണ് ഡി. പ്രധാന റോഡുകളെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട കേന്ദ്രങ്ങളും സ്ഥലങ്ങളും തിരിച്ചറിയാന്‍ മറ്റ് ചിഹ്നങ്ങളും ഉപയോഗിക്കും. ഫുട്ബാള്‍ സ്റ്റേഡിയങ്ങള്‍, വിമാ നത്താവളം തുടങ്ങിയ അടയാളങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsroad signs
News Summary - road signs-qatar-qatar news
Next Story