Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോഡ് വികസനം:...

റോഡ് വികസനം: ചെറുകിട ഖത്തരി കരാറുകാർക്ക് മുൻഗണന

text_fields
bookmark_border
റോഡ് വികസനം: ചെറുകിട ഖത്തരി കരാറുകാർക്ക് മുൻഗണന
cancel
camera_alt

ഖത്തറിലെ റോഡ് ശൃംഖല 

ദോഹ: റോഡ് നവീകരണ, വികസനപദ്ധതികളിൽ രാജ്യത്തെ ചെറുകിട ഖത്തരി കരാറുകാർക്ക് മുൻഗണന നൽകുമെന്നും അവരെ സഹായിക്കുന്നതിനും പിന്തുണക്കുന്നതിനും പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ പ്രതിജ്ഞാബദ്ധമാണെന്നും അവർക്ക് പിന്തുണ നൽകുന്നത് തുടരുമെന്നും അശ്ഗാൽ റോഡ് പ്രോജക്ട്സ് വിഭാഗം മേധാവി എൻജി. സഈദ് അൽ തമീമി.

ചെറുകിട ഖത്തരി കരാർ കമ്പനികളുടെ വളർച്ചയും വികാസവും ലക്ഷ്യമിട്ട് 2018ൽ ആരംഭിച്ച തഹീൽ സംരംഭത്തിെൻറ ഭാഗമായും പ്രാദേശിക ഖത്തരി ഉൽപന്നങ്ങൾക്ക് പിന്തുണ നൽകാനുള്ള രാജ്യത്തിെൻറ നയപരിപാടികളുടെ ഭാഗമായുമാണ് അവരെ പിന്തുണക്കുന്നതെന്നും എൻജി. സഈദ് അൽ തമീമി പറഞ്ഞു. ഖത്തരി ഉൽപാദകരെയും കരാറുകാരെയും കൺസൽട്ടൻറുമാരെയും പിന്തുണക്കുന്നതിന് നിരവധി നടപടികൾ അശ്ഗാൽ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുനിന്നുള്ള വിദഗ്ധരിൽ വിശ്വാസമർപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും അശ്ഗാൽ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് വിദേശകമ്പനികളെ കൂടുതൽ ആശ്രയിക്കുന്നത് കുറക്കും.

തഹീൽ പദ്ധതിയുടെ ഭാഗമായി 189 മില്യൻ റിയാലിെൻറ പദ്ധതികൾ ഇതുവരെ ചെറുകിട കരാറുകാർക്ക് നൽകിയിട്ടുണ്ട്. കൂടാതെ 120 മില്യൺ റിയാലിെൻറ കരാറുകൾ നൽകുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക കരാറുകാർക്ക് റോഡ് വികസനപദ്ധതികൾ നൽകുന്നതിലൂടെ രാജ്യത്തെ ചെറുകിട പദ്ധതികൾ നടപ്പിലാക്കുന്നതിന് പുതിയ നിക്ഷേപകർക്കും കരാറുകാർക്കും അവസരങ്ങൾ നൽകുകയാണ്. ഭാവിയിൽ വമ്പൻ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകൾ കൂടിയാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

2020, 2021 വർഷങ്ങളിലായി അഞ്ച് പുയ കമ്പനികളാതിയ കരാറുകളാണ് ഖത്തരി കരാറുകാർക്ക് നൽകിയത്. തഹീൽ പദ്ധതിയിലുൾപ്പെടുന്ന ഇവയുടെ ആകെ മൂല്യം 129 ദശലക്ഷം റിയാൽ വരും. റോഡ് വിപുലീകരണ, നവീകരണപദ്ധതികൾക്ക് നിരവധി ദേശീയ കമ്പനികളാണ് അശ്ഗാലിെൻറ പട്ടികയിലുള്ളത്. ഖത്തരി ഉൽപാദകർക്കും പ്രാദേശിക ഉൽപന്നങ്ങൾക്കും വിതരണക്കാർക്കുമാണ് മുൻഗണന.

നിർമാണമേഖല, പ്രാദേശിക സാമഗ്രികളുടെ ഉപയോഗം കൂടുന്നു

ഖത്തറിൽ പ്രാദേശിക സാമഗ്രികളുടെ ഉപയോഗം വൻതോതിൽ കൂടുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പ് അശ്ഗാലിൻെറ കണക്കുകൾ. വിവിധ നിർമാണപ്രവൃത്തികൾക്ക് ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്നത് കൂടുകയാണ്. കെട്ടിട, അടിസ്ഥാന സൗകര്യ വികസനപദ്ധതികളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25.6 ബില്യൺ റിയാലിെൻറ പ്രാദേശിക അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളും ഉപയോഗിക്കും.

വിവിധ പദ്ധതികളിലായി കഴിഞ്ഞകാലങ്ങളിൽ പ്രാദേശിക ഉൽപന്നങ്ങളുടെ ഉപയോഗം 70 ശതമാനമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികളിലൂടെയും കെട്ടിടനിർമാണത്തിലൂടെയും പ്രാദേശിക വിപണി ഏകദേശം 2000 കോടി റിയാലിെൻറ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ്രാദേശിക ഉൽപാദകരെയും ഉൽപന്നങ്ങളെയും അശ്ഗാൽ വിശ്വാസത്തിലെടുക്കുന്നത് ദേശീയവിപണിയിൽ പ്രാദേശിക കമ്പനികളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിന് സഹായകമാകുന്നുണ്ട്. നിർമാണപ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക ഉൽപന്നങ്ങളുടെ തോത് വർധിച്ചിരിക്കുന്നു.

നിർമാണപ്രവർത്തനങ്ങളിൽ 2016ൽ പ്രാദേശിക ഉൽപന്നങ്ങളുടെ പങ്ക് 38 ശതമാനം മാത്രമായിരുന്നു. 2020ലെത്തിയപ്പോൾ 70 ശതമാനമായി വർധിച്ചു. അശ്ഗാലിെൻറ പദ്ധതികളിൽ പ്രാദേശിക വിഭവങ്ങളുടെ പങ്ക് വർധിപ്പിക്കുന്നുണ്ട്. ഇറക്കുമതി ചെയ്തിരുന്ന ഉൽപന്നങ്ങൾ ഖത്തറിൽതന്നെ ഉൽപാദിപ്പിക്കാൻ കമ്പനികളെ േപ്രാത്സാഹിപ്പിക്കുകയാണ് അശ്ഗാൽ. 2021 മുതൽ 2025വരെ അശ്ഗാലിെൻറ പദ്ധതികൾക്ക് 32 ബില്യൺ റിയാലാണ് കണക്കാക്കിയിരിക്കുന്നത്. പ്രാദേശിക വിപണിയിൽ ഉൽപാദിപ്പിക്കപ്പെടാത്ത എലവേറ്ററുകൾ, വാതിലുകൾ, സെറാമിക് ടൈലുകൾ, അഗ്നിശമന ഉപകരണങ്ങൾ, ഗ്ലാസ് തുടങ്ങി കെട്ടിടനിർമാണത്തിനാവശ്യമായ അടിസ്ഥാന വസ്തുക്കളെല്ലാം ഖത്തറിൽതന്നെ നിർമിക്കാൻ കമ്പനികൾ മുന്നോട്ടുവരണമെന്നാണ് അശ്ഗാൽ ആഹ്വാനംചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Road Development
News Summary - Road Development: Priority for small scale contractors
Next Story