Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോഡിലെ കാമറ അടിച്ചോ? വിവരം ഉടനടി മെട്രാഷിൽ
cancel

ദോഹ: സ്വന്തം വാഹനം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് സം ശയമുണ്ടോ? റോഡിലെ കാമറ വാഹനത്തിെൻറ ചിത്രമെടുത്തോയെന്ന് സംശയമുണ്ടോ? പിഴ അടക് കാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ ഇത്തരം കാര്യങ്ങളിൽ സംശയം തീരാതിരിക്കുന്നുണ് ടോ? എന്നാൽ, ഇത്തരം ആശങ്കകൾക്കൊന്നും ഇനി അധികം ആയുസ്സില്ല.

റോഡിലെ നിരീക്ഷണ കാമ റകൾ നിയമലംഘനത്തിന് നിങ്ങളുടെ വാഹനത്തിെൻറ ഫോട്ടോയെടുത്താൽ ആ നിമിഷംതന്നെ ന ിങ്ങൾക്ക് വിവരം ലഭിക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കുന്ന തിരിക്കിലാണിപ്പോ ൾ ഗതാഗത ജനറൽ ഡയറക്ടറേറ്റ്. എല്ലാ ഗതാഗത റഡാറുകളും (കാമറകൾ) സർക്കാറിെൻറ സേവ ന ആപ്പായ മെട്രാഷ് ടുവുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗതാഗത വകുപ്പ്.

നിങ്ങളുടെ കുറ്റമല്ലേ? എതിർവാദം ഉന്നയിക്കാം
ദോഹ: റോഡിൽ നിങ്ങൾ ചെയ്യാത്ത കുറ്റത്തിനാണോ നിങ്ങളുടെ പേരിൽ നിയമലംഘനം രജിസ്റ ്റർ ചെയ്യപ്പെട്ടത്. എങ്കിൽ നിങ്ങൾക്ക് ഇതുസംബന്ധിച്ച് ഗതാഗതവകുപ്പിനോട് ആക്ഷേ പം ഉന്നയിക്കാം. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സർക്കാർ സേവനങ്ങൾ ലഭിക്കുന്ന മെട്രാഷ് ടു പോർട്ടലിലാണ് ഇതുസംബന്ധിച്ച സൗകര്യങ്ങൾ ഉള്ളത്. ഗതാഗതവകുപ്പ് എല്ലാ റഡാർ കാമറകളും മെട്രാഷ് ടുവിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
ഇത് പൂർണമായും നടപ്പിലായാൽ കാമറകൾ വാഹനത്തിെൻറ ഫോട്ടോയെടുത്താൽ അപ്പോൾതന്നെ നിങ്ങളുടെ മെട്രാഷ് ആപ്പിൽ ചിത്രമടക്കം വിവരമെത്തും. നിങ്ങൾ ചെയ്യാത്ത കുറ്റമാണെങ്കിൽ ഇപ്പോൾ തന്നെ ഇക്കാര്യത്തിൽ എതിർവാദമുന്നയിക്കാനുള്ള സൗകര്യം മെട്രാഷ് ടു ആപ്പിലുണ്ട്.
നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഗതാഗത നിയമ ലംഘനത്തിനെതിരെ മെട്രാഷ് രണ്ട് മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാനാകും. സ്പീഡ് റഡാറുകളോ നിരീക്ഷണ കാമറകളോ മുഖേനയോ മാനുഷികമായോ റെക്കോഡ് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്യാം. പിഴ ഇതിനോടകം അടക്കുകയോ ഒരുതവണ എതിര്‍വാദം ഉന്നയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് എതിര്‍പ്പ് അറിയിക്കാനാകില്ല. എതിര്‍പ്പ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ കൂടാത്ത കാലയളവിനുള്ളില്‍ എതിര്‍പ്പ് അറിയിച്ച വ്യക്തിക്ക് വാചക സന്ദേശം മുഖേന മറുപടി ലഭിക്കും. ലംഘനം ശരിയാണെന്ന് കണ്ടെത്തിയാല്‍ സാധാരണ നടപടിക്രമം ബാധകമാകും.

തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമലംഘനം നീക്കംചെയ്യും. തെൻറ വാഹനം നിയമലംഘനം നടത്തി എന്ന അധികൃതരുടെ വാദത്തിൽ ആർക്കെങ്കിലും സംശയം വരുന്ന ഘട്ടത്തിൽ ഇൗ സൗകര്യം ഉപയോഗിക്കാനാകും. ഒരാളുടെ വാഹനം നിയമലംഘനം നടത്തിയ കാര്യം മറ്റൊരാൾക്ക് വകുപ്പിനെ അറിയിക്കാനുള്ള സൗകര്യവുമുണ്ട്. മെട്രാഷ് രണ്ടിലെ ‘ഞങ്ങളുമായി ആശയവിനിമയം നടത്തുക’ (കമ്യൂണിക്കേറ്റ് വിത്ത് അസ്) എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ഗതാഗത നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാനാവുക. നിയമലംഘനത്തിെൻറ കൃത്യമായ ചിത്രം, വാഹനത്തിെൻറ നമ്പര്‍ പ്ലേറ്റ്, സ്ഥലം, സമയം എന്നിവ ഉള്‍പ്പെടുത്തിയാണ് ഗതാഗത നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ലൈസന്‍സിങ് വകുപ്പിലെ ട്രാഫിക് ലംഘന വിഭാഗം നിയമലംഘനം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് മറ്റുള്ളവർ നൽകിയ വിവരങ്ങള്‍ പരിശോധിക്കും.


ഇത് പൂർത്തിയായാൽ റോഡിലെ കാമറ അടിക്കുന്ന ആ നിമിഷം തന്നെ അതിെൻറ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ വാഹന ഉടമയുടെ മെട്രാഷ് ടു അക്കൗണ്ടിൽ എത്തും. വാഹനത്തിെൻറ എല്ലാ നിയമലംഘനങ്ങളും അപ്പപ്പോൾ തന്നെ മെട്രാഷ് ടുവിൽ എത്തും. ഗതാഗത വകുപ്പിെൻറ റഡാർ വിഭാഗത്തിെൻറ തലവൻ ക്യാപ്റ്റൻ ഷബീബ് മുഹമ്മദ് അൽനുഐമി അറിയിച്ചതാണ് ഇക്കാര്യം. ഖത്തർ ടി.വിയുടെ ‘ഹയാത്ന’ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കൺട്രോൾ റൂം ഉടൻതന്നെ സജ്ജീകരിക്കും.

എല്ലാ റഡാർ കാമറകളും ഫൈബർ ഒപ്റ്റിക് ശൃംഖലയുമായും മെട്രാഷ് ടു ആപ്പുമായും ബന്ധിപ്പിക്കും. നിയമലംഘനം രേഖപ്പെടുത്തിയത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള ആക്ഷേപങ്ങളോ എതിർപ്പോ എതിർവാദങ്ങളോ ഉണ്ടെങ്കിൽ അക്കാര്യവും മെട്രാഷ് ടു ആപ്പിലൂടെ തന്നെ അധികൃതരെ അറിയിക്കാനുമാകും. എതിർവാദത്തിൽ വാസ്തവമുണ്ടെങ്കിൽ ശിക്ഷ ഒഴിവാക്കപ്പെടുകയും ചെയ്യും. രാജ്യത്തുള്ള എല്ലാ റഡാർ കാമറകളും 60 ഡിഗ്രി സെൽഷ്യസ് വരെ ചൂട് പ്രതിരോധിക്കാൻ കഴിയുന്നവയാണ്.

കനത്ത ചൂടിൽ പോലും ഒരു തരത്തിലുള്ള തകരാറും പറ്റാത്ത കാമറകളാണിവ. നിരവധി കാര്യങ്ങളെ അടിസ്ഥാനെപ്പടുത്തിയാണ് ഒരു റോഡിൽ റഡാറുകൾ സ്ഥാപിക്കുന്നത്. റോഡുകളിലെ വിവിധ ലൈനുകളുടെ എണ്ണത്തിനനുസരിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്. ലൈനുകൾ കൂടുന്നതിനനുസരിച്ച് കാമറകളുടെ എണ്ണവും ശക്തിയും കൂടും.

അൽമജ്ദ് റോഡിൽ ഏഴ് ലൈനുകളാണ് ഉള്ളത്. ഇതിനാൽ ഇവിടെ കാമറകളുടെ എണ്ണം കൂടും. സൗകര്യങ്ങൾ ഏറെയുള്ള വിലപിടിപ്പുള്ള റഡാറുകളാണ് ഇവിടെയുള്ളത്. എന്നാൽ, മൂന്ന് ലൈൻ റോഡുകളിൽ റഡാറുകൾ കുറയും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കാമറകളും റഡാറുകളും സ്ഥാപിക്കാനായി നിരന്തര പരിശ്രമത്തിലാണ് വകുപ്പ്. പുതുതായി തുറന്ന ൈഹവേകളിലാണ് കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. രാജ്യത്തിെൻറ 80 ശതമാനം ഭാഗങ്ങളും ഇതിനകം തെന്ന കാമറകളുടെ നിരീക്ഷണത്തിലാണ്.

ചെറിയൊരു നിയമലംഘനം പോലും ഗതാഗതവകുപ്പിെൻറ റഡാർ കണ്ണുകൾ പിടിച്ചെടുക്കുമെന്ന് സാരം. നിലവിൽ വാഹനങ്ങളുടെ നിയമലംഘനങ്ങൾ സംബന്ധിച്ച വിവരമറിയണമെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റ് പരിശോധിക്കണം. വിവരങ്ങൾ ഇതിൽ എത്തണമെങ്കിൽ ദിവസങ്ങളെടുക്കുകയും ചെയ്യും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കാള്‍സെൻറർ സേവനം നേരത്തേതന്നെ തുടങ്ങിയിട്ടുണ്ട്. 2344444 ആണ് നമ്പര്‍. നിയമലംഘനം, ഡ്രൈവര്‍മാരുടെ ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ്, അംഗപരിമിതര്‍ക്കായുള്ള സേവനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇഷ്ടഭാഷയും ആവ ശ്യമായ സേവനവും തെരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsroad camera
News Summary - road camera-kuwait-gulf news
Next Story