ഗൾഫ് പ്രവാസികളുടെ തിരിച്ചുപോക്ക് ഇങ്ങനെയായിരിക്കും
text_fieldsദോഹ: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദ പദ്ധത ിയാണ് തയാറാക്കിയിരിക്കുന്നത്. തിരിച്ചുപോക്കിന് ഗൾഫിലെ ഇന്ത്യക്കാർക്കാണ് മുൻഗണന. എന്നാൽ, ഇന്ത്യയിലെ ലേ ാക്ഡൗണിന് ശേഷം മാത്രമേ തിരിച്ചുവരവ് തുടങ്ങൂ. കേന്ദ്ര അംഗീകാരം കിട്ടുന്ന മുറക്ക് തിരിച്ചുകൊണ്ടുപോകൽ തു ടങ്ങുമെന്ന് കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.
തിരിച്ചുവരുന്നവരിൽന ിന്ന് തന്നെ വിമാനടിക്കറ്റ് തുക ഇൗടാക്കും. പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളുമായാണ് വരേണ്ടത െന്ന സുപ്രധാന നിർദേശമുണ്ട്. ഇതിൽ നിലവിൽ ആശങ്ക നിലനിൽക്കുന്നു. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്ക് നിലവ ിൽ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടുക പ്രയാസകരമാണ്.
നാട്ടിലെത്തുേമ്പാൾ സ മ്പർക്കവിലക്കിന് ക്വാറൈൻറൻ കേന്ദ്രങ്ങളിലേക്കാണോ വീടുകളിലേക്കാണോ പറഞ്ഞുവിടേണ്ടത് എന്ന് തീരുമാനിക്ക ാനാണ് ഈ സർട്ടിഫിക്കറ്റ് എന്നാണ് സർക്കാർ പറയുന്നത്. പ്രവാസികളെ തിരിച്ചുകൊണ്ടുപോകാൻ വിമാനങ്ങൾക്ക് പുറമെ നാവികസേന കപ്പൽ ഉപയോഗിക്കാനും നിർദേശമുണ്ട്.
കേരളസർക്കാർ, നോർക്ക
പ്രവാസികൾ ടിക്കറ്റെടുക്കുേമ്പാൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കാണ് എടുക്കേണ്ടത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനക്ക് വിപുല സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇവിടത്തെ പരിശോധനയിൽ രോഗലക്ഷണമില്ലെങ്കിൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
വീടുകളിൽ സൗകര്യമില്ലെങ്കിൽ സർക്കാർ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ കഴിയണം. അധികം കാലാതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കാൻ ആളുകൾ എത്താൻ പാടില്ല. സ്വന്തം വാഹനം വരികയാണെങ്കിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. നേരെ വീട്ടിലേക്ക് ചെല്ലണം. ആരെയും വഴിയിൽ സന്ദർശിക്കരുത്.
രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടി വരുന്നവരെ കൂടുതൽ പരിശോധനക്ക് വിധേയരാക്കും. ഇവരെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇവരുടെ ലഗേജുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സൂക്ഷിക്കും.
കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ നടപടി നോർക്ക തുടങ്ങിയത് ഇത്തരത്തിലെ ആളുകൾക്കും സർക്കാറിനും ഏറെ ഉപകാരപ്രദമാകും. www.registernorkaroots.org എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
കേരളത്തിൽ എത്തുന്നവർക്ക് ക്വാറൈൻൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കാൻ വേണ്ടിയാണിത്. ഇത് വിമാന ടിക്കറ്റ് ബുക്കിങ് മുൻഗണനക്കോ മറ്റോ ബാധകമല്ല.
രജിസ്റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും.
കോവിഡ് അല്ലാത്ത മറ്റ് രോഗമുള്ളവർ, ഗർഭിണികൾ, സ്ത്രീകൾ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയിലും മറ്റും വന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ,
ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, പ്രായമായവര്‍, വിസ കാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡൻറ് വിസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നൽകും.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. എങ്കിലും സംസ്ഥാന സർക്കാറാണ് സൗകര്യം ഏർപ്പെടുത്തേണ്ടത് എന്നതിനാൽ രജിസ്ട്രേഷൻ നടത്തി വിവരങ്ങൾ ലഭിക്കുന്നത് കേരളത്തിനും കാര്യങ്ങൾ എളുപ്പമാക്കും.
തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.
ഖത്തറിൽ ഇന്ത്യൻ എംബസി വിവരശേഖരണം തുടങ്ങി
കോവിഡിൻെറ പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിച്ചുതുടങ്ങി. ഇത്തരക്കാർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ടല്ല ഇതല്ല. ദൽഹിയിൽനിന്ന് കൂടുതൽ വിവരങ്ങൾ വരുന്ന മുറക്ക് അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
ഈ സാഹചര്യത്തിൽ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ കയറി വിവിധ ഫോമുകൾ പൂരിപ്പിക്കുകയാണ് വേണ്ടത്. കുടുംബത്തിൽ മറ്റ് അംഗങ്ങൾ ഉണ്ടെങ്കിൽ വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം.
മക്കൾക്കടക്കം വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ചോദിക്കുന്നുണ്ട്. അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കണം. വിദേശത്തെ ഇന്ത്യക്കാർ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് ഒരുങ്ങിയിരിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കേന്ദ്രസർക്കാർ തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.