Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാഴ്ച...

കാഴ്ച പരിമിതിയുള്ള ബിരുദധാരികൾക്ക് ആദരം

text_fields
bookmark_border
കാഴ്ച പരിമിതിയുള്ള ബിരുദധാരികൾക്ക് ആദരം
cancel
camera_alt

അൽ നൂർ സെന്റർ ഫോർ ബ്ലൈൻഡ് ബിരുദദാന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിദ്യാർഥികളോടൊപ്പം

ദോഹ: അൽ നൂർ സെന്റർ ഫോർ ബ്ലൈൻഡിൽനിന്ന് പഠനം പൂർത്തിയാക്കിയ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് ഖത്തർ പ്രധാനമന്ത്രിയുടെ അനുമോദനം. ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന് കീഴിലുള്ള അൽ നൂർ സെന്റർ ഫോർ ബ്ലൈൻഡ് ബിരുദദാന ചടങ്ങ് ലുസൈൽ സിറ്റിയിലെ സെന്റർ ആസ്ഥാനത്ത് പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി മുഖ്യാതിഥിയായി പങ്കെടുത്തു. സെന്ററിലെ പരിശീലനത്തിന് ശേഷം വിവിധ സ്കൂളുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ 29 ബിരുദധാരികളെയാണ് ചടങ്ങിൽ ആദരിച്ചത്.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ലഭിച്ച അംഗീകാരം വിദ്യാർഥികളുടെ മികച്ച വിജയത്തിനുള്ള അംഗീകാരവും തുടർ പഠനത്തിനുള്ള പ്രചോദനവുമായി. കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും പിന്തുണയുമാണ് അൽ നൂർ സെന്റർ നൽകുന്നത്. കാഴ്ചപരിമിതിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായുള്ള സംയോജിത വിദ്യാഭ്യാസ -പുനരധിവാസ പദ്ധതിയുടെ വിജയം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ലുസൈലിൽ സ്ഥിതിചെയ്യുന്ന ഈ അത്യാധുനിക കേന്ദ്രം മേഖലയിൽ ഖത്തർ കൈവരിച്ച വലിയ മുന്നേറ്റത്തിന്റെ അടയാളമാണ്. ചടങ്ങിൽ വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സന്നദ്ധ സേവന രംഗത്തെ പ്രമുഖർ, ബിരുദധാരികളുടെ കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatargulfnewsmalayalam
News Summary - Respect for visually impaired graduates
Next Story