പ്രളയദുരിതമറിഞ്ഞ് ഖത്തർ റെഡ്ക്രസൻറിെൻറ കേരള യാത്ര
text_fieldsദോഹ: കേരളത്തിൽ പ്രളയം നാശം വിതച്ച പ്രദേശങ്ങളിൽ ഖത്തർ റെഡ്ക്രസൻ റിെൻറ 12 ദിവസം നീണ്ടുനിന്ന സന്ദർശനം അവസാനിച്ചു. ഇന്ത്യൻ റെഡ്േക്രാ സ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഖത്തർ റെഡ്ക്രസൻറ് സന്ദർശനം സംഘ ടിപ്പിച്ചത്. പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച ഖത്തർ റെഡ്ക്രസൻറ് സംഘം, ദുരിത്തിലകപ്പെട്ട കുടുംബങ്ങളുമായി അഭിമുഖങ്ങൾ നടത്തി.
അവരുടെ നിലവിലെ സാഹചര്യങ്ങൾ ചോദിച്ച റിഞ്ഞു. സംസ്ഥാന ഭരണകൂടവുമായും ജില്ലാ പ്രാദേശിക ഭരണകൂടങ്ങളുമായും സർക്കാർ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തിയതായും ഖത്തർ റെഡ്ക്രസൻറ് അറിയിച്ചു. പ്രളയം ഏറെ ദുരിതം വിതച്ച ആറ് ജില്ലകളെ കേന്ദ്രീകരിച്ചാണ് പ്രത്യേക സന്ദർശനം നടത്തിയത്. ഇന്ത്യൻ റെ ഡ്േക്രാസ് സൊസൈറ്റിയുടെ തിരുവനന്തപുരം ഓഫീസിലെത്തി ഭാവി പരിപാടികൾ ചർച്ച ചെയ്തു.
ഖത്തർ റെഡ്ക്രസൻറും ഇന്ത്യൻ റെഡ്േക്രാസ് സൊസൈറ്റിയും റെഡ്േക്രാസ് ആൻഡ് റെഡ്ക്രസൻറ് സൊ സാറ്റിസ് രാജ്യാന്തര ഫെഡറേഷനും ചേർന്ന് 2018 സെപ്തംബറിൽ ഒപ്പുവെച്ച ത്രികക്ഷി ധാരാണാപത്രത്തിെൻറ ഭാഗമായാണ് പ്രളയബാധിത പ്രദേശങ്ങളിലെ സന്ദർശനം. പ്രളയബാധിത പ്രദേശങ്ങളിൽ 50 ലക്ഷം ഡോളറി െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ത്രികക്ഷി കരാർ. 1924ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് കഴിഞ്ഞ ആഗസ്്റ്റ് മാസം സാക്ഷ്യം വ ഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.