Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറൂഡ്...

റൂഡ് ഗുള്ളിറ്റിനെ അമ്പരപ്പിച്ച് ഖത്തർ ലോകകപ്പ് ഒരുക്കം കളിക്കാർക്കും ആരാധകർക്കും സുവർണാവസരം

text_fields
bookmark_border
റൂഡ് ഗുള്ളിറ്റിനെ അമ്പരപ്പിച്ച് ഖത്തർ ലോകകപ്പ് ഒരുക്കം കളിക്കാർക്കും ആരാധകർക്കും സുവർണാവസരം
cancel

ദോഹ: ഖത്തർ ലോകകപ്പിന് ഇനിയും നാല് വർഷം ശേഷിക്കെ ലോകകപ്പ് തയ്യാറെടുപ്പുകളിൽ ആശ്ചര്യം പൂണ്ടിരിക്കുകയാണ് നെതർലാൻഡ്സിെൻറ മുൻ സൂപ്പർ താരം റൂഡ് ഗുള്ളിറ്റ്. ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിനിടെയാണ് ഖത്തർ ലോകകപ്പ ് തയ്യാറെടുപ്പുകളിൽ ഗുള്ളിറ്റ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്.

2022ലെ ലോകകപ്പിനായുള്ള ഖത്തറിെൻറ ഒരുക്കങ്ങൾ അമ്പരപ്പിക്കുന്നതാണെന്നും അറബ് ലോകത്ത് ആദ്യമായി നടക്കാനിരിക്കുന്ന ലോകകപ്പ് ചരിത്രത്തിലിടം നേടുമെന്നും ഗുള്ളിറ്റ് പറഞ്ഞു. അൽ ബിദ ടവറിലെ സുപ്രീം കമ്മിറ്റി ആസ്ഥാനത്തെത്തിയ അദ്ദേഹം, സുപ്രീം കമ്മിറ്റിയുടെ പവലിയനിലൂടെ സന്ദർശനം നടത്തുകയും ചെയ്തു. 

ഓരോ തവണ ഖത്തറിലെത്തുമ്പോഴും ആശ്ചര്യപ്പെടുകയാണ്. ഓരോ വരവിലും പുതിയതെന്തെങ്കിലും കാണാൻ സാധിക്കും. ഓരോ തവണയും ഖത്തർ പുരോഗതിയിലേക്കാണ് കുതിക്കുന്നത്. വിമാനത്താവളവും ഹോട്ടലുകളും പ്രത്യേകിച്ച് ലുസൈൽ നഗരവും അതിശയിപ്പിക്കുന്ന വളർച്ചയാണ് കാഴ്ചവെക്കുന്നത്. 
1990ൽ നെതർലാൻഡിനെ പ്രതിനിധീകരിച്ച് ടോട്ടൽ ഫുട്ബോളിെൻറ വക്താവായി ലോകകപ്പിനെത്തിയ ഗുള്ളിറ്റ്, ഖത്തറിെൻറ ടൂർണമെൻറ് പദ്ധതിയെയും അതിരറ്റ് പ്രശംസിച്ചു. 

ഖത്തറിലെ സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലമാണ് ഏറെ ആകർഷിച്ചതെന്നും കളിക്കാർക്കും കാണികൾക്കുമുള്ള സുവർണാവസരമാണ് 2022ൽ വരാനിരിക്കുന്നതെന്നും ഏറ്റവും വലിയ ദൂരം 55 കിലോമീറ്റർ മാത്രമാണെന്നും ഗുള്ളിറ്റ് പറഞ്ഞു. നെതർലാൻഡിെൻറ നിലവിലെ അസിസ്റ്റൻറ് മാനേജർ കൂടിയായ ഗുള്ളിറ്റ്, നവംബർ, ഡിസംബർ മാസത്തിൽ നടക്കുന്ന ലോകകപ്പ് കളിക്കാരുടെ ശാരീരിക ക്ഷമതക്കും ഏറെ അനുയോജ്യമാണെന്നും എല്ലാ നിലക്കും ഖത്തർ ലോകകപ്പ് മനോഹരവും മഹത്തരവുമായിരിക്കുമെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsred gullit
News Summary - red gullit-qatar-gulf news
Next Story