റയ്യാൻ സ്റ്റേഡിയം ഇന്ന് മിഴി തുറക്കും
text_fieldsദോഹ: ഈ വർഷത്തെ അമീർ കപ്പ് കലാശപ്പോരാട്ടവും ലോകകപ്പിനുള്ള അൽ റയ്യാൻ സ്റ്റേഡിയം ഉദ്ഘാടനവും ഇന്ന്. ആരോഗ്യ സുരക്ഷാ േപ്രാട്ടോകോളുകൾ പാലിച്ച് 20,000 കാണികളാണ് സ്റ്റേഡിയം ഉദ്ഘാടനത്തിനും കലാശപ്പോരാട്ടം കാണുന്നതിനുമായി സ്റ്റേഡിയത്തിലെത്തുക.
ഇതിൽ പകുതി സീറ്റും കോവിഡ് രോഗത്തിൽ നിന്ന് മുക്തരായവർക്കാണ് സംഘാടകർ നീക്കിവെച്ചിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പുതന്നെ ലോകകപ്പിനായുള്ള നാലാമത് സ്റ്റേഡിയവും ദേശീയദിനമായ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. സ്റ്റേഡിയത്തിലെത്തുന്ന വ്യക്തിയുടെ ഖത്തർ ഐഡിയുമായി ഈ ടിക്കറ്റ് ലിങ്ക് ചെയ്യുകയും ചെയ്യും.
ടിക്കറ്റ് പരസ്പരം കൈമാറാൻ ഒരിക്കലും അനുവാദമുണ്ടാകുകയില്ല. അതോടൊപ്പം സാമൂഹിക അകലം, മാസ്ക് ധരിക്കുക, ഇഹ്തിറാസ് ആപ്പിലെ പച്ച നിറം എന്നിവ നിർബന്ധമായും സ്റ്റേഡിയത്തിലെത്തുന്നവർ പാലിച്ചിരിക്കണം. നേരത്തേതന്നെ ടിക്കറ്റുകളുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
അൽ രിഫ മെട്രോ സ്റ്റേഷനിൽ നിന്ന് നടന്നെത്താം
മാൾ ഓഫ് ഖത്തറിനോട് ചേർന്ന് നേരത്തേ അഹ്മദ് ബിൻ അലി സ്റ്റേഡിയം നിന്നിരുന്ന സ്ഥലത്താണ് പുതിയ റയ്യാൻ സ്റ്റേഡിയം പണി കഴിപ്പിച്ചിരിക്കുന്നത്. ദോഹ മെേട്രാ ഗ്രീൻ ലൈനിലെ ഒരറ്റമായ അൽ രിഫ സ്റ്റേഷനിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.
ഖത്തറിെൻറ വിവിധ പരിേപ്രക്ഷ്യങ്ങളെ ഒരുമിപ്പിച്ചാണ് 40,000 പേർക്ക് ഇരിപ്പിടങ്ങളുള്ള അൽ റയ്യാൻ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. കുടുംബത്തിെൻറ പ്രാധാന്യം, മരുഭൂമിയുടെ സൗന്ദര്യം, പ്രാദേശികമായ ഘടകങ്ങൾ, പ്രാദേശിക അന്തർദേശീയ വാണിജ്യം എന്നിവയെല്ലാം സ്റ്റേഡിയം രൂപരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സ്റ്റേഡിയത്തിലെ അഞ്ചാം വശം (ഷീൽഡ്) ജനങ്ങളുടെ ഐക്യത്തെയും ശക്തിയെയും പ്രതിനിധാനം െചയ്യുന്നു.
റയ്യാൻ നഗരത്തിെൻറ സവിശേഷത കൂടിയാണിവ. ലോകകപ്പിെൻറ പ്രീ ക്വാർട്ടർ ഉൾപ്പെടെ ഏഴ് മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.