Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറഹാനും റിദയും ഇനി...

റഹാനും റിദയും ഇനി കണ്ണീരോർമ

text_fields
bookmark_border
റഹാനും റിദയും ഇനി കണ്ണീരോർമ
cancel
camera_alt???? ????????? ?????? ????????? (??? ??????)

ദോഹ: കഴിഞ്ഞ ദിവസം ഹമദ് ആശുപത്രിയിൽ മരിച്ച കുഞ്ഞുസഹോദരങ്ങൾക്ക് നാടൊന്നടങ്കം  യാത്രാമൊഴി നൽകി. ഖബറടക്കത്തിന് നൂറുകണക്കിനാളുകളെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിെൻറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴുമാസം) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്.

വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസ്സവുംമൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച അസർ നമസ്കാരത്തിനുശേഷം അബൂഹമൂറിലെ ഖബറിസ്ഥാനിലാണ് ഖബറടക്കം നടന്നത്. നമസ്കാരത്തിന് പള്ളി ഇമാം നേതൃത്വം നൽകി. ആഭ്യന്തരമന്ത്രാലയത്തിലെ പ്രതിനിധികളും എത്തിയിരുന്നു. നിരവധി പ്രവാസി മലയാളി സംഘടനകളുടെ നേതാക്കളും പ്രവർത്തകരുമടക്കം പ്രാർഥനയിൽ പങ്കെടുത്തു. അടുത്ത ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചതുമൂലമുള്ള വിഷബാധയാണ് കുഞ്ഞുങ്ങളുെട മരണകാരണമെന്ന് കഴിഞ്ഞ ദിവസം ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യഘട്ടത്തിലുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരമാണിത്.

റഹാെൻറയും റിദയുടെയും ഖബറടക്കം തിങ്കളാഴ്ച അബൂഹമൂർ ഖബർസ്ഥാനിൽ നടന്നപ്പോൾ

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ഛർദിയും ശ്വാസതടസ്സവുംമൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മാതാപിതാക്കളും അവശനിലയിൽ ചികിത്സയിലായിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷെൻറ അടിയന്തരവിഭാഗത്തിലെ മെഡിക്കൽ സംഘം സംഭവത്തിൽ പ്രാഥമിക അന്വേഷണം നേരത്തേ പൂർത്തിയാക്കിയിരുന്നു. സാംക്രമികരോഗ അന്വേഷണ വിഭാഗത്തിേൻറയും വിഷചികിത്സ കമീഷെൻറയും നേതൃത്വത്തിൽ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണവും നടത്തിയിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിെൻറ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽനിന്നാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് തെളിഞ്ഞത്. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം മരണം കീടനാശിനി സാന്നിധ്യം മൂലമോ രാസവസ്തുക്കളുടെ സാന്നിധ്യം മൂലമോ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsrayan ridha
News Summary - rayan ridha-qatar-gulf news
Next Story