Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീവിതത്തിലേക്ക്...

ജീവിതത്തിലേക്ക് തിരികെ വന്ന ഫിലിപ്പിനോ

text_fields
bookmark_border
ജീവിതത്തിലേക്ക് തിരികെ വന്ന ഫിലിപ്പിനോ
cancel

ഏതാനും കൊല്ലം മുമ്പത്തെ നോമ്പുകാലം. കുടുംബവുമായി ഷോപ്പിംഗ് കഴിഞ്ഞ് രാത്രി 12നാണ് വീട്ടില്‍തിരിച്ചെത്തിയത്. ഫോണ്‍ റിങ് ചെയ്യുന്നു. ജോലി ചെയ്യുന്നിടത്ത്  നിന്നാണ്. പെട്ടെന്ന് പ്ലാൻറിലെത്തണമെന്നും ഒരപകടം നടന്നിരിക്കുന്നുവെന്നുമായിരുന്നു ഫോൺ. കൂടുതൽ കാര്യങ്ങൾ ചോദിക്കാതെ പെെട്ടന്ന്  പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പോലീസുകാരും. കാര്യമായ  എന്തോ സംഭവിച്ചിട്ടുണ്ട്. ആദ്യം കണ്ട സേഫ്ടി ഓഫീസർ കാര്യം പറഞ്ഞു. പ്ലാൻറിൽ സ്ഫോടനം നടന്നിരിക്കുന്നു. 

ഫിലിപ്പീൻ സ്വദേശിയായ ബുൾഡോസർ ഒാപറേറ്ററെ ഗുരുതരമായി പോള്ളലേറ്റ് ആശുപത്രിയിലേക്ക്  കൊണ്ടുപോയിട്ടുണ്ട്. ഞങ്ങളുടെ കമ്പനി ഈ വ്യവസായശാലയിലേക്ക് നിയോഗിച്ച നൂറോളം പേരില്‍ ഒരാളാണ്.  എന്നോട് ഉടനെ ആശുപത്രിയിലേക്ക് പുറപ്പെടാന്‍ ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി ഏതാണ്ട് ഒരുമണി  കഴിഞ്ഞിരിക്കുന്നു. 40 കിലോമീറ്റർ വാഹനം ഓടിക്കണം. ഉറക്കം കണ്ണുകളെ കീഴ്പെടുത്തുന്നു. നേരം പുലരാന്‍  ഇനി രണ്ടര മണിക്കൂര്‍. അയാളുടെ ജീവനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ആശുപത്രിയിൽ എത്തി റൂമിനകത്തേക്ക് കയറി. ശരീരം മുഴുവൻ വെള്ള തുണിയിൽ പൊതിഞ്ഞു കിടക്കുന്ന  രൂപം. ഒരിഞ്ചുപോലും പുറത്ത് കാണുന്നില്ല. മുറി നിറയെ മാംസം കരിഞ്ഞ ഗന്ധം. കൈവിട്ടുപോയി എന്ന് ഉറ പ്പിച്ചു. ഒന്നുകൂടി ആ തുണികെട്ടിലേക്ക് നോക്കി. കിടുകിടാ വിറക്കുന്നു. ജീവനുണ്ട്. അല്‍ഹംദുലില്ലാഹ്! കുറച്ചു നേരമേ അവിടെ നിൽക്കാൻ കഴിഞ്ഞുള്ളു. ഒരു പച്ച മനുഷ്യനാണ് കത്തി ഉരുകിയ  നിലയില്‍ മുന്നിൽ കിടക്കുന്നത്. ജീവെൻറ നേരിയ സ്പന്ദനം കൂടിയും കുറഞ്ഞും നിലനില്‍കുന്നു. ഡോക്ടറെ  കണ്ടു. ഒന്നും പറയാറായിട്ടില്ലെന്നും പുറത്ത് കാത്തിരിക്കണമെന്നും പറഞ്ഞു.

സമയം ഏതാണ്ട് മൂന്ന് മണിയോട് അടുക്കുന്നു. സുബ്ഹി ബാങ്കിന് മിനുട്ടുകള്‍ മാത്രമേ ഉള്ളൂ. തലേന്ന് നോമ്പ്  തുറക്കുമ്പോൾ മാത്രമാണ് അൽപം ഭക്ഷണം കഴിച്ചത്. നോമ്പ് ഒഴിവാക്കാനും പറ്റില്ല. മുന്നില്‍കണ്ട അറബിയോട് കാൻറീന്‍ എവിടെയെന്ന് ചോദിച്ചപ്പോൾ കൂടെ പോരാന്‍ നിര്‍ദേശിച്ചു. നേരെ  പോകുന്നത് കാര്‍പാര്‍ക്കിങ് ഏരിയയിലേക്കാണ്. ആൾ തെറ്റിദ്ധരിച്ചാണോ? ഒരു  കാർ തുറന്ന് അദ്ദേഹം കവർ എടുത്ത് എനിക്ക് നേരെ നീട്ടി, സലാം പറഞ്ഞ് നടന്നുനീങ്ങി. അത്താഴത്തിനുള്ള  വിഭവങ്ങളെല്ലാം അതിൽ ഉണ്ടായിരുന്നു. കാറിൽ പോയിരുന്ന് ആഹാരം കഴിച്ചു. ബാങ്കുവിളിച്ചതോടെ പള്ളി യിലേക്ക് തിരിച്ചു. കാലത്ത് എട്ട് മണിവരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. ഇടക്കിടെ ആശുപത്രിയിലുള്ള  ഫിലിപ്പീൻ സ്വദേശിയുടെ വിവരം തിരക്കി. എട്ടുമണിക്ക് കമ്പനി എം.ഡിയോട് വിളിച്ച് കാര്യങ്ങൾ അറിയിച്ചു.  ആശുപത്രിയിലെ നടപടികൾ ശരിയാക്കി ഒാഫിസിലേക്ക് തിരിച്ചു. ഇതിനിടെ അയാളുടെ സ് ഥിതി മെച്ചപ്പെട്ടുവരുന്നുവെന്ന സന്തോഷവും അറിഞ്ഞു. 

ദിവസങ്ങൾ കഴിഞ്ഞു, 60ാം ദിവസം രോഗി 95ശതമാനവും ആരോഗ്യവാനായി. ഒടുവിൽ എെൻറ കൂടെ തന്നെ  കാറില്‍കയറി ആശുപത്രി വിട്ടു. മനസ്സ് അപ്പോഴും ദൈവത്തെ സ്തുതിച്ചു. ചികിത്സിച്ച ഡോക്ടര്‍മാർ, ശുശ്രൂഷിച്ച നഴ്സുമാര്‍... എല്ലാറ്റിനും ഉപരി വിദേശികള്‍ക്ക് പോലും ഒരു ചില്ലികാശ് വാങ്ങാതെ വലിയ ചികിത്സ  നൽകുന്ന ഇൗ നാടും, ഭരണാധികാരികളും...എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകെട്ട ഇനിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsramadan 2018
News Summary - ramadan 2018-qatar-gulf news
Next Story