Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഴ: ജാഗ്രതാ...

മഴ: ജാഗ്രതാ നിർദേശം

text_fields
bookmark_border
മഴ: ജാഗ്രതാ നിർദേശം
cancel

ദോഹ: മഴയും കാറ്റും സംബന്ധിച്ച കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ കടലിലെയും തീരമേഖലകളിലും ജാഗ്രതാ നിർദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. സുരക്ഷാ പരിഗണിച്ച് കടലിലിറങ്ങിയും തീരങ്ങളിലുമായുള്ള മുഴുവൻ പ്രവർത്തനങ്ങളും റദ്ദാക്കണമെന്നും പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. തൊഴിൽ മന്ത്രാലയവും ജാഗ്രതാ നിർദേശം നൽകി. മഴയും ശക്തമായ കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ തൊഴിലുടമകൾ തൊഴിലാളികളുടെ കാര്യത്തിലും ജോലിയിലും മുൻകരുതലുകൾ പാലിക്കണമെന്ന് വ്യക്തമാക്കി. പെരുന്നാൾ അവധിക്ക് പിന്നാലെ, കുടുംബസമേതം കടൽ തീരങ്ങളിലും മറ്റും പോകാൻ ഒരുങ്ങുന്നവരും വരും ദിവസങ്ങളിലെ യാത്ര മാറ്റിവെക്കുന്നതാണ് ഉചിതം. അടിയന്തര ഘട്ടങ്ങളിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 184 കാൾസെന്റർ നമ്പർ സേവനം ഉപയോഗപ്പെടുത്താം.

മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം

ദോഹ: അയൽ രാജ്യങ്ങളായ ഒമാനിലെയും യു.എ.ഇയിലെയും കനത്ത മഴക്കിടെ ഖത്തറിലും മഴ മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വിഭാഗം. തിങ്കളാഴ്ച രാത്രിയോടെതന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയും ഇടിയും കാറ്റും വീശുമെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ചവരെ മഴ തുടരാനും സാധ്യതയുണ്ട്. ഒമാനിലും യു.എ.ഇയിലും മഴ ശക്തമായ ഞായർ, തിങ്കൾ ദിവസങ്ങളിൽതന്നെ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരുന്നു. മഴയും കാറ്റുമെത്തുന്നതിനാൽ ദൂരക്കാഴ്ച ഉൾപ്പെടെ പ്രശ്നങ്ങളുണ്ടാവുമെന്നും വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningRain alert
News Summary - Rain: Warning
Next Story