മഴയുടെ അളവറിയും, സൗരോർജമാപിനിയിലൂടെ...
text_fieldsദോഹ: രാജ്യത്തെ മഴയുടെ അളവ് ഇനി സൗരോർജത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വഴി അ റിയാം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് 50 സൗരോർജ മഴമാപിനി വാങ്ങിയത്. പരീക്ഷണത്തിന ് ശേഷമായിരുന്നു അന്താരാഷ്ട്ര ഗുണനിലാവരത്തിലുള്ള പുതിയ ഉപകരണങ്ങൾ വാങ്ങിയത്. ഉന്നത ശേഷിയോടെ രാജ്യത്തെ മഴയുെട അളവ് അളക്കാൻ ഇതിലൂടെ കഴിയും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കതാറ കൾച്ചറൽ വില്ലേജ് തുടങ്ങിയ സർക്കാർ വിഭാഗങ്ങളുമായി സഹകരിച്ചാണ് ഈ ഉപകരണങ്ങൾ വരും മാസങ്ങളിൽ ഘടിപ്പിക്കുക. സിവിൽ ഏവിയേഷൻ അതോറിറ്റി ഈ വർഷം 13 അത്യാധുനിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ രാജ്യത്തിെൻറ വിവിധയിടങ്ങളിൽ സ്ഥാപിക്കാനായി ടെണ്ടർ ക്ഷണിച്ചിരുന്നു.
2022 ഖത്തർ ലോകകപ്പിെൻറ വിവിധ സ്റ്റേഡിയങ്ങൾക്ക് സമീപമാണ് പ്രധാനമായും ഇവ സ്ഥാപിക്കുക. ലോകകപ്പിെൻറ മത്സരങ്ങളുടെ സമയങ്ങളിലെ കാലാവസ്ഥ നിരീക്ഷിക്കുന്നതിനാണിത്. പുതിയ ഉപകരണങ്ങൾ സ്ഥാപിക്കാനായി ലോക കാലാവസ്ഥ ഓർഗൈനസേഷെൻറ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ. 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ നിലവിൽതന്നെ മന്ത്രാലയം പ്രവർത്തിപ്പിക്കുന്നുണ്ട്. സാറ്റലൈറ്റ്, റഡാർ ഇമേജുകൾകൂടി ലഭിക്കുന്ന സംവിധാനമാണിത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി വിപുലമായ സംവിധാനങ്ങളാണുള്ളത്. വിവിധ ഭാഗങ്ങളിലെ പ്രധാന റോഡുകളിലും ഹൈവേകളിലും സ്ഥാപിച്ചിട്ടുള്ള ഇലക്േട്രാണിക് പാനൽ ബോർഡുകളിൽ കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
കാലാവസ്ഥ നിരീക്ഷണ മേഖലയിൽ അന്താരാഷ്്ട്ര നിലവാരം പുലർത്തുന്നതിെൻറയും കാലാവസ്ഥ അറിയിപ്പുകൾ സംബന്ധിച്ച് ആധുനിക സംവിധാനങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിെൻറയും ഭാഗമായാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നീക്കം. അതത് സമയങ്ങളിലെ അന്തരീക്ഷ താപനില, ഹ്യൂമിഡിറ്റി നിരക്ക്, കാലാവസ്ഥ മുന്നറിയിപ്പുകൾ തുടങ്ങിയവ യാത്രക്കാർക്ക് വേഗത്തിൽ അറിയാൻ ഇലക്േട്രാണിക് പാനൽ ബോർഡുകൾ സഹായകമാകുന്നുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പുകൾ ഉണ്ടാവുക. കാലാവസ്ഥ മുന്നറിയിപ്പുകൾ സംബന്ധിച്ച് ജനങ്ങൾക്ക് വിശ്വാസയോഗ്യമായ വിവരങ്ങൾ എത്തിക്കുകയും ലക്ഷ്യമാണ്. ചില സമയങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ കാലാവസ്ഥ സംബന്ധിച്ചും മറ്റും തെറ്റായ വാർത്തകൾ പ്രത്യക്ഷപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.